പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

MANAVATTI മണവാട്ടി K, E, A, P, AP, KZ

 " മിനി നീ എന്താണ് ആലോചിക്കുന്നത്.." "ഒന്നുമില്ല ഏട്ടത്തി. വെറുതെ അങ്ങനെ ഇരുന്നൂ എന്നെ ഉള്ളൂ.." പാവം കുട്ടി... എപ്പോഴും അവൾ എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുന്നത് കാണാം..  ഹരിയേട്ടനെ വിവാഹം കഴിച്ചു ഈ വീട്ടിൽ  വന്നതിൽ പിന്നെ അവളുടെ കാര്യങ്ങൾക്കു ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല.ഈ വീട്ടിലെ എല്ലാവരുടെയും പ്രാണൻ ആണവൾ.  വിവാഹപ്രായം ആയി അവൾക്കു. എന്നിട്ടും അവൾ ഒരു വിവാഹത്തിന് തയ്യാറാവുന്നില്ല. അല്ലെങ്കിലും വിവാഹകമ്പോളത്തിലെ വിലപേശലുകൾക്കിടയിൽ അവളുടെ മനസ്സു ഉരുകുന്നത് ആരും കാണുന്നില്ല. ഒരപകടത്തിൽ അവൾക്കു വലതു കാൽ നഷ്ടമായി. എന്നിട്ടും സ്വന്തം വിധിയോട് പോരാടുന്ന അവളെ ഓർത്തു എനിക്ക് എന്നും അഭിമാനമേ ഉള്ളൂ. പൊയ്ക്കാൽ ഉള്ളത് എളുപ്പം ആർക്കും മനസ്സിലാകില്ല. അത്ര നന്നായാണ് അവൾ നടക്കുന്നത്. പഠിക്കാവുന്നിടത്തോളം അവൾ പഠിച്ചൂ. ഒരു ഗവൺമെൻറ് ജോലിയും നേടി. എത്രയോ ആലോചനകൾ വന്നൂ...  കിട്ടുവാൻ പോകുന്ന വലിയ സ്ത്രീധനം മാത്രമാണ് അവർക്കൊക്കെ  ആവശ്യം. പറയുവാൻ ഒരു കുറ്റം ഉണ്ടല്ലോ.. "കാലില്ല.." ഹരിയേട്ടന് അവളെ കുറിച്ചോർത്താണ് ആധി.  പക്ഷേ..അവളുടെ കൂടെ നിന്ന് അവൾക്കു താങ്ങാകുന്ന ഒരാൾക്ക് മാത്രമ

AVASARAM അവസരം FB, K, KZ, AP, E, A

 "മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്.." "ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo.." അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ... അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ ആണ്. അതെനിക്കറിയാം. എന്നിട്ടും ഞാൻ ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ല. എൻ്റെ മകൾക്കു വേണ്ടി എല്ലാം ഞാൻ സഹിച്ചൂ.. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അദ്ദേഹം എന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. പിന്നെ എപ്പോഴാണ് ഞങ്ങൾക്കിടയിൽ അവൾ കടന്നു വന്നത്.. അഞ്ചു വർഷം മുന്നെയാണ് അവൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.  അദ്ദേഹത്തിൻ്റെ കൂട്ടുകാരിൽ നിന്ന് തന്നെ ഞാൻ ആ അവിഹിത ബന്ധത്തെ പറ്റി കേട്ടിരുന്നൂ. ഇപ്പോൾ അവൾ ഡൽഹിയിൽ ആണെന്നും അറിയാം. എന്തും അവളോട് പറയുക എന്നത് അദ്ദേഹത്തിന് ഒരു ശീലമാണ് ഇപ്പോൾ.  ആ ശീലം മൂലം പലപ്പോഴും എന്നോടും മകളോടും മിണ്ടുവാൻ പോലും അദ്ദേഹത്തിന് ഇപ്പോൾ സമയം കിട്ടാതെയായിരിക്കുന്നൂ.. ഒരു കാര്യം

