പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PUNARJJANI പുനർജ്ജനി K, E, A, P, NL, AP, SXC, G, NA, KZ, EK

"എന്താ ചേച്ചി, രണ്ടു ദിവസ്സമായല്ലോ പുറത്തേയ്ക്കു കണ്ടിട്ട്. അതുകൊണ്ടാണ് ഞാൻ അന്വേഷിച്ചിറങ്ങിയത്.." "ഒന്നും പറയേണ്ട സുമി, ഇനി ഇങ്ങനെ ഒരബദ്ധം പറ്റാനില്ല" "അതെന്ത് അബദ്ധം.." "മാസം രണ്ടായിന്നൂ.." "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.." "എടി, പൊട്ടിക്കാളി. വയറ്റിലുണ്ടെന്ന്.." "ഈശ്വരാ.. എനിക്ക് ഒന്ന് തുള്ളിചാടുവാനാണ് തോന്നുന്നത്..?" "നിനക്ക് അത് പറയാം. മൂത്തവൾ ബിരുദം ഒന്നാം വർഷം, രണ്ടാമൻ പ്ലസ് ടു. ഇതിനിടയിൽ ഒരു കുട്ടി, അതും ഈ വയസ്സാം കാലത്തു. പുള്ളിക്കാരൻ സമ്മതിക്കില്ല. ഞാൻ ഒത്തിരി പറഞ്ഞു നോക്കി. ആരെയും അറിയിക്കരുത് എന്നാണ് ഉത്തരവ്." "അങ്ങനെ പറയല്ലേ ചേച്ചി.." "അതിയാൻ നാളെ എന്നെയും കൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്. ഇതിനെ കളഞ്ഞു കഴിഞ്ഞാലേ ഇനി സമാധാനമുള്ളൂ എന്നാണ് പറയുന്നത് ." ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  വിവാഹം കഴിഞ്ഞിട്ട് വർഷം പത്തായി. ഇതുവരെ എനിക്ക് ഒരു കുഞ്ഞികാൽ കാണുവാൻ ഭാഗ്യം ഉണ്ടായിട്ടില്ല. നേരാത്ത നേർച്ചകൾ ഇല്ല. കാണാത്ത ഡോക്ടർമാരും ഇല്ല. എന്നിട്ടും ദൈവം കനിഞ്ഞ

SAMMATHAM സമ്മതം , E, K, A, AP, KZ, P

"അമ്മേ, എന്താണ് എന്നെ മനസ്സിലാക്കാത്തത്. എനിക്ക് ഒരു വിവാഹം വേണ്ട. എനിക്ക് വയ്യ.." "മോൾ ഞാൻ പറയുന്നത് കേൾക്കൂ. അച്ഛനെ വിഷമിപ്പിക്കേണ്ട. അവർ വന്നു കണ്ടു പൊയ്‌ക്കോട്ടെ. ഇപ്പോൾ വിവാഹം വേണ്ടെങ്കിൽ അച്ഛനോട് അമ്മ പറയാം.." മനസ്സില്ലാ മനസ്സോടെ ഞാൻ മൂളി... പിറ്റേന്ന് അവർ വന്നു. ചെറുക്കനെ ഞാൻ ശ്രദ്ധിച്ചത് പോലുമില്ല. അച്ഛനും അമ്മയും കാര്യമായി അവരോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നൂ. അവർ പോയതും അച്ഛൻ വന്നു പറഞ്ഞു.. "നീ മാത്രമേ ഞങ്ങൾക്കുള്ളൂ. ഇഷ്ടപെട്ട പയ്യനെ വിവാഹം കഴിക്കുവാൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. വിവാഹത്തിന് മുൻപേ അവൻ അപകടത്തിൽ മരിച്ചപ്പോൾ നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾക്കായി. പക്ഷേ എന്നെങ്കിലും നീ ഞങ്ങളെ മനസ്സിലാക്കിയിരുന്നോ. വളർത്തി വലുതാക്കിയ മകൾ തന്നിഷ്ടം കാണിക്കുമ്പോൾ നോവുന്നത്‌ ഞങ്ങൾക്കാണ്..." "അവർക്കു ഈ വിവാഹത്തിന് സമ്മതമാണ്. നിൻ്റെ സമ്മതം ചോദിക്കാതെ ഞാൻ വാക്ക് കൊടുത്തൂ. വാക്ക് തെറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.." ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ഉള്ളിലെ നീറ്റൽ കൂടിക്കൊണ്ടേയിരുന്നൂ. വിവാഹനിശ്ചയം കഴിഞ്ഞ

