പോസ്റ്റുകള്‍

ഡിസംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭർത്താവ്‌ BHARTHAVU, FB, N, K, AP, E, KZ, A, P

"എനിക്ക് ഇനി അവളുടെ കൂടെ ജീവിക്കുവാൻ വയ്യ. അമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ..." "എന്താ മോനെ നീ പറയുന്നത്. ഒരു കുട്ടിയായപ്പോഴാണോ നിനക്ക് ഇത് മനസ്സിലാകുന്നത്..?" "എല്ലാം എൻ്റെ തെറ്റാണ്. ഞാൻ അമ്മ പറഞ്ഞത് അന്ന് കേൾക്കണമായിരുന്നൂ..." "നീ ഒന്ന് കൂടെ നന്നായി ആലോചിക്കൂ. ജീവിതം അങ്ങനെയാണ് നമ്മൾ വിചാരിക്കുന്നത് പോലെ മാത്രം എല്ലാം നടക്കില്ല. സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങൾ നീ സംസാരിച്ചു തീർക്കണം. ഒരു കുട്ടിയുണ്ട്, അതിനെ കരയിപ്പിക്കരുത്.." .............................. കലാലയദിനങ്ങളിൽ എന്നോ ഒരിക്കൽ, എപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കുന്ന അവൾ എൻ്റെ മനസ്സിൽ ഇടം നേടി.  എപ്പോഴും എല്ലാ കലാപരിപാടികളിലും മുന്നിൽ നിൽക്കുന്നവൾ. എല്ലാവരും അവളുടെ പുറകെ ആയിരുന്നൂ, എന്നിട്ടും അവൾ എന്നെ സ്നേഹിച്ചൂ.. പഠനത്തിനപ്പുറം വീട് മാത്രം മനസ്സിലുള്ള അമ്മയുടെ പുന്നാര ഉണ്ണിയായ എന്നെ അവളിലേക്ക്‌ ആകർഷിച്ചത് അവളുടെ സംസാരമായിരുന്നൂ. പെട്ടെന്ന് തന്നെ അവൾ എനിക്കെല്ലാം ആയി മാറുകയായിരുന്നൂ. എൻ്റെ മാറ്റം അമ്മയാണ് ആദ്യം തിരിച്ചറിഞ്ഞത്. അമ്മയോട് എല്ലാം തുറന്നു പറഞ്ഞിരുന്ന ഞാ

NINAKKAYI PIRANNAVAN നിനക്കായി പിറന്നവൻ, FB, N, E, KZ, K, P

കലാലയദിനങ്ങൾ പലപ്പോഴും അവൾ വരാത്ത ദിവസ്സങ്ങളിൽ വിരസമായതു പോലെ തോന്നി. അവളോട് അത് തുറന്നു പറയുവാനുള്ള ധൈര്യം പക്ഷേ എനിക്കില്ല. അടുത്ത കൂട്ടുകാരി എന്ന ലേബലിൽ എല്ലാം ഒതുക്കുമ്പോഴും പറയാതെ പറയേണ്ടി വരുന്ന പ്രണയം മനസ്സിൽ ഒരു വിങ്ങലായി...... "ഇനി വയ്യ, തുറന്നു പറഞ്ഞെ തീരു.. ഇനി ആകെ കൈയ്യിൽ ഉള്ളത് പത്തു ദിവസ്സമാണ്‌. മൂന്ന് വർഷം എത്ര വേഗം കടന്നു പോയി. സ്റ്റഡി ഹോളിഡേയ്‌സ് തുടങ്ങുവാൻ പോകുന്നൂ. ഇപ്പോഴെങ്കിലും ഞാൻ അത് തുറന്നു പറഞ്ഞില്ലെങ്കിൽ നാളെ അത് വേദനയായി എന്നിൽ അവശേഷിക്കും." ......................... "മെറീന, എനിക്ക് നിന്നോട് സംസാരിക്കുവാനുണ്ട്..." "എന്തിനാണ് ബിനോയ്, ഈ മുഖവുര. നിനക്ക് എന്നോട് എന്തും തുറന്നു പറയാമല്ലോ..." കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല. ആദ്യമായാണ് അവളുടെ മുൻപിൽ എന്നും വായിട്ടലയ്ക്കുന്ന ഞാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്നത്. എൻ്റെ കണ്ണിൽ അവൾക്കു അത് തിരിച്ചറിയുവാൻ ആകുന്നില്ലേ. പിന്നെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചൂ... "പണ്ടാരം.. പഠിച്ച കവിതകളുടെ വരികളോ, മലയാള ഭാഷയോ വരുന്നില്ല. ഈശ്വരാ സകല ദൈവങ്ങളേയും ഒരുമിച്

