പോസ്റ്റുകള്‍

ഫെബ്രുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ORU UYARPPU MAHAMAHAM ഒരു ഉയർപ്പു മഹാമഹം , FB, N, G, A

ഈസ്റ്റർ അടുക്കുന്തോറും മനസ്സിൽ ഒത്തിരി ഓർമ്മകൾ ഓടിക്കളിക്കുന്നുണ്ട്. അതിൽ ഒന്ന് ഇവിടെ എഴുതി ചേർക്കുന്നൂ. എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ പള്ളിയിലെ ഉയർപ്പു തിരുന്നാളിന് യേശുവിനെ കല്ലറയിൽ നിന്നും ഉയർപ്പിക്കുന്നതെല്ലാം അപ്പച്ചനാണ്. അതിനു സഹായിയായി അപ്പച്ചന് എന്നും കൂടെ ഉണ്ടായിരുന്നത് എൻ്റെ ആങ്ങളമാരും ജോണേട്ടനും ആണ്. അങ്ങനെ ഒരു ഉയർപ്പു ദിനത്തിൽ നടന്ന കഥയാണ് ഇത്.... രാവിലെ തന്നെ അപ്പച്ചനും സംഘവും പള്ളിയിലെത്തി ഉയർപ്പിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. വൈകുന്നേരം ആയപ്പോഴേക്കും അവർ യേശുവിനെ ഉയർപ്പിക്കുവാനുള്ളതെല്ലാം ഏകദേശം ശരിയാക്കി. ഓരോരുത്തർക്കും പ്രത്യേകം ജോലികൾ ഉണ്ട്. തെറ്റാതെ അത് ചെയ്യണം. പാതിരാത്രിയായി. എല്ലാവരും പള്ളിയിലെത്തി. ഞങ്ങൾ എല്ലാം ആകാംക്ഷയോടെ യേശു ഉയർക്കുന്നതും പ്രതീക്ഷിച്ചു നിൽപ്പായി. പെട്ടെന്ന് പള്ളിയിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു, ടോർച്ചു തെളിഞ്ഞു. ഗുണ്ട് പൊട്ടി. കർത്താവു ഉയർത്തു. ആഹാ.. എന്താ ടൈമിംഗ്... സംഭവം പൊളിച്ചൂ.. പക്ഷേ.. യേശു ഉയർത്തതിന് പുറകെ രണ്ടു പേര് കല്ലറ സജ്ജീകരിച്ച സ്ഥലത്തു നിന്നും ഓടുന്നതു ഞാൻ കണ്ടൂ. അടിപൊളിയായി കാര്യങ്ങൾ എല്ലാം നടന്നൂ. പിന്നീട് വീട്

മറുപടി MARUPADI, FB, N, E, K, AP, KZ, A, P, G

"മകൻ നന്നായി പഠിക്കുന്നുണ്ട്. അവനൊരു ജോലി കിട്ടിയാൽ ഈ കുടുംബം രക്ഷപെടും. എൻ്റെ ഈശ്വരാ അവനൊരു ആപത്തും വരാതെ കാത്തോണേ.." "നിങ്ങൾ എന്നും ഈ രൂപത്തിന് മുന്നിൽ നിന്ന് അവനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്നൂ. അവനു മാത്രമാണ് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത്. അവൻ ഇംഗ്ലീഷ് മീഡിയത്തിലും മകൾ മലയാളം മീഡിയത്തിലും പഠിക്കുന്നു. ഈ വേർതിരിവ് ശരിയാണോ..ചേട്ടാ.." "നീ ഒന്ന് മിണ്ടാതിരിക്കൂ ഭാഗ്യം, അവൻ പഠിച്ചു നല്ലൊരു ജോലിക്കാരൻ ആയാൽ അവളെ അവൻ തന്നെ കെട്ടിച്ചു വിടും. പെൺകുട്ടികൾ അധികം പഠിച്ചിട്ടു എന്തിനാണ്?. അവനല്ലേ നാളെ നമ്മളെ നോക്കേണ്ടത്.." "നിങ്ങൾക്ക് എന്തിനും ഏതിനും ഒരു ന്യായമുണ്ട്. പക്ഷേ.. കാലം നമുക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് എന്ന് ആർക്കറിയാം..?" ........................................... "അച്ഛാ, എനിക്ക് മെഡിസിന് പോണം. ഗവണ്മെന്റ് സീറ്റ് കിട്ടിയില്ല. പക്ഷേ ...." "മോനെ, ഹോസ്റ്റൽ ഫീസും കാര്യങ്ങളും അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടില്ല. മാനേജ്‌മന്റ് ഫീസ് വച്ച് ഞാൻ എങ്ങനെ നിന്നെ പഠിപ്പിക്കും..." "വിദ്യക്ക് വേണ്ടി അച്ഛൻ കരുതി വച്ച പ