അനാഥൻ ANADHAN E, K, A, N, AP, SXC, KZ, P, TMC, G, LF, NL, EK, NA, QL

 "പുതുമോടി കഴിയും മുൻപേ പെണ്ണ് വിശേഷം അറിയിച്ചല്ലോ.."  അടുക്കള ജോലിക്കാരി ജാനുഅമ്മ കളിയാക്കിയപ്പോൾ കണ്ണൊന്നു അറിയാതെ നിറഞ്ഞു.. ഉള്ളിലെ നീറ്റൽ അവർക്കു മനസ്സിലാകില്ലല്ലോ.... രാവിലെ വന്നു പണികൾ തീർത്തു അവർ പോകും. തൽക്കാലം എന്നെ അടുക്കളയിൽ കയറ്റുവാൻ അദ്ദേഹം തയ്യാറല്ല.. ഈ വീട്ടിലേയ്ക്കു വലതുകാൽ വച്ച് കയറിയിട്ട് മാസം അഞ്ചാകുന്നേയുള്ളൂ. എനിക്ക് പക്ഷേ ഇത് ഏഴാം മാസം ആണെന്ന് ഏട്ടന് മാത്രമേ അറിയൂ. ഇനി എത്ര നാൾ അത് എനിക്ക് മൂടി വയ്ക്കുവാനാകും....  "പിഴച്ചു പെറ്റവൾ എന്ന പേര് കേൾക്കുവാനായിരുന്നൂ എൻ്റെ വിധി, എന്നിട്ടും ആ വിധിയെ അദ്ദേഹം തിരുത്തി..." ബിരുദം ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചതി പറ്റിയത്.  "പഠനത്തിൽ എന്നതിലുപരി എന്നും പഠ്യേതര വിഷയങ്ങളിൽ ആയിരുന്നൂ എനിക്ക് താല്പര്യം. പണമുള്ള വീട്ടിലെ കുട്ടി. അതിൻ്റെ നെഗളിപ്പും ഉണ്ടായിരുന്നൂ. അത്യാവശ്യം നന്നായി തന്നെ നൃത്തം ചെയ്യുമായിരുന്നൂ. അതുകൊണ്ടു തന്നെ ഒത്തിരി ആരാധകരും ഉണ്ടായിരുന്നൂ.  കായിക താരങ്ങളോട് എന്നും എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നൂ. അങ്ങനെയാണ് അവനുമായി അടുക്കുന്നത്. കോളേജിലെ ഫുട്ബോൾ താരം  മിഥുൻ ചതിയൻ ആണെന്ന് ആരൊക്ക

പുസ്‌തകം FB, NA

 ഒരിക്കലും ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും ഞാൻ നേടിയിട്ടുമില്ല.  ഇന്ന് അമ്മ തപാൽ വഴി അയച്ചു തന്ന എൻ്റെ പുസ്‌തകം എനിക്ക് കിട്ടി. അത് കൈയ്യിൽ പിടിക്കുമ്പോൾ എൻ്റെ മനസ്സിൽ എന്തായിരുന്നൂ..? അതൊന്നും പറഞ്ഞു അറിയിക്കുവാൻ വയ്യ.... എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂ. എന്നെ അറിയാത്ത ഒത്തിരി പേർ എൻ്റെ കഥകൾ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞു.  എന്നെ ചേർത്ത് നിർത്തിയ വായനപ്പുര പുബ്ലിക്കേഷൻസിനും പോൾസൺ തേങ്ങാപൂരക്കലിനും ജെയിംസ് താന്നിക്കാപ്പിള്ളിക്കും നന്ദി അറിയിക്കുന്നൂ. കട്ടയ്ക്കു എന്തിനും കൂടെ നിൽക്കുന്ന ഭർത്താവും മകനും ആങ്ങളമാരും നാത്തൂന്മാരും മാതാപിതാക്കളും.. വായനപ്പുര പുബ്ലിക്കേഷൻസ് പുറത്തിറക്കിയ "സുജ അനൂപിൻ്റെ കഥകൾ" എന്ന ഈ പുസ്‌തകം ലഭിക്കുവാൻ 9946432104 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പുസ്‌തകത്തിൻ്റെ വില Rs. 110/-. പോസ്റ്റൽ വഴി ലഭിക്കുവാൻ Rs. 130/-.  നിങ്ങൾ വായനക്കാർ ഓരോരുത്തരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം സുജ അനൂപ്  (ഡോ. സുജ അഗസ്റ്റിൻ)