അബദ്ധങ്ങൾ ABADHANGHAL, FB, N, A

പലപ്പോഴും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. എന്നാലും ഇതുപോലൊരു പറ്റു ആദ്യമായിട്ടാണ്. എനിക്ക് അപ്പാർട്മെൻ്റിൽ ഒരു കൂട്ടുകാരിയുണ്ട്. ആൾക്ക് ഇരട്ട സഹോദരി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നൂ. ആള് ബോംബെയിൽ നിന്നും വന്നതാണ്.  ഇടയ്ക്കൊക്കെ താഴെ വച്ച് അവളെ ഞാൻ കാണും കാര്യമായി സംസാരിക്കും. ഈ അടുത്ത് അവളുടെ ഇരട്ട സഹോദരിയും ഞങ്ങളുടെ ഫ്ളാറ്റിലേയ്ക്ക് താമസം മാറ്റി. ഇതൊന്നും ജോലിത്തിരക്കിനിടയിൽ ഈ പാവം അറിഞ്ഞില്ല. ആ കുട്ടിയും കല്യാണം കഴിഞ്ഞതാണ്, ഇത്രയും നാൾ ബീഹാറിലോ മറ്റോ ആയിരുന്നൂ. .................................................... കഴിഞ്ഞ ആഴ്ച, താഴെ ചെടികളുടെ ഇടയിൽ നടക്കുന്നതിനിടയിൽ  ഞാൻ കൂട്ടുകാരിയെ കണ്ടു. ആൾ തീരെ പരിചയം കാണിക്കുന്നില്ല. ഞാനും ഓർത്തു.."പാവം വലിയ ടെൻഷനിൽ എന്തോ ആണ്. ഒരു രണ്ടു കിലോ എങ്കിലും കുറഞ്ഞിട്ടുമുണ്ട്." എന്നാലും വിഷമം തോന്നി..."ഇനി ഞാൻ വല്ല തെറ്റും ചെയ്തിട്ടാണോ മിണ്ടാതെ പോകുന്നത്.." പിന്നീട് രണ്ടു പ്രാവശ്യം താഴെ നടക്കുന്നതിനിടയിൽ അവളെ ഞാൻ അവൾ കണ്ടെങ്കിലും മിണ്ടിയില്ല... .................................... ഇന്നിപ്പോൾ ഞാൻ താഴെ നിൽക്കുമ്പോൾ

Story By Jokuttan

1. MY FRIEND My friend is Aarav. He is 61/2 years old. He plays with Me "XO". He shares his food with me. His handwriting is beautiful. His favourite period is Hindi. His favourite colour is green. .............................................Johan George 2. TREXY - MY DOG Trexy is my dog. I like him. But he is too naughty. He always try to bite people. He chases me always. He Plays in water and put dirty water on people. He peep through door when I take bath. He tries to eat plastic. He troubles me always. Then also I like to play with Trexy and always want to be near him...... .....................Johan George 3. EATI MAN Once upon a time there lived a man called Eati man. He liked to jump on top of buildings and scare people. He used to eat buildings. He was a man came from the centre of Earth. People were scared of him. He was made of fire. One day one brilliant hunter started chasing him with water Gun. Hunter pumped water on him. He started melting an