MANASSU മനസ്സ് FB, N, E, A, K, P, KZ, AP

"മീനു, നിനക്ക് സുഖമാണോ..? ഒന്നും മിണ്ടാതെ അവൾ എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല....  കാരണം അവളുടെ മനസ്സ് എനിക്ക് വായിക്കുവാൻ കഴിയും. ആ മനസ്സിൽ ആലേഖനം ചെയ്തിരിക്കുന്നതെല്ലാം അവളെക്കാളും നന്നായി എനിക്കറിയാം. അത് അവൾ പറയേണ്ട.... അവളെ വിധിക്കു വിട്ടു കൊടുത്തു കൈ മലർത്തുവാൻ എനിക്കാവില്ല. കാരണം ആ വിധി അവൾക്കായി തെരഞ്ഞെടുക്കുവാൻ അവളുടെ മാതാപിതാക്കൾക്ക് കൂട്ടുനിന്നത് ഞാനാണ്.. ......................................... മീനൂട്ടി, മീനാക്ഷിയെ അങ്ങനെ വിളിക്കുവാനാണ് എന്നും ഞാൻ ഇഷ്ടപെട്ടത്. സ്‌കൂൾ കാലഘട്ടത്തിൽ തുടങ്ങിയ സൗഹ്രദം കലാലയത്തിലും തുടരുവാൻ ഞങ്ങൾക്കായി. അപ്പയ്ക്കും അമ്മയ്ക്കും അവർ രണ്ടു പെൺകുട്ടികൾ ആയിരുന്നൂ. പൊന്നുപോലെയാണ് അവർ രണ്ടുപേരെയും മാതാപിതാക്കൾ വളർത്തിക്കൊണ്ടു വന്നത്. ദേവയാനി, അവളുടെ ഏട്ടത്തി ഒരല്പം കുറുമ്പിയാണെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മീനാക്ഷിക്ക് അപ്പ വാങ്ങിക്കൊടുക്കുന്ന എല്ലാ വസ്ത്രങ്ങളും ആദ്യം ഇടുന്നത് അവളായിരിക്കും. മീനാക്ഷിയെ ഉപദ്രവിക്കുന്നതിൽ പലപ്പോഴും അവൾ സന്തോഷം കണ്ടെത്തിയിരുന്

ഐവിഎഫ് FB, E (Competition) K, N, A, P, TMC, NL, SXC, AP, LF, KZ

"വർഷം പതിനൊന്നായി. ഇനിയും ഇങ്ങനെ കാത്തിരിക്കണോ..ഇനി അവൾക്ക് ഒരു കുട്ടിയെ നിനക്ക് നൽകുവാൻ കഴിയുമോ..?. നമുക്ക് മറ്റൊരു വിവാഹത്തിന് ശ്രമിച്ചാലോ.." അമ്മ പിന്നേയും എന്തൊക്കെയോ പറയുന്നൂ. കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണ് ഈ എണ്ണിപെറുക്കൽ. പാവം രേവതി തിരിച്ചൊന്നും പറയാതെ എല്ലാം സഹിക്കും. വിവാഹം എന്നത് കുട്ടികളെ ഉണ്ടാക്കുവാൻ മാത്രമാണോ, സന്തോഷത്തിലും സന്താപത്തിലും കൂടെ താങ്ങായി ഞാനുണ്ട് എന്ന വാഗ്ദാനം കൂടെ അല്ലേ അത്. അമ്മയെ അത് പറഞ്ഞു മനസ്സിലാക്കുവാൻ എനിക്കാവില്ല... സ്വന്തം മകൾക്കു ഈ അവസ്ഥ വന്നാലേ പല അമ്മമാരും അത് മനസ്സിലാക്കൂ. മരുമകൾക്കും മകൾക്കും ഇടയിൽ ഒത്തിരി അന്തരമുണ്ട്.... റൂമിൽ പോയി നോക്കിയപ്പോൾ കണ്ടൂ.. ജനലിനരികിൽ നിൽക്കുന്ന രേവതിയെ... പാവം കരയുകയാകും.... "രേവതി..." ഒഴുകികൊണ്ടിരുന്ന കണ്ണുനീർ അവൾ തുടച്ചൂ. പാവം എൻ്റെ രേവതി. മച്ചി എന്ന് വിളിച്ചു എത്ര പ്രാവശ്യം അവളെ പലരും അപമാനിച്ചിരിക്കുന്നൂ... "ഉണ്ണിയേട്ടാ.. ഞാൻ ഒരു കാര്യം പറയട്ടെ. ഉണ്ണിയേട്ടൻ വേറെ വിവാഹം കഴിച്ചോളൂ. ഞാൻ വീട്ടിൽ പൊയ്‌ക്കൊള്ളാം.." അവൾക്കു പോകുവാൻ ഒരിടമ