SHAVASHAREERAM ശവശരീരം E, A, N, KZ,P, AP

"ഈശ്വരാ, ആ പൊങ്ങച്ചക്കാരൻ വരുന്നുണ്ട്. എന്നാ വിടലാണ് അയാൾ. ഇന്നിനി ഇപ്പോൾ എന്തിനെ പറ്റിയാണോ പൊങ്ങച്ചം പറയുവാൻ പോകുന്നത്..." "എനിക്ക് വേറെ പണിയുണ്ട്. ഞാൻ പോണു.." കടയിൽ ആരുമില്ല.  എന്നെ ഒറ്റയ്ക്കാക്കി കണാരൻ ജീവനും കൊണ്ടോടി.. ഒരു ചായ കുടിക്കും. ആ ചായയും കൈയ്യിൽ പിടിച്ചു ഒരു നൂറു പൊങ്ങച്ചം പറയും. അതാണയാളുടെ സ്ഥിരം കലാപരിപാടി. സഹിക്കുക തന്നെ. വേറെ എന്ത് ചെയ്യാൻ.. "പൗലോസേ ഒരു ചായ എടുത്തോട്ടൊ..." "ശരി ചേട്ടാ..." ചായ കൈയ്യിൽ കിട്ടിയതും കഥ പറച്ചിൽ തുടങ്ങി.. "അന്ന് ഞാൻ ഗൾഫീന്നു വരുമ്പോൾ, നീ ഓർക്കണം. പൈലറ്റിന് ഒന്ന് മുള്ളാൻ പോണം..." "ബാക്കി എനിക്കറിയാം, ഒരു പത്തു വർഷമായിട്ടു കേൾക്കുന്നതല്ലേ.." പുള്ളി നിർത്തുന്ന ലക്ഷണമില്ല. "പെട്ടെന്ന് അയാൾ നോക്കുമ്പോൾ എന്നെ കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. എന്നെ പിടിച്ചു ആ സീറ്റിൽ ഇരുത്തി. ഇപ്പോൾ വരാ എന്നും പറഞ്ഞിട്ട് ഒറ്റ പോക്ക് പോയതാണ്. പിന്നെ ആളെ കാണുന്നത് എപ്പോഴാണ്. എയർപോർട്ട് എത്തിയപ്പോൾ. ഒരു കണക്കിനാണ് അന്ന് ഞാൻ അത് ഓടിച്ചത്. അങ്ങനെ പ്ളേനും ഓടിച്ചു..." ഇടയ്ക്കിടയ്ക്ക് ഞാൻ മൂളിക്കൊണ്ടിരുന

