പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SWAPNANGHAL സ്വപ്നങ്ങൾ

സ്വപ്നങ്ങൾ എത്ര അർത്ഥവത്തായ വാക്കാണ് അത്. എല്ലാവരും ഈ ഭൂമിയിൽ  ജീവിക്കുന്നത് തന്നെ നാളെയെക്കുറിച്ചുള്ള കുറച്ചു സ്വപ്നങ്ങൾ ഉള്ളതുകൊണ്ടല്ലേ. ചില സ്വപ്നങ്ങൾ ഒരു കൈ അകലത്തിൽ നഷ്ടപ്പെടും. അതിൻ്റെ വേദന എത്ര വലുതായിരിക്കും. അത് അനുഭവിച്ചവർക്കു മനസ്സിലാകും. എന്ത് വില കൊടുത്തും സ്വപ്നങ്ങളെ നേടണം എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് ആരാണ്. എൻ്റെ മാതാപിതാക്കൾ ആണ്. പണ്ടേ ഞാൻ ഒരു വാശിക്കാരി ആയിരുന്നൂ. എളുപ്പം പരാജയപ്പെടുവാൻ ഞാൻ ഒരിക്കലും  ഒരുക്കമായിരുന്നില്ല. അതുകൊണ്ടാവും സ്കൂളിലും കോളേജിലും എല്ലാം ഞാൻ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മുന്നിൽ തന്നെ ആയിരുന്നൂ.  ഒരു കാര്യത്തിൽ എനിക്ക് സന്തോഷമേയുളളൂ, ഞാൻ എൺപതുകളിലെ കുട്ടിയാണ്. എൻ്റെ സ്വപ്നങ്ങൾക്ക് ആരും കടിഞ്ഞാണിട്ടില്ല. വാരാന്ത്യങ്ങളിൽ ഞാൻ കൂട്ടുകാരുമൊത്തു ഒത്തിരി കളിച്ചു നടന്നു. എൻ്റെ മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ എന്നിൽ ഒരിക്കലും അടിച്ചേൽപ്പിച്ചില്ല. പരീക്ഷയെ പേടിച്ചു ഞാൻ ഒരിക്കലൂം ജീവിച്ചിട്ടില്ല. പരീക്ഷാഹാളിൽ ഞാൻ പനി പിടിച്ചു തളർന്നു വീണിട്ടില്ല.  എൻ്റെ ബാല്യകാലം നിറയെ ഈ ഒരു ജന്മം മുഴുവൻ ഓർമ്മിക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.  പക്ഷേ ഇന്നത

MADHURIKKUM ORMMAKAL മധുരിക്കും ഓർമ്മകൾ

 വേനൽ അവധിക്കാലം ഇങ്ങടുക്കാറായി. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ. അവർക്കു ഒരു മൊബൈൽ പോരെ. നമുക്കോ അതൊക്കെ ഒരു ഉത്സവം പോലെ കൊണ്ടാടിയിരുന്ന കുറച്ചു ദിവസ്സങ്ങൾ ആയിരുന്നില്ലേ. ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം. ചിലപ്പോഴൊക്കെ തോന്നും ആ കാലം മതിയായിരുന്നൂ എന്ന്.  അന്നൊക്കെ അമ്മ പറയുമായിരുന്നൂ, "ഈ കാലം ഒരിക്കലും ഇനി തിരിച്ചു വരില്ല കുട്ടി. ഇതിൻ്റെ  മാധുര്യം ഒരിക്കൽ നിങ്ങൾ ഓർമ്മിക്കുക വേറെ ഏതെങ്കിലും നാട്ടിൽ ഇരുന്നായിരിക്കും." സത്യമല്ലേ... ഈ ബാംഗ്ലൂർ നഗരത്തിൽ ഇരുന്നു ഞാൻ ഇപ്പോൾ ഓർമ്മകൾ അയവിറക്കുന്നൂ.  അവധിക്കാലം വന്നാൽ ഞാനും ആങ്ങളമാരും കൂടെ എല്ലാം കെട്ടിപ്പെറുക്കി ഒരു പോക്കാണ് അമ്മ വീട്ടിലേക്കു. അമ്മയുടെ മൂത്ത ആങ്ങളയുടെ (ആൻ്റണി -  ഒന്നാമൻ ) മക്കളും അപ്പോൾ അവിടേക്കു വരും. ഞങ്ങൾ അഞ്ചുപേർ ഉണ്ടാകും അവിടെ അരൂട്ടൻ, രീഗ, സിനോജ്, ജോസ് പിന്നെ ഞാൻ.  അമ്മ വീട്ടിലെ നടുക്കത്തെ മുറിയിൽ എല്ലാവരും കൂടെ പായിട്ടു ആണ് അന്ന് കിടപ്പൊക്കെ. ആദ്യം ഒരു കയറ്റുപായ വിരിക്കും, അതിൻ്റെ മുകളിൽ തഴപ്പായ. എല്ലവർക്കും വേണ്ട തലയിണകൾ അപ്പൂപ്പൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, വീട്ടിലെ പഞ്ഞിമരത്തിൽ നിന്

ഒരു ഓർമ്മ പുതുക്കൽ ORU ORMMA PUTHUKKAL

നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിലെ തിരക്കുകളിലേക്ക് കുടിയേറിയപ്പോൾ നഷ്ടമായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് അപ്പച്ചനും അമ്മച്ചിയും ആങ്ങളമാരും ഒപ്പമുള്ള പള്ളി തിരുന്നാൾ യാത്രകൾ. അവർക്കൊപ്പം പോവാത്ത തിരുന്നാളുകൾ ഇല്ല എന്ന് തന്നെ പറയാം. കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ.  അന്നൊക്കെ തിരുന്നാൾ സീസൺ തുടങ്ങിയാൽ പള്ളിക്കൂടത്തിൽ പോയിരുന്നാലും മനസ്സിൽ നിറയെ ആ തിരുന്നാളിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ ആയിരിക്കും. കൈ നിറയെ വാങ്ങി ഇടുവാൻ പോകുന്ന ചുവന്ന കുപ്പിവളകളും കരിവളകളും. പിന്നെ എൻ്റെ സ്വകാര്യ അഹങ്കാരമായ കുഞ്ചലവും ആപ്പിൾ ബലൂണുകളും. പട്ടുപാവാടയും ഇട്ടു തലയിൽ മുല്ലമാലയും വച്ച് കുഞ്ചലവും കെട്ടി പോകുവാൻ എനിക്ക് അന്ന് ഒത്തിരി ഇഷ്ടം ആയിരുന്നൂ. ആ സുജ ഇന്നില്ല കേട്ടോ. തലയിൽ ഉള്ള ഇത്തിരി മുടിയിൽ കുഞ്ചല൦ ഇരിക്കില്ല.  എന്തൊരു ചന്തമായിരുന്നൂ അന്നത്തെ തിരുന്നാളുകൾക്ക്. കഴുത്തിൽ twisting ബലൂൺ ചുറ്റി നടക്കുന്ന കുറേ പയ്യൻമ്മാരെ കാണാം. അവൻമ്മാരുടെ നടപ്പു കണ്ടാൽ തോന്നും ഈ ലോകം കീഴടക്കിയിട്ടുള്ള വരവാണെന്നു. അപ്പോൾ  കുറച്ചു അസൂയ തോന്നും. കാരണം ആ ബലൂൺ അങ്ങനെ കഴുത്തിൽ ചുറ്റി പെൺകുട്ടികൾ അങ്ങനെ നടക്കാറില്ലല്