KUTTIPPAKA കുട്ടിപ്പക, FB, N, A, AP, G

ഈ കഥ ഞാൻ എഴുതുന്നത് ഫെബ്രുവരിയിൽ വിവാഹിതയാവുന്ന എൻ്റെ അനിയത്തികുട്ടിക്ക് (കസിൻ) വേണ്ടിയാണ്. അവളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരു കഥയാണ്. അവളും (ശില്പ ഫെമിന) എൻ്റെ ആങ്ങളയും (സോളമൻ) തമ്മിൽ ഒരു വയസ്സ് വ്യത്യസമുണ്ട്. അവൾ കുട്ടിക്കാലത്തു ആന്റിയുടെ കൂടെ കർണ്ണാടകയിൽ ആയിരുന്നൂ. അവധിക്കു വരുമ്പോഴെല്ലാം രണ്ടുപേരും കൂടെയാണ് കളി. അതിലും കൂടുതൽ തമ്മിൽ തല്ല് എന്ന് പറയുന്നതാണ് ശരി.....  അന്ന് അവൾക്കു ഒരു നാല് വയസ്സ് കാണും, അവനു അഞ്ചു വയസ്സും എന്നാണെൻ്റെ ഓർമ്മ. പതിവ് പോലെ അമ്മയും അവനും മറ്റുള്ളവരുടെ കൂടെ അവളെ റയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടികൊണ്ടു വന്നൂ. ആ സ്നേഹമാണ് കാണേണ്ടത്..... ചക്കരയും പീരയും പോലെ....  വീട്ടിലെത്തിയതും പഴയപോലെ തന്നെ അവളുടെ കളിപ്പാട്ടം അവനു വേണം. അവൾ വയ്ക്കുന്ന ടീവി ചാനൽ അവനു വേണ്ട.  പിന്നെ കയ്യാങ്കളി ആയി. അവൻ ഒരിടി ഇടിക്കും, അവൾ തിരിച്ചൊന്നു കൊടുക്കും. അങ്ങനെ സ്കോർ ബോർഡിൽ രണ്ടു പേരും തുല്യരായി മുന്നേറുന്നൂ. അങ്ങനെ രണ്ടു മാസം കടന്നു പോയി.... ആ ദിവസ്സം വന്നൂ. അവർക്കു പോകുവാൻ സമയമായി. സോളമനും അമ്മയും അവരെ റയിൽവേ സ്റ്റേഷനിൽ വിടുവാൻ ചെന്നൂ. അവർ ട്രെയിനിൽ കയറി. ട്രെയ

THUNA തുണ FB, N, K, AP, A, KZ, P, E, NA

"ബിന്ദുവിനെ കാണുവാൻ നാളെ ആള് വരുന്നുണ്ട്. നീ നാളത്തേയ്ക്ക് വാങ്ങുവാനുള്ള സാധനങ്ങളുടെ ലിസ്റ്റ് താ. പയ്യനും മൂന്നാനും മാത്രമേ ഉണ്ടാകൂ എന്നാണ് പറഞ്ഞത്. അല്ല നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ എൽസി..." "ഇല്ല ജോണേട്ട, എൻ്റെ മനസ്സ് ഇവിടെ ഇല്ല. ഈ കല്യാണമെങ്കിലും നടക്കുമെന്ന് ഏട്ടന് ഉറപ്പുണ്ടോ ...?. ഇതിപ്പോൾ എത്ര പേരുടെ മുന്നിലാണ് എൻ്റെ കുട്ടി അറവു മാടിനെ പോലെ നിൽക്കേണ്ടി വരുന്നത്. വില പേശുന്നവരുടെ ഇടയിൽ കിടന്നു ആ പാവം ദുഖിക്കുന്നത് കാണുമ്പോൾ എൻ്റെ നെഞ്ചാണ് പിടയുന്നത്.." "നീ വിഷമിക്കാതെ, എല്ലാം ശരിയാകും.." ..................................... ഒരു പാട് പ്രതീക്ഷകളോടെയാണ് ഞാനും ജോണേട്ടനും അവളെ (ബിന്ദു) വരവേറ്റത്. ആദ്യത്തെ കുട്ടി, ഞങ്ങളുടെ സ്വപ്നങ്ങളുടെ കാവൽക്കാരി. പിറന്നു കഴിഞ്ഞപ്പോഴാണ് അവളുടെ കാലുകളുടെ പ്രശ്നങ്ങൾ മനസ്സിലായത്. എന്നിട്ടും ഞങ്ങൾ തളർന്നില്ല. അവൾക്കു വേണ്ട എല്ലാ ചികിത്സകളും നൽകി. അവൾക്കു ശേഷം ബീന വന്നു. പഠിച്ച ക്ലാസ്സുകളിലെല്ലാം അവൾ ഒന്നാമതായിരുന്നൂ. എഴുതുവാനും വായിക്കുവാനും ഇഷ്ടം. നന്നായി പാട്ട് പാടും. എന്നിട്ടും എല്ലാവരും ആദ്യം കണ്ടത്