മരണം MARANAM, K, E, A, AP, KZ, G, SXC, TMC, NL, EK, P, NA

 "സുമി  മരിച്ചു..." ആരൊക്കെയോ ചുറ്റിലും നിന്ന് കരയുന്നൂ. ആരൊക്കെയോ കാണുവാൻ വരുന്നൂ.  എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല.  ഞാൻ മരിച്ചു പോയോ... എപ്പോൾ.. ഇന്നലെ രാത്രി ഉറങ്ങുവാൻ കിടന്നതു മാത്രം ഓർമ്മയുണ്ട്. എന്നത്തേയും പോലെ ആരും കൂട്ടിനില്ലാതെ... രാവിലെ എഴുനേൽക്കുവാൻ ശ്രമിച്ചൂ. നടന്നില്ല.  കുറച്ചു കഴിഞ്ഞപ്പോൾ വീട് തുറക്കുന്ന ശബ്ദം കേട്ടു.  ജോലിക്കാരിയാണ്.. ജോലിക്കാരിയുടെ കൈയ്യിൽ ഒരു താക്കോൽ ഉള്ളതുകൊണ്ട് അവൾ വാതിൽ തുറന്നൂ. അവൾ അടുത്തേയ്ക്കു നടന്നു വരുന്നത് പോലെ തോന്നി... "മാഡം എഴുന്നേൽക്കൂ.  എന്തൊരു ഉറക്കമാണ് ഇത്. വയ്യേ..." എത്രയോ പ്രാവശ്യം അവൾ എന്നോട് ചോദിച്ചൂ.  "പാവം, അവൾക്കു എന്തെങ്കിലും കാര്യമായി കൊടുക്കണം എന്നുണ്ടായിരുന്നൂ. ഇനി അതൊക്കെ നടക്കുമോ. എൻ്റെ സാരികളൊക്കെ അവൾക്കു ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ. അവളുടെ മകളുടെ കല്യാണത്തിന് കുറച്ചു സ്വർണ്ണവും പൈസയും കൊടുക്കാമെന്നു പറഞ്ഞിരുന്നൂ. മക്കൾ ഇനി അത് ചെയ്യുമോ." അവസാനം അവൾ അടുത്ത  ഫ്ലാറ്റിൽ നിന്നും ആളെ കൂട്ടികൊണ്ടു വന്നൂ.  അവരാണ് ഡോക്ടറെ വിളിച്ചത്.  എല്ലാം പെട്ടെന്ന് ആയിരുന്നൂ.  ആരൊക്കെയോ വരുന്നൂ.

KOONAMMAVU കൂനമ്മാവ്

                 കൂനമ്മാവ്  കൂനമ്മാവിൽ ഉണ്ടൊരു മാവു്  ചെറുകൂനുള്ളൊരു ചെറുമാവ്  ആ മാവിൻമ്മേൽ ഉണ്ടൊരു മാങ്ങ ചെറുകൂനുള്ളൊരു ചെറുമാങ്ങ ഒരു നാൾ ഒരു ചെറു കൂനൻ ചേട്ടൻ  അതുവഴി വരുവാനിടയായി  മാങ്ങ കണ്ടു കൂനൻ ചേട്ടൻ  ചാടി കയറി മാവിൻമ്മേൽ  മാങ്ങ പറിച്ചു കൂനൻ ചേട്ടൻ  കൂനും കുത്തി താഴേ പോയി  കൂനു നിവർന്നു കൂനൻ ചേട്ടൻ  കൂനമ്മാവിന്ന് ഓടിപ്പോയി  .........................അഗസ്റ്റിൻ കൊടിയൻ 