PUNYAM പുണ്യം FB, E, P, K, AP, KZ

"എന്താ മീനുമോളെ നിനക്ക് പറ്റിയത്..? ആകെ കോലം കേട്ടല്ലോ..?" "എനിക്ക് ഈ ജീവിതം മടുത്തൂ ചേച്ചി. ഇനി വയ്യ. എങ്ങനെ എങ്കിലും ഒന്ന് ചത്താൽ മതി.." മുന്നിലിരിക്കുന്ന കുട്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവൾ നിരാശയിൽ ആണെന്ന്. അവളോട് ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. അവൾ പറയുന്നത് കേട്ടിരിക്കാം. ഒരു പക്ഷേ വിഷമങ്ങൾ തുറന്നു പറഞ്ഞു കഴിയുമ്പോൾ അവൾ ആത്മഹത്യ എന്ന തീരുമാനം മാറ്റിയാലോ... ഞാൻ മാതാവിൻ്റെ രൂപത്തിലേയ്ക്ക് നോക്കി. ഒരു കൗൺസിലർ ആയിരുന്നു സങ്കടങ്ങൾ കേൾക്കുവാൻ എനിക്ക് ശക്തി തരുന്നത് ഈ രൂപം ആണ്. എൻ്റെ സങ്കടങ്ങൾ കേൾക്കുവാൻ മാത്രം ആരുമില്ലലോ...? "മോളു പറയൂ..?" "അവൻ എന്നെ ചതിച്ചൂ. എന്നെ ഉപയോഗിച്ചിട്ട് അവൻ ഉപേക്ഷിച്ചൂ. എനിക്ക് ഇത് വേണം. പഠിക്കുന്ന സമയത്തു അത് ചെയ്യാതെ അവൻ്റെ കൂടെ പോയില്ലേ.."  പിന്നെ അവൾ അവനെ ഒത്തിരി ചീത്ത പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞു. ........................................ അപ്പനും അമ്മയ്ക്കും അവർ രണ്ടു പെണ്മക്കൾ ആണ്. മൂത്തവൾ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ആ വീട്ടിൽ തന്നെയുണ്ട്. വലിയൊരു

Self Introduction - For Book

                                                               Self Introduction എൻ്റെ പേര് ഡോ. സുജ അഗസ്‌റ്റിൻ. ഞാൻ ജനിച്ചത് 1982 ജൂൺ മൂന്നിന് ആണ്. എൻ്റെ വീട് ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം എന്ന സ്ഥലത്താണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് പാനായിക്കുളം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്നുമാണ്. പ്രീ ഡിഗ്രി മുതൽ എം. എസ്‌സി വരെ പഠിച്ചത് ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ ആണ്. ബി.എഡ്‌ പഠനം പൂർത്തിയാക്കിയത് എറണാകുളത്തെ സെൻറ് ജോസഫ്‌സ് കോളേജിൽ നിന്നുമാണ്. മൈക്രോബയോളജിയിൽ ഡോക്ടറേറ് നേടിയത് കോയമ്പത്തൂരെ കർപ്പകം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. ജോലിയുടെ ഭാഗമായി കരിയർ കൗൺസിലിങ് സെർട്ടിഫിക്കേഷൻ ചെയ്തിരിക്കുന്നത് യു എസ് എയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുമാണ്. പതിനഞ്ചു വർഷമായി മോട്ടിവേഷണൽ സ്പീക്കർ,കരിയർ കൗൺസിലർ തുടങ്ങിയ നിലകളിൽ ബാംഗളൂരിൽ പ്രവർത്തിക്കുന്നൂ.  ഇപ്പോൾ  T. I. M.E. എന്ന കമ്പനിയുടെ കർണ്ണാടകയുടെ  മെഡിക്കൽ എൻട്രൻസ് വിഭാഗത്തിൻ്റെ ചുമതല വഹിക്കുന്നൂ. അഗസ്റ്റിൻ കൊടിയൻ ആണ് എൻ്റെ പിതാവ്. മാതാവ് മേരി അഗസ്റ്റിൻ. മൂന്ന് ആങ്ങളമാർ ഉണ്ട്. വിമൽ ജോസ് കൊടിയൻ, സിനോജ് ആൻറണി കൊടിയൻ, സോളമൻ ക

