പോസ്റ്റുകള്‍

ജനുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാരങ്ങ മിഠായി NAARANGHA MIDAYI, FB, E, A, N, K, AP, SXC, KZ, QL, LF, EK, P

 "ഗോപാലേട്ട സുഖമല്ലേ..?" എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. "കുഞ്ഞു എപ്പോൾ വന്നൂ..?" "കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്.." "കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ  ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നൂ. മോൾക്കിപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.." "എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്. ഈ വിദ്യാലയവും ചേട്ടൻ്റെ കടയും ഒരിക്കലും എനിക്ക്  മറക്കുവാൻ കഴിയില്ല. സ്വപ്നങ്ങളെ കൈ എത്തി പിടിക്കുവാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രീയപെട്ടതാണ്, അതിലും പ്രീയപെട്ടതാണ് ഏട്ടൻ്റെ കട." "അതൊക്കെ ഒരു കാലം കുഞ്ഞേ. അമേരിക്കയിൽ പോയിട്ടും കുഞ്ഞു എന്നെ മറന്നില്ലല്ലോ.." "അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ. മനസ്സ് എന്നും ഇവിടെ തന്നെയാണ്. ഗ്യാസ് മിഠായിയും, കപ്പലണ്ടി മിഠായിയും ഒക്കെ ഇവിടെ ന

അങ്ങനെ ഒരു ദൈവവിളി ANGHANE ORU DAIVAVILI FB, E, A, N, P, K, G, KZ, LF, SXC, NA, NL, AP, EK

 "ഈശ്വരാ ഇന്നിപ്പോൾ ഇത്രയും നോക്കിയിട്ടും ആകെ രണ്ടു കശുവണ്ടി മാത്രമേ ഉള്ളല്ലോ. രാവിലെ ആരെങ്കിലും വന്നു റോഡിൽ കിടന്നതെല്ലാം എടുത്തു കൊണ്ടുപോയി കാണും. എന്ത് കഷ്ടമാണ്. സാരമില്ല. നാളെ നേരത്തെ വന്നു നോക്കാം.."  വഴിയിൽ കിടക്കുന്ന കശുവണ്ടികൾ എടുത്തു കൊണ്ട് പോകുന്നവർക്ക് അറിയില്ലല്ലോ അത് ഞങ്ങൾക്കു എത്രമാത്രം വിലപ്പെട്ടതാണ് എന്ന്. പിന്നെ പെറുക്കി കൊണ്ട് പോകുന്നവരും പണക്കാരല്ലല്ലോ. അവർക്കും ആവശ്യങ്ങൾ കാണുമായിരിക്കും.  പെട്ടെന്ന് കണ്ണിൽ നിന്നും ഉതിർന്ന രണ്ടു തുള്ളികൾ തുടച്ചിട്ട് ഞാൻ വീട്ടിലേയ്ക്കു നടന്നൂ. ചായ്പ്പിൻ്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നൂ. അപ്പോഴാണ് അകത്തു ആരോ ഉണ്ടെന്നു മനസ്സിലായത്.  അപ്പനും അമ്മയും പതുക്കെ എന്തോ പറയുന്നൂ. വാതിൽ തത്ക്കാലം തുറക്കേണ്ട എന്ന് വിചാരിച്ചൂ. അവിടെ നിന്ന് പോകാം എന്ന് വിചാരിച്ചപ്പോൾ ആണ് ആ വാക്കുകൾ ഇടിത്തീ പോലെ നെഞ്ചിൽ വീണത്.  "ഞാൻ എന്ത് ചെയ്യും മേഴ്‌സി..? നിനക്ക് എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകുന്നുണ്ടോ..?" "എന്ന് പറഞ്ഞാൽ എങ്ങനെയാ ഇച്ഛായ..? നമുക്ക് ദൈവം തന്നത് മൂന്ന് പെണ്മക്കളെ അല്ലെ. അവരെ നമ്മൾ വളർത്തിയല്ലേ പറ്റൂ.." ഞാൻ ഒന്നാലോചിച്ചു

AMMAYIACHANTE KALYANAM അമ്മായിയച്ഛൻ്റെ കല്യാണം FB, E, A, N, EK, TMC, SXC, G, P, K, NL, AP, NA, LF

 "അമ്മായിഅച്ഛന് കല്യാണ ആലോചനയുമായി വന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ നീയായിരിക്കും.ഞാൻ ഒന്നും പറയുന്നില്ല. പിടിച്ചൊരെണ്ണം തരേണ്ടതാണ്. കല്യാണം ആലോചിക്കുവാൻ നിനക്ക് എൻ്റെ അച്ഛനെ മാത്രമേ കിട്ടിയുള്ളൂ.." "ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.." "എനിക്ക് ഒന്നും കേൾക്കേണ്ട. മേലിൽ ഈ വിഷയം ഇവിടെ സംസാരിക്കരുത്.." ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് ഞാൻ തിരിഞ്ഞു കിടന്നൂ. ഏട്ടൻ ഒന്നും കേൾക്കുവാൻ തയ്യാറല്ല. അച്ഛൻ എന്ന് വച്ചാൽ ഏട്ടന് ജീവനാണ്.  എന്നിട്ടും എന്തേ ഏട്ടൻ ആ മനസ്സു തിരിച്ചറിയുന്നില്ല.  മനസ്സിലൂടെ പലതും കടന്നു പോയി. ഈ വീട്ടിലേയ്ക്കു വിവാഹം കഴിഞ്ഞു വന്നിട്ട് മാസം മൂന്ന് ആകുന്നതേ ഉള്ളൂ. രണ്ടു ആൺമക്കൾ മാത്രം ഉള്ള വീടാണ്. അതുകൊണ്ടു തന്നെ പേടിച്ചു പേടിച്ചാണ് ഈ വീട്ടിലേയ്ക്കു കടന്നു വന്നത്. അവരുടെ അമ്മ ഏട്ടൻ ബിരുദത്തിനു പഠിക്കുമ്പോൾ മരിച്ചു പോയി.  പാവം നല്ല സ്നേഹമുള്ള അച്ഛൻ. അദ്ദേഹം നന്നായി തന്നെ അവരെ വളർത്തി. രണ്ടുപേർക്കും ജോലിയായി. അവർ രണ്ടുപേരും എപ്പോഴും ജോലിത്തിരക്കിൽ ആയിരിക്കും. റിട്ടയർ ആയ അച്ഛൻ അങ്ങനെ തൊടിയിലും വീട്ടിലുമായി ജീവിതം തള്ളി നീക്കുന്നൂ.  എനിക്ക് ഈ വീട്ടിൽ ഇതു