പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താലിമാല, THAALIMALA, N, A, E, K, SXC, LF, P, KZ, EK

 "അമ്മേ, എനിക്കിനിയും പഠിക്കണം..." പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി.  എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു പോകണം, വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം. പിന്നീട് അത് മാത്രമായി ചിന്ത. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്ന അമ്മ, എന്ത് പണിയും ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ. ആ പാവത്തിന് ഒരു മാല പോലും ഇല്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നൂ.  ഇനി ഒരു വർഷം കൂടെ ഉള്ളൂ പഠനം തീരുവാൻ. ഏന്തി വലിഞ്ഞു ഇത്രയും വരെ എത്തി. അപ്പോഴാണ് അപ്പന് സുഖമില്ലാതായത്. അപ്പൻ്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എൻ്റെ പഠനവും കൂടെ മുന്നോട്ടു നീങ്ങുവാൻ പെട്ടെന്ന് ബുദ്ധിമുട്ടായി.  വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. മറുത്തൊന്നും പറയുവാൻ പോലും വയ്യ. എങ്കിലും....  "അമ്മേ, ഒരു വർഷം കൂടെ എന്നെ എങ്ങനെ എങ്കിലും പഠിപ്പിക്കാമോ. അത് കഴിഞ്ഞാൽ എല്ലാം ശരിയാകും."

മച്ചി MACHI FB, N, A, E, K, SXC, EK, KZ, LF, G, AP, P

 സങ്കടങ്ങൾ പറയുവാൻ ആകെ ഉണ്ടായിരുന്നത് അമ്മയാണ്. ആ അമ്മയാണ് വിളിച്ചു പറഞ്ഞത്. "നീ, ഇനി കുറച്ചു നാളേക്ക് ഇങ്ങോട്ട് വരേണ്ട എന്ന്.." മനസ്സാകെ ഒന്ന് കലങ്ങി. അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്നാവുന്നേ ഉളളൂ. അപ്പോഴേക്കും അവൾക്കു കുട്ടിയായി. വിനുവേട്ടനോട് പറഞ്ഞു എല്ലാം വാങ്ങിച്ചു വച്ചതാണ് ഹോസ്പിറ്റലിൽ പോയി അവളെ ഒന്ന് കാണുവാൻ. അപ്പോഴാണ് അമ്മ വിളിച്ചത്.  എന്താ കാര്യം എന്നൊന്നും ചോദിച്ചില്ല. എല്ലാം എനിക്കറിയാം.. "മച്ചി.." ആ വിളി എത്ര തവണ കേട്ടൂ. വിവാഹം കഴിഞ്ഞിട്ട് വർഷം പത്താവുന്നൂ. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല. അനിയത്തിയുടെ വീട്ടുകാർക്ക് എന്നെ അത്ര പിടുത്തമല്ല. കുഞ്ഞിനെ ഞാൻ കണ്ണുവയ്ക്കും എന്നാകും.  സാരമില്ല.  പെട്ടെന്ന് വിനുവേട്ടൻ കയറി വന്നൂ.  "എന്താ സുമേ, ഹോസ്പിറ്റലിൽ പോകേണ്ടേ. ഞാൻ കട അവനെ ഏൽപ്പിച്ചു ഇറങ്ങിയതാണ്. നിന്നെ അവിടെ ആക്കി എനിക്ക് തിരിച്ചു പോരണം.." "ഇല്ല, ഏട്ടാ എനിക്ക് എന്തോ നല്ല തലവേദന. നമുക്ക് പിന്നെ പോകാം. ഞാൻ ഒന്ന് കിടക്കട്ടെ.." ഏട്ടൻ ഒന്നും പറഞ്ഞില്ല. കട്ടിലിൽ എൻ്റെ അടുത്ത് വന്നിരുന്നൂ.  "സാരമില്ല, നീ വിഷമിക്കേണ്ട