KOCHUMAKAN കൊച്ചുമകൻ, E, N, KZ, A, K, P, AP, G, NA

"അമ്മേ, എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട. ഞാൻ ഇങ്ങനെ അങ്ങു ജീവിച്ചോളo. അമ്മ ഇനി എന്നെ നിർബന്ധിക്കരുത്." "നീ ഈ കുടുംബത്തിൻ്റെ മാനം കളയും. നിനക്ക് താഴെ ഒരെണ്ണം കൂടെ ഉണ്ട്. അതിനെ പറ്റി ആലോചിക്കേണ്ടെ. നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നു മകളെന്താ കെട്ടാച്ചരക്ക് ആണോ എന്ന്...." "എനിക്ക് ഒരു ജോലി ഉണ്ട്. സ്വന്തം കാലിൽ നിൽക്കുവാൻ കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ എന്തിനാണമ്മേ എനിക്കൊരു വിവാഹം. വിവാഹം കഴിച്ചാൽ മാത്രമേ ജീവിക്കുവാൻ കഴിയൂ. എനിക്ക് എൻ്റെ ജോലിയിൽ മുന്നേറണം. എപ്പോഴെങ്കിലും മനസ്സിന് പിടിച്ച ഒരാൾ വന്നാൽ തീർച്ചയായും ഞാൻ വിവാഹം കഴിക്കാം...." വയസ്സ് മുപ്പതു കഴിഞ്ഞിരിക്കുന്നൂ. നാട്ടുകാർക്കെല്ലാം അറിയേണ്ടത് അവളുടെ വിവാഹത്തെ പറ്റി മാത്രമാണ്. എനിക്കോ അവളുടെ അച്ഛനോ ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക് അവളുടെ കാര്യത്തിൽ...... ..................... അവളെ തിരുത്തുവാൻ എനിക്കായില്ല. അല്ലെങ്കിലും വലുതായി കഴിഞ്ഞാൽ മക്കൾക്ക് അവരുടേതായ ശരികളുണ്ട്. മകൾ എന്നതിൽ ഉപരി അവൾ ഒരു വ്യക്തിയാണ്. അവൾക്കു അവളുടേതായ കാഴ്ച്ചപ്പാടുകൾ ഉണ്ടാകും ജീവിതത്തിൽ. അത് തെറ്റാണെന്നു പറയുവാ

മഴത്തുള്ളികൾ MAZHATHULLIKAL, FB, N, E, KZ, P, A, K, AP

"അമ്മേ, എനിക്ക് അമ്മമ്മയെ കാണണം എന്നുണ്ട്. നമുക്ക് ഒന്ന് നാട്ടിൽ പോയാലോ.." "വേണ്ട മോളെ, അത് ഒരിക്കലും ശരിയാവില്ല. നമ്മുടെ നാട് ഈ ബോംബെ നഗരമാണ്. ഇവിടെ ഉള്ളവരാണ് നിൻ്റെ ബന്ധുക്കൾ. ആരും നമുക്ക് വേണ്ട എന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചതാണ്. എന്നെ തിരക്കി വരണം എന്ന് ഒരിക്കൽ പോലും തോന്നാത്ത എൻ്റെ വീട്ടുകാരെ എനിക്ക് വേണ്ട. നീ ജനിച്ചൂ എന്ന് അറിഞ്ഞിട്ടു പോലും അവർ തിരിഞ്ഞു നോക്കിയില്ല..." ആ സംസാരം അവിടെ അവസാനിപ്പിച്ചു അമ്മ പതിയെ അടുക്കളയിലേയ്ക്ക് പോയി.  ഒരിക്കലും എൻ്റെ ആഗ്രഹം നടക്കില്ല. എനിക്ക് അതറിയാം. അമ്മയ്ക്ക് ഒരിക്കലും സ്വന്തം വീട്ടുകാരോട് പൊറുക്കുവാൻ കഴിയില്ല. പക്ഷേ മനസ്സിൽ എവിടെയൊക്കെയോ അമ്മ ഇപ്പോഴും നാട് കൊണ്ടുനടക്കുന്നുണ്ട്.. ..................................... നാട്ടിലെ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നവരാണ് അച്ഛനും അമ്മയും. താഴ്ന്ന ജാതിയിൽ പെട്ട അച്ഛനെ അമ്മ പ്രണയിച്ചൂ. പ്രണയം വീട്ടിൽ അറിഞ്ഞതും അവർ അമ്മയെ കോളേജിൽ വിടാതെ വീട്ടിൽ പൂട്ടിയിട്ടൂ. അമ്മയ്ക്ക് അന്ന് പൊതിരെ തല്ലും കിട്ടി. അവിടെ അമ്മയുടെ പഠിപ്പു നിന്നൂ. അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന് അമ്മ ഭയന്നൂ.