പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചിത്തരോഗി CHITHAROGI, E, A, N, P, KZ, K, AP, G

"ഭ്രാന്തൻ പോണേ.. ഹോയ്... ഓടടാ ഭ്രാന്താ.." കുട്ടികളുടെ അട്ടഹാസം ചുറ്റിനും മുഴങ്ങുന്നൂ.  ഞാൻ വേഗം പുറത്തേക്കിറങ്ങി. അതേ മോൻ അവിടെ നില്പുണ്ട്. എൻ്റെ പൊന്നുമകൻ നാട്ടുകാർക്ക് അവൻ ഭ്രാന്തൻ കൊച്ചുരാമൻ... ഒരമ്മയുടെ മനസ്സു ആ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുമോ. അവനെ അവർ ഭ്രാന്തൻ എന്ന് വിളിക്കുമ്പോഴെല്ലാം നീറുന്നത് ഈ നെഞ്ചകം ആണ്. അവൻ്റെ ഈ അവസ്ഥ കണ്ടു നീറിയാണ് അവൻ്റെ അച്ഛൻ പോയത്. വേഗം അവൻ്റെ അടുത്തേയ്ക്കു ഓടി ചെന്നൂ. വേഗം ചെന്നില്ലെങ്കിൽ അവൻ്റെ മേലാണ് കുട്ടികൾ കല്ലെറിഞ്ഞു കളിക്കുക. അതിനെ പ്രോത്സാഹിപ്പിക്കുവാൻ മുതിർന്നവരും ഉണ്ട്.  കല്ല് കൊള്ളുമ്പോൾ മറ്റു മനുഷ്യരെ പോലെ തന്നെയാണ് അവനും വേദനിക്കുക.  ഭ്രാന്തൻമ്മാർ മനുഷ്യർ അല്ലെന്നാണോ.. "ഭ്രാന്തൻ കൊച്ചുരാമൻ കുട്ടികളെ പിടിച്ചു തിന്നുമത്രെ. കൊച്ചുകുട്ടികളെ പേടിപ്പിക്കുവാൻ അമ്മമാർ അവൻ്റെ പേരാണ് ഉപയോഗിക്കുക.." പക്ഷേ കുട്ടികൾ എറിയുന്ന ആ കല്ലുകൾ ഓരോന്നും വീഴുന്നത് ഈ നെഞ്ചിലാണ്. മുതിർന്നവർ പറയുന്ന ഓരോ വാക്കുകളും തറഞ്ഞിറങ്ങുന്നതാണ് എൻ്റെ മനസ്സിലാണ്.. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി താഴെത്തെങ്ങും വയ്ക്കാതെ ഞാൻ വളർത്തിയ എൻ്റെ ഉണ്ണി. എൻ്റെ ദേവി

യോഗ്യത YOGYATHA, FB, E, A, N, K, TMC, G, P, AP, NL, KZ, EK, NA, LF

 "ഈ ചെറുക്കൻ എവിടെ പോയി കിടക്കുന്നൂ. കളിക്കുന്ന സ്ഥലത്തു നിന്നും ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതാണ്. കുറേ നേരമായി.." ഞാൻ പതിയെ പറമ്പിൽ നിന്നും മനുവിൻ്റെ വീട്ടിലേയ്ക്കു നടന്നൂ. വീടിനടുത്തെത്തിയതും ഇടിത്തീ പോലെ ആ വാക്കുകൾ എൻ്റെ ചെവിയിൽ തറച്ചൂ. "മിനി ഇവിടെ വരുന്നത് എനിക്കിഷ്ടമല്ല. എത്രയോ തവണ ഞാൻ അത് പറഞ്ഞിരിക്കുന്നൂ. നിനക്ക് കളിക്കുവാൻ വേറെ കൂട്ടുകാരുണ്ടല്ലോ ഇവിടെ. ആ ചെറ്റക്കൂട്ടങ്ങളെ ഇവിടെ അടുപ്പിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ. വീട്ടിൽ കയറ്റുവാൻ കൊള്ളാത്ത ഇനങ്ങൾ ആണ്. വല്ലതും കക്കാനും മടിക്കില്ല. ഗതിയില്ലാത്ത കൂട്ടർ ആണ്. മനു ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ. നമ്മുടെ സ്റ്റാറ്റസിന് ചേർന്നവരോട് നീ കൂട്ടു കൂടിയാൽ മതി." "ആ പെണ്ണ് അങ്ങനെ വലിഞ്ഞു കയറി വന്നു കൊള്ളും. നീ ഭക്ഷണം കഴിക്കുമ്പോൾ പോലും നോക്കി വെള്ളമിറക്കി നിൽക്കുന്നത് കാണാം. നിനക്ക് അസുഖം ഒന്നും വരരുതല്ലോ എന്ന് കരുതിയാണ് ഞാൻ ആ പണ്ടാരത്തിനു എന്തെങ്കിലുമൊക്കെ തിന്നുവാൻ കൊടുക്കുന്നത്. പെണ്ണങ്ങു വളർന്നു വലുതാകുന്നുണ്ട്, നിന്നെയും വളച്ചു അവസാനം അവൾ അങ്ങ് കൊണ്ട് പോകും." അറിയാതെ കണ്ണുകൾ നിറഞ്ഞു.  അവരുടെ വീട