PUSTHAKAPRAKASHANAM പുസ്തകപ്രകാശനം

സ്വപ്നങ്ങൾക്കെന്നും ഏഴഴകാണ്. സ്വപ്നങ്ങൾ കാണുവാനും അത് എത്തിപിടിക്കുവാനും പഠിച്ചത് പാനായിക്കുളം എന്ന ഗ്രാമത്തിലെ കൊച്ചുവീട്ടിൽ നിന്നാണ്. ഒരു എഴുത്തുകാരി ആകുമെന്നോ ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാം ദൈവാനുഗ്രഹം.  വാക്കുകൾ കൂട്ടിപ്പറയുവാൻ അറിയാതിരുന്ന പ്രായത്തിൽ കഥകളുടെ ലോകത്തേയ്ക്ക് നയിച്ചത് അപ്പച്ചനും (അഗസ്റ്റിൻ കൊടിയൻ) അമ്മിച്ചിയും (മേരി ലീന) അപ്പൂപ്പനും (സെബാസ്ററ്യൻ ചെമ്പോലി ), അമ്മൂമ്മയും (ഫിലോമിന സെബാസ്ററ്യൻ ) ആണ്.  രാത്രികളിൽ എത്രയോ കഥകൾ അവർ പറഞ്ഞു തരുമായിരുന്നൂ. കഴുത്തിൽ വലിയ കൊന്തയിട്ട് കസിൻസുമൊത്തു മുറ്റത്തു തീ കാഞ്ഞിരുന്നു അപ്പൂപ്പൻ പറഞ്ഞു തന്നിരുന്ന പ്രേതകഥകൾ കേട്ടിരുന്ന വേനലവധിക്കാല രാത്രികൾ. ഒരിക്കലും ആ കാലം ഇനി തിരിച്ചു വരില്ല. ഇന്നും നഷ്ടബോധം തോന്നുന്നത് അതിൽ മാത്രമാണ്. പഴയകൊച്ചുകുട്ടിയായി അവരുടെ കൂടെ ഇരുന്നു കഥകൾ കേൾക്കുവാൻ എനിക്ക് പലപ്പോഴും തോന്നാറുണ്ട്.  പാടവരമ്പിലൂടെ നടന്നു സ്കൂളിലേയ്ക്ക് പോയിരുന്ന എൻ്റെ മനസ്സിൽ ഒത്തിരി കഥകൾ ഉണ്ടായിരുന്നൂ. എന്നിട്ടും എഴുതുവാൻ ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് എഴുതുവാനും അത് പ്രസിദ്ധീകരിക്

KAALAM കാലം E, A, N, KZ, AP, K, P, G

"നീ ചെയ്യുന്നത് തെറ്റല്ലേ. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരെ ഓർത്തെങ്കിലും നീ അയാൾക്കൊപ്പം ഈ തെറ്റിന് കൂട്ട് നിൽക്കരുത്. അവരുടെ കണ്ണുനീരിനു ഒരിക്കൽ നീ വില കൊടുക്കേണ്ടി വരും." "തു ഫൂ. ഒരു ഉപദേശി വന്നിരിക്കുന്നൂ. എന്നെ ഉപദേശിക്കുവാൻ ആയിട്ട് ആരും ഇങ്ങോട്ടു വരേണ്ട. അപ്പനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുവാൻ ഞാൻ പെടുന്ന പാട് എനിക്കറിയാം." "എൻ്റെ കുഞ്ഞിനും അപ്പനില്ല. ഞാൻ ഒന്നും പറയുന്നില്ല. നീ ഉണ്ണുന്ന ഓരോ അരിമണിയും അവകാശമുള്ള അവരുടെ കണ്ണുന്നീർ നാളെ ശാപമായി വരാതിരിക്കുവാൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം.." "എന്തോ ഇനി ആ വീട്ടിൽ പോകരുത്" എന്ന് എൻ്റെ മനസ്സ് പറഞ്ഞു.. ............................................ ഞാനും രമണിയും അയല്പക്കകാരാണ്. ഞങ്ങളുടെ ഭർത്താക്കന്മാർ കൂട്ടുകാരാണ്, രണ്ടുപേരും മരപ്പണിക്കാർ. അവർ ഒരുമിച്ചു മാത്രമേ പണിക്കു പോകുമായിരുന്നുള്ളൂ.  സന്തോഷമായി കുടുംബവുമായി കഴിഞ്ഞു വരുന്ന സമയത്താണ് പെട്ടെന്ന് ഒരു ബൈക്ക് അപകടത്തിൽ ഞങ്ങളുടെ രണ്ടുപേരുടെയും ഭർത്താക്കൻമാർ ഒരുമിച്ചു മരിക്കുന്നത്.  എനിക്കും അവൾക്കും ഓരോ ആൺകുട്ടികൾ. എൻ്റെ മകൻ അവള