MURIVUKAL മുറിവുകൾ FB, E, A, N, K, AP, G, P, KZ, NL, SXC, LF, TMC, EK, NA, QL

"പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമേ...?" "എന്ത് പറയാനാണ് രതി, പണി ഒക്കെ ഒരു വകയാണ്. എനിക്ക് ജോലിക്ക് പോവണ്ടേ. അതുകൊണ്ട് ഞാൻ സഹിക്കുന്നൂ. ചില നേരം ദേഷ്യം വരും. എന്തെങ്കിലും പറഞ്ഞാൽ മുതലക്കണ്ണീര് കാണണം." "ശരിയാണ്. ഇന്നത്തെ കാലത്തു ഒരെണ്ണത്തിനെ ഒത്തുകിട്ടുവാൻ തന്നെ പ്രയാസമാണ്. സഹിക്കുക അല്ലാതെ വേറെ മാർഗം ഇല്ല..." "എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിചു വച്ചിട്ടുണ്ടാകും.." .......................... കഴിഞ്ഞ ആഴ്ചയാണ് പുതിയ ജോലിക്കാരി വന്നത്. എപ്പോഴും മുഖത്തൊരു മ്ലാനതയുണ്ട്. എന്താണ് കാര്യം എന്ന് ചോദിച്ചില്ല. തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയിൽ ഒന്നിനും സമയമില്ല. പരിചയമുള്ള ഒരു സിസ്റ്റർ പറഞ്ഞുവിട്ടതാണ്, വലിയ ശമ്പളം കൊടുക്കേണ്ട.  അതുകൊണ്ടു അങ്ങു കൂടെ നിർത്തി. വിശേഷങ്ങൾ അന്വേഷിച്ചു വെറുതെ വയ്യാവേലി തലയിൽ കേറ്റി വയ്‌ക്കേണ്ട.. രാവിലെ ഭർത്താവ് ജോലിക്ക് പോകും. അദ്ദേഹത്തിന് തിരക്കോടു തിരക്കാണ്. മാർകെറ്റിംഗിൽ ആയതുകൊണ്ട് തന്നെ പുറത്തേക്കു യാത്രകളും ഉണ്ടാകും. പിന്നെ രണ്ടു പിള്ളേര് ഉള്ളതുങ്ങളുടെ പുറകെ നടന്നാലേ സമയത്തു

MAKAN മകൻ E, A, KZ, AP, K, P, G, SXC

"മോനെ നീ ചെയ്തത് തെറ്റാണ്..? ചേച്ചിമാരുടെ വിവാഹം കഴിയുന്നത് വരെ നിനക്ക് കാക്കാമായിരുന്നില്ലേ.." കണ്ണുകൾ നിറഞ്ഞിരുന്നൂ അത് പറയുമ്പോൾ ആര് കേൾക്കുവാൻ. അവൻ അവളുടെ കൈയ്യും പിടിച്ചു അകത്തേയ്ക്കു കയറി. അത് തടുക്കുവാനുള്ള ശേഷി എനിക്കില്ല.. .............................. രണ്ടു പെൺകുട്ടികൾക്ക് ശേഷം മൂന്നാമതായി ഒരു ആൺകുട്ടി ജനിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി. പെൺകുട്ടികൾ രണ്ടും നന്നായി പഠിക്കുമായിരുന്നൂ. അവൻ ഒരു ഉഴപ്പനും. പക്ഷേ ഒരിക്കലും അവനെ ഞാൻ വഴക്കു പറഞ്ഞിട്ടില്ല. അവനു വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കും. അവൻ്റെ അമ്മയും അങ്ങനെ തന്നെ ആയിരുന്നൂ.. ഭക്ഷണം കൊടുക്കുമ്പോൾ പോലും അവനു വേണ്ടി വറുത്ത മീനിൻ്റെ വലിയ ഒരു കഷ്ണം അവൾ മാറ്റി വയ്ക്കുമായിരുന്നൂ.. പത്താം ക്ലാസ്സോടെ പഠനം നിറുത്തി വീട്ടിൽ അവൻ കുത്തിയിരുന്നപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. അവനു വേണ്ടി കടം വാങ്ങി ഒരു കട ഇട്ടു കൊടുത്തൂ. അവൻ കുടുംബം നോക്കും എന്ന ചിന്തയായിരുന്നൂ മനസ്സിൽ. ആ മകനാണ് ഇന്ന് അന്യമതസ്ഥായായ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിൽ വന്നിരിക്കുന്നത്. കെട്ടുപ്രായം കഴിഞ്ഞ രണ്ടു ചേച്ചിമാർ അവനുണ്ട്. അവനു വ