പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിയോഗം NIYOGAM FB, N, E, A, K, SXC, KZ, LF, EK, G, NA

 "അങ്കിൾ, എന്നെ എടുത്തേ." നോക്കുമ്പോൾ മനുക്കുട്ടൻ പാന്റിൽ പിടിച്ചു വലിക്കുന്നൂ.  അവനെ വാരി എടുത്തു, ആ കവിളിൽ ഒരുമ്മ കൊടുത്തു. കൈയ്യിൽ കയറിയതും അവൻ കാര്യമായി സംസാരം തുടങ്ങി. എന്നും അങ്ങനെയാണ്, കൂട്ടുകാരനെ (ജോണി) കാണുവാൻ വരുമ്പോൾ അവൻ്റെ മോനുള്ള ഡയറി മിൽക്ക് കൈയ്യിൽ കരുതാറുണ്ട്.  മിക്കവാറും ശനിയാഴ്ചകളിൽ ഞങ്ങൾ കൂട്ടുകാർ കൂടാറുള്ളതാണ്. അവൻ്റെ ഒഴിഞ്ഞു കിടക്കുന്ന തറവാട് വീട്ടിലാണ് സമ്മേളനം. ഞാനും ജോണിയും അടുത്തടുത്താണ് താമസിക്കുന്നത്. പക്ഷെ, ജോലിത്തിരക്ക് കാരണം കാണുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്. പക്ഷേ എന്നും വിളിക്കും. അവിടെ ചെല്ലുമ്പോൾ ആദ്യം മനുക്കുട്ടനെ താലോലിക്കും. അവനറിയാം എൻ്റെ പോക്കറ്റിൽ അവനുള്ള ചോക്ലേറ്റ് കാണുമെന്നു. അതെൻ്റെ മകൾ അവനു വേണ്ടി തന്നു വിടാറുള്ളതാണ്.  അവൻ പോക്കറ്റിൽ നോക്കി. ചോക്ലറ്റ് ഇല്ല. പിന്നെ കരച്ചിലായി.  ഞാൻ അവനെയും കൊണ്ട് അടുത്തുള്ള കടയിൽ ചെന്ന് ചോക്ലേറ്റ് വാങ്ങി കൊടുത്തു. മരണത്തിരക്കിനിടയിൽ ചോക്ലേറ്റ് വാങ്ങുവാൻ മറന്നു. ആ മൂന്ന് വയസ്സുകാരന് അറിയുമോ അവൻ്റെ അപ്പ ഇനി വരില്ലെന്ന്.  അവിടെ ഉള്ളവരുടെ മുഖത്തെല്ലാം സഹതാപ ഭാവം.  ആരോ പറയുന്നതു കേട്ടു.  "പാവം കുട്

അമ്മായി AMMAYI, FB, N, A, E, K, P, G, LF, KZ, AP

 അമ്മയുടെ മുഖത്തു അവസാനമായി ചുംബനം നൽകുമ്പോൾ മനസ്സു ശൂന്യമായിരുന്നൂ. ദൈവത്തോട് ദേഷ്യം മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ദൈവം അവിടെ ഇരുന്നു കളിക്കുന്ന ഗെയിമിൽ എന്നെ തട്ടിക്കളിക്കുന്നതു പോലെ തോന്നി. വിവാഹം കഴിഞ്ഞു അദ്ദേഹത്തോടൊപ്പം കഴിഞ്ഞത് ആകെ അഞ്ചുകൊല്ലമാണ്. ഇരുപതാം വയസ്സിൽ കല്യാണം, ഇരുപത്തഞ്ചാമത്തെ വയസ്സിൽ വൈധവ്യം.  അദ്ദേഹത്തെ തിരികെ വിളിച്ചപ്പോൾ മക്കൾക്ക് വയസ്സ് മൂന്നും നാലും ആയിരുന്നൂ. രണ്ടുപെൺമക്കൾ അവരെയും കൂട്ടി തറവാട്ടിലേക്ക് അമ്മയോടൊപ്പം പോന്നു. പിന്നെ എന്തിനും തുണ മാത്രം അമ്മയായിരുന്നൂ.  മക്കൾ ഇപ്പോൾ പത്തിലും ഒൻപതിലും എത്തി നിൽക്കുന്നൂ. ഇത്രയും നാൾ ഒക്കേത്തിനും അമ്മ ഉണ്ടായിരുന്നൂ.  ആരുമില്ല ഇനി എന്ന് അംഗീകരിക്കുവാൻ മനസ്സ് മടിക്കുന്നത് പോലെ. പൊട്ടിക്കരയണം എന്നുണ്ട്, അതിനു പോലും കഴിയുന്നില്ല. ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നിലുണ്ട്. മക്കളെയും കൂട്ടി മരിക്കാനും വയ്യ. അവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. എൻ്റെ സ്വാർത്ഥതയ്ക്കു അവരെ ഇരയാക്കുവാൻ വയ്യ.  ചുറ്റിലും കൊത്തി പറിക്കുവാൻ നിൽക്കുന്ന കഴുകൻമ്മാർക്ക് ഞാൻ മക്കളെ വിട്ടു നൽകില്ല. പക്ഷേ എത്ര നാൾ എനിക്ക് പിടിച്ചു നിൽക്കുവാൻ ആകും.

PARIHAARAM പരിഹാരം, FB, N, E, A, K, EK, SXC, KZ, AP, G, P, NA

 മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി.  പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി .  ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ.  എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുവാൻ ഞാനും ഭാര്യയും മറന്നു പോയി.  തലയിൽ വച്ചാൽ പേനരിക്കും, തറയിൽ വച്ചാൽ ഉറുമ്പരിക്കും. അങ്ങനെയാണ് അവളെ വളർത്തിയത്. ഒന്ന് തല്ലിയിട്ടു പോലുമില്ല. ഉള്ള സ്വത്തു മുഴുവൻ അവൾക്കുള്ളതാണ്. അതറിഞ്ഞിട്ടാണ് അവൻ പുറകേ കൂടിയിരിക്കുന്നത്.  വയസ്സ് പതിനെട്ടേ ആയിട്ടുള്ളൂ മകൾക്ക്.  .......................................... അനന്തരവനാണ് പറഞ്ഞത്  "മീനൂട്ടിക്ക് ഒരു ലൈൻ ഉണ്ട്. അവൻ ആളു ശരിയല്ല. കുറെ പെണ്ണുങ്ങളെ അവൻ പിഴപ്പിച്ചിട്ടുണ്ട്." ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. എൻ്റെ മകളെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ്. അവൾ ഒരിക്കലും ചതിയിൽ പെടില്ല. നന്നായി പഠിക്കുന