OLICHOTTAM ഒളിച്ചോട്ടം FB, E, A, N, K, KZ, AP, G, LF, NL, NA

 "നീ വരുന്നുണ്ടോ എന്നെ കൊണ്ടുപോകുവാൻ, ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും." വീണ്ടും അനുവിൻ്റെ ഭീഷണി. ഇതു എത്ര കണ്ടതാ.  ആര് പെണ്ണ് കാണുവാൻ വരുന്നു എന്ന് പറഞ്ഞാലും അവൾ ഇതു വിളിച്ചു പറയും. പറയുന്ന അവൾക്കു നാണം ഇല്ലെങ്കിലും കേൾക്കുന്ന എനിക്ക് ഇത്തിരി ഉളുപ്പുണ്ട്.  പാതിരാത്രി മനുഷ്യനെ കിടന്നു ഒന്ന് ഉറങ്ങുവാൻ അവൾ സമ്മതിക്കില്ല. ഏതു നേരത്താണോ ഇതിനെ പ്രേമിക്കുവാൻ തോന്നിയത്.  ഒരു കണക്കിന് അവളെ സമാധാനിപ്പിച്ചിട്ടു കിടന്നുറങ്ങി. ഏതായാലും പിറ്റേന്ന് അവളെ പോയി കാണുവാൻ തീരുമാനിച്ചൂ. പിറ്റേന്ന് അവളെ കാണുവാൻ ഞാൻ, ഞങ്ങളുടെ സ്ഥിരം സംഗമ സ്ഥലത്തു തന്നെ എത്തി.  എന്തോ അവൾ ഒത്തിരി നിശബ്ദ ആയതു പോലെ തോന്നി. കലപില കൂട്ടി നടക്കുന്ന പെൺകുട്ടി. ഇന്ന് എന്ത് പറ്റി...? അവൾ എന്നെ നോക്കി. പിന്നെ പറഞ്ഞു. "ഇതു നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ ആണ്. ഇന്ന് രാവിലെ വന്ന പയ്യനെ വീട്ടുകാർക്ക് നന്നായി ബോധിച്ചിട്ടുണ്ട്. എന്തോ ഇതു നടക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നൂ.." ഞാൻ അത് തമാശയായി മാത്രമേ എടുത്തുള്ളൂ. അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടൂ.  ഇരുപത്തിരണ്ടു വയസ്സുള്ള, ഒരു ജോലിയും കൂലിയും  ഇല്ലാത്ത  ഞാൻ അതേ പ്രായത്തിലുള്ള

THIRICHUVARAVU തിരിച്ചുവരവ് FB, E, A, K, P, AP, G, KZ, NL

"ഉടനെ നാട്ടിലേയ്ക്ക് പോകുന്നെന്നോ. നിങ്ങൾക്കെന്താ വട്ടുണ്ടോ..? വീണ്ടും അതെ പല്ലവി.. എന്ന് നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം.. ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.. അവൾ പറയുന്നതെല്ലാം ഞാൻ ഇതുവരെ കേട്ടിട്ടേ ഉള്ളൂ. അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എൻ്റെ ഭൂതകാലം മുഴുവൻ അവൾ ഓർമ്മിപ്പിക്കും.  കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ ഒരു മനുഷ്യൻ ആയി പോലും അവൾ കരുതുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നും മുൻ‌തൂക്കം... എല്ലാം എൻ്റെ വിധി.. ......................................... പാവപെട്ട വീട്ടിലെ എന്നെ തേടി വിദേശത്തു താമസിക്കുന്ന കുടുംബത്തിലെ ഏകമകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചൂ.  നന്നായി തന്നെ  എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരുന്ന എനിക്ക് ഒരു ജോലി കിട്ടും എന്ന് നല്ല  ഉറപ്പുണ്ടായിരുന്നൂ. സ്വന്തം കാലിൽ നിന്ന് കുടുംബം നോക്കണം. അത് മാത്രമേ അന്നും എന്നും  മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.  എന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല. പറയുവാൻ അവർക്കു ഒത്തിരി ന്യായീകരണങ്ങൾ ഉണ്ടായിരുന്ന