ആലീസ് ടീച്ചർ ALICE TEACHER, E, N, A, SXC, K, LF, G, NA, P, KZ, EK

അവൻ്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ആദ്യമായി ഞാൻ പതറി. ഒരിക്കൽ പോലും ഒരു കുട്ടിയുടെ മുന്നിൽ ഞാൻ പതറിയിട്ടില്ല. അവൻ ചോദിച്ച ആ ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ഒന്നും നല്കുവാൻ എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല.  അവനെ ചേർത്ത് പിടിച്ചു ഞാൻ പതിയെ മുന്നോട്ടു നടന്നു.  അപ്പോഴും ആ ചോദ്യം മനസ്സിനെ വീർപ്പു മുട്ടിച്ചുകൊണ്ടിരുന്നൂ. "അമ്മയുടെ ആദ്യരാത്രി കാണുവാൻ ഞാൻ നിൽക്കണോ. എൻ്റെ സ്ഥാനത്തു ടീച്ചർ ആണെങ്കിൽ എന്ത് ചെയ്യും. ചുറ്റിലും ഉള്ളവർ കളിയാക്കുന്നൂ. എനിക്ക് ഒരു മനസ്സില്ലേ.." ഇന്ന് അവൻ്റെ അമ്മയുടെ വിവാഹം ആണ്.  എന്നെ ആരും ക്ഷണിച്ചിട്ടില്ല. എന്നിട്ടും ഞാൻ വന്നൂ. അവൻ്റെ ടീച്ചർ ആയ എനിക്ക് അവൻ്റെ മനസ്സറിയാം.  പന്ത്രണ്ടു വയസ്സുകാരൻ ആണെങ്കിലും പക്വത ഉള്ള കുട്ടിയാണവൻ. എന്നാലും ഇതുപോലെയുള്ള അവസരങ്ങളിൽ ആരും പതറി പോകും. ........................... കഴിഞ്ഞാഴ്ച ഉച്ചക്ക് സ്കൂളിൻ്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ആണ് ആ വാക്കുകൾ എൻ്റെ ചെവിയിൽ വീണത്.  "എന്താടാ, അമ്മയുടെ കല്യാണത്തിന് നീയാണോ ഉപ്പു വിളമ്പുന്നത്." ആരൊക്കെയോ ചിരിക്കുന്നൂ.. "ചുമ്മാതിരിയെടാ, ക്രിസ്ത്യാനികൾ അല്ലെ, അവൻ ബിരിയാണിയോ അച്ചാറോ വിളമ്പുമ

മാണിക്യo MANIKYAM, E, A, N, K, SXC, EK, LF, G, AP, KZ, NA, P

 "മീനൂട്ടി, നാളെ നിൻ്റെ അച്ഛനും അമ്മയും ഉണ്ടാവോട്ടോ ഊണിന്. എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ടു തന്നോളൂട്ടോ." അവൾ എന്നെ നോക്കി, പിന്നെ മനസ്സില്ലാമനസ്സോടെ പറഞ്ഞു.. "ആ ഏട്ടാ, ഞാൻ തരാം." "ശരി..." പിന്നെ ഒന്നും ഞാനും പറഞ്ഞില്ല.  അവളുടെ മുഖത്തു വലിയ സന്തോഷമൊന്നും കണ്ടില്ല. അവൾ അങ്ങനെയാണ്.  വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവം ആണ്. അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് അവളുടെ അച്ഛനും അമ്മയും ഉണ്ടാകും. പിന്നെ ഞാനും അവളും മാത്രം. എൻ്റെ അമ്മ പണ്ടേ പോയി, അന്നെനിക്ക് ഓർമ്മ വച്ചിട്ടില്ല. എനിക്ക് അച്ഛനും അച്ഛന് ഞാനും അങ്ങനെയാണ് ഞങ്ങൾ ജീവിച്ചത്. ഈ കല്യാണം ഉറപ്പിച്ച ശേഷമാണ് അച്ഛൻ പോയത്.  ആ ശൂന്യതയിലേക്കാണ് ഒരു മാലാഖയെ പോലെ അവൾ കടന്നു വന്നത്. അല്ല അവൾ മാലാഖ തന്നെയാണ്. കുപ്പയിലെ മാണിക്യം. അധികം ആളുകൾക്ക് കിട്ടാത്ത ഭാഗ്യം.  ഒരു വർഷം ഞാൻ കാത്തിരുന്നൂ അവൾക്കായി. അച്ഛൻ മരിക്കുവാൻ നേരത്തു ഒന്നേ പറഞ്ഞുള്ളൂ. "മോനെ, മീനൂട്ടിയെ നന്നായി നോക്കണം, അവളുടെ കണ്ണ് നിറയരുത്. പിന്നെ ഞാൻ പറഞ്ഞ പോലെ ചെയ്യണം." "ശരി" എന്ന് ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്നറിയി