ഗുണ്ടുമണി GUNDUMANI, FB, N, E, A, K, P, AP, G, KZ, PT, NL, SXC, LF, TMC, QL

"എൻ്റെ ഗുണ്ടുമണി, നിനക്കൊന്ന് ഭക്ഷണം കുറച്ചു കൂടെ. ഇങ്ങനെ തടിച്ചു കൊഴുത്തിരുന്നാൽ ആരാണ് നിന്നെ കെട്ടുവാൻ പോകുന്നത്..." "രാവിലെ തന്നെ അമ്മ തുടങ്ങി. ഇനി ഇപ്പോൾ ഭക്ഷണനിയന്ത്രണത്തെ കുറിച്ച് ഒരു ക്ലാസ് തന്നെ നടക്കും. വേറെ ഒരു പണിയും ഇല്ല ഈ അമ്മയ്ക്ക് ..." ജനിച്ചപ്പോൾ അഞ്ചു കിലോ ഉണ്ടായിരുന്നൂ. ദൈവം സഹായിച്ചിട്ടു അന്നു അച്ഛനിട്ട ഓമനപ്പേരാണ് ഗുണ്ടുമണി. പിന്നെ ഇതേവരെ ആ പേര് മാറ്റേണ്ടി വന്നിട്ടില്ല. തടി അതേപോലെ തന്നെ കൊണ്ടു നടക്കുവാൻ സാധിക്കുന്നുണ്ട്. സ്കൂളിലും കോളേജിലും വീട്ടിലും അതേ പേര്. ഇത്രയും നാൾ വലിയ പ്രശ്നം ഇല്ലാതെ പോയി. പെണ്ണ് കാണുവാൻ വന്ന രണ്ടു പേരാണ് സംഗതി വഷളാക്കിയത്. രണ്ടു കല്യാണാലോചനകൾ തടി മൂലം മുടങ്ങി. അതോടെ ഭക്ഷണം നിയന്ത്രിക്കുവാൻ അമ്മ തീരുമാനമെടുത്തൂ... ............................... "അമ്മേ, ഇന്നലത്തെ മീൻ കറി ബാക്കി ഉണ്ടോ.." "നിന്നോട് ചോറ് കഴിക്കേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ. അവിടെ ചപ്പാത്തി ഇരുപ്പുണ്ട്. അത് കഴിച്ചാൽ മതി. രാവിലെ തന്നെ അവൾക്കു ചോറും മീൻ കറിയും മതി.." "എന്തിനാ അമ്മേ, ഒരു പിടി ചോറ് മതി. ഉച്ചയ്ക്ക് ഞാൻ ചപ്പാ

ETTAN ഏട്ടൻ, FB, E, A, K, AP, KZ, P, N, NL, G, LF

"ആ മന്ദബുദ്ധിയെ നോക്കുവാൻ എനിക്ക് വയ്യ. നമുക്ക് ഇവിടെ നിന്നും മാറി താമസിക്കാം ഹരിയേട്ടാ.." "നീ എന്താ രേണു ഈ പറയുന്നത്, അമ്മയ്ക്കും അനിയത്തിക്കും പിന്നെ ആരാണുള്ളത്..? നിന്നോട് വിവാഹത്തിന് മുൻപേ തന്നെ എല്ലാം പറഞ്ഞു തന്നിരുന്നതല്ലേ..." "ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ അസത്തിനെ ഇഷ്ടമല്ല..." "ശരി ഞാൻ എന്തെങ്കിലും വഴി നോക്കാം...." ഹരിയോട് രേണു കയർത്തു സംസാരിക്കുന്നതു കണ്ടു കൊണ്ടാണ് ഞാൻ അവിടേയ്ക്കു വന്നത്. ഒന്നും കേട്ടില്ല എന്ന മട്ടിൽ ഞാൻ അടുക്കളയിലേയ്ക്ക് പോയി. ............................. വിവാഹം കഴിഞ്ഞ നാൾ മുതൽ രേണുവിന്‌ അവളെ ഇഷ്ടമല്ല. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷേ.. നിശബ്ദം സഹിക്കാനേ എനിക്ക് കഴിയൂ... ഹരിയും രേണുവും ആയുള്ള വിവാഹം നടന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ്. പാവപെട്ട വീട്ടിൽ നിന്നും പഠിപ്പുള്ള ഒരു കുട്ടിയെ ഹരി സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയപ്പോൾ ഞാൻ ആശ്വസിച്ചൂ. അവൾക്കു റീതുവിനെ മനസ്സിലാകും. "അവൾക്കു റീതുവിനെ സ്നേഹിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നൂ..എല്ലാം പക്ഷേ... വെറുതെയായി...&q

ETHATHA - PART 2, ഇത്താത്ത ഭാഗം -2 (Last Part), FB, PT, E, N,K, KZ, A, G, AP, SXC

"മോനെ, ഫൈസി നീ സൈനുത്തായെ അപ്പോയ്ന്റ്മെൻറ് ലെറ്റർ കാണിച്ചോ.." "അതേ  ഉമ്മ, ആദ്യം ഞാൻ വല്ലുമ്മയെ കാണിക്കുവാൻ ചെന്നതാണ്. ഓരാണ് പറഞ്ഞത് ആദ്യം ഉമ്മയെ കാണിക്കണം എന്ന്.." "വേണ്ട, സൈനുത്തായെ നീ ആദ്യം കാണിച്ചു അനുഗ്രഹം വാങ്ങണം. അവരാണ് നിന്നെ പഠിപ്പിച്ചതും വളർത്തിയതും. അവരില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നൂ.." "നിൻ്റെ അനിയമ്മാർ രണ്ടും ഇപ്പോൾ എൻജിനീയറിങ്ങിനു പഠിക്കുന്നൂ. നീ പഠിച്ചു ഡോക്ടർ ആയി. എല്ലാം അവർ മൂലമാണ്. നീ ഇപ്പോൾ വലുതായി, എല്ലാം മനസ്സിലാക്കാറായി, നിന്നെ ഒരിക്കലും അവർ തിരിച്ചു കണ്ടിട്ടില്ല. സ്വന്തം ഭർത്താവിനെ നമുക്കായി വിട്ടു തന്നവർ. അവരുടെ നല്ല മനസ്സ് അതാണ് നമുക്കെല്ലാം തന്നത്.." "ഉമ്മ, വിഷമിക്കേണ്ട വല്ലുമ്മയെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല.." ................... "ഇത്താത്ത, നിങ്ങൾ ആ ലെറ്റർ ഒന്ന് ഓൻ്റെ കൈയ്യിൽ നിന്നും വാങ്ങുമോ. നിങ്ങൾ തന്നാലേ ഞാൻ അത് വാങ്ങു..." "ഫൈസി, നീ ഇന്ന് തന്നെ പോയി കുറച്ചു കുപ്പായങ്ങൾ ഒക്കെ വാങ്ങണം. അടുത്താഴ്ച മുതൽ നിനക്ക് ഹോസ്പിറ്റലിൽ പോകേണ്ടേ.." "എന്തിനാണ്,

MANAM POLE MANGALYAM മനം പോലെ മംഗല്യം, FB, N, E, A, K, P, KZ, G, AP, NA, QL,SXC

"മോളെ, നിലീനയെ കാണുവാൻ ഇന്ന് ഒരു ചെറുക്കൻ വരുന്നുണ്ട്. നീ അവരുടെ മുന്നിൽ ഒന്നും വരരുത്. ഇതിപ്പോൾ എത്രമത്തെ ആലോചനയാണ് അവളുടെ നടക്കാതെ പോകുന്നത് എന്ന് തന്നെ എനിക്കറിയില്ല. പാവം എൻ്റെ കുട്ടി അതിൻ്റെ മനസ്സു കാണുവാൻ ഒരുത്തനും കഴിവില്ല.." അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തലയാട്ടിയെങ്കിലും മനസ്സിൽ അവളോട് ദേഷ്യം മാത്രമേ തോന്നിയുള്ളൂ. അമ്മ പറഞ്ഞത് ശരിയാണ്, തുമ്പപ്പൂ പോലെ പരിശുദ്ധമാണ് അവളുടെ മനസ്സ്. ആരോടും ഒരു വഴക്കിനും അവളില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു അവൾ കഴിയുന്നൂ...  പക്ഷേ...എന്നും എനിക്ക് അവൾ കാരണം വഴക്കു കേൾക്കുവാനെ നേരം ഉണ്ടായിട്ടുള്ളൂ. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും അവളാണ് മിടുക്കി. അദ്ധ്യാപകരുടെ കണ്ണിലുണ്ണി. അച്ഛനും അമ്മയ്ക്കും അവൾ കഴിഞ്ഞിട്ടേ ഉള്ളൂ എല്ലാവരും. കുട്ടിക്കാലം മുതലേ അവളെ പുകഴ്ത്തുന്നത് കേട്ടിട്ടാണ് ഞാൻ വളർന്നത്.  അവളുടെ കല്യാണ ആലോചനകൾ ഓരോന്നായി മുടങ്ങുമ്പോൾ അറിയാതെ ഞാൻ മനസ്സിൽ സന്തോഷിച്ചൂ. ആ കാക്ക കറുമ്പിക്ക് അങ്ങനെ തന്നെ വേണം. കാഴ്ച്ചയിൽ എന്നും ഞാൻ തന്നെയാണ് സുന്ദരി. ആ ഒരൊറ്റ കാര്യത്തിൽ മാത്രമാണ് എനിക്കവളെ തോല്പിക്കുവാൻ കഴിയുന്നത്. ...........

KULAMAHIMA കുലമഹിമ, FB, N, E, AP, K, A, G, KZ, P, LF, SXC

"ഇതെങ്ങനത്തെ കുട്ടിയെ ആണ് നിങ്ങളുടെ മോൻ കെട്ടിക്കൊണ്ടു വരുന്നത്. മതം നോക്കേണ്ട. അമ്മയുടെ സ്വഭാവം എങ്കിലും നോക്കി കൂടെ. കുലമഹിമ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ നിങ്ങൾക്ക്. ഛേ ..?" "എൻ്റെ മരുമകളെ നോക്കു, എന്താ പ്രതാപം. കുലമഹിമയും ഉണ്ട്. അങ്ങനെ ഒന്നിനെ കിട്ടുവാൻ പുണ്യം ചെയ്യണം. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും...?" അമ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നൂ. അമ്മയോട് അയൽപക്കത്തെ ആന്റി പിന്നെയും എന്തൊക്കെയോ പറഞ്ഞു. അല്ലെങ്കിലും ഒരാൾ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ദുഃഖം നടിക്കുന്നത് പോലെ അഭിനയിച്ചു അവരുടെ ഹൃദയത്തിൽ  ആണി തറച്ചു കയറ്റുന്നതാണല്ലോ എല്ലാവർക്കും സന്തോഷം.. കേൾക്കുന്ന ഓരോ വാക്കുകളും എൻ്റെ മനസ്സിലാണ് തറച്ചു കയറിയത്.  പാവം അമ്മ...   "എന്നോട് എത്ര പറഞ്ഞാലും മനസ്സിലാകില്ല. അത് അമ്മയ്ക്കറിയാം"... ....................... വാണി... എപ്പോഴാണ് എൻ്റെ മനസ്സിൽ അവൾ ഇടം നേടിയത് എന്ന് എനിക്കറിയില്ല... കമ്പനിയിലെ ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് അപേക്ഷിച്ചവരിൽ  അവൾ മാത്രം വേറിട്ട് നിന്നൂ. ജോലിക്കു വന്ന ദിവസ്സം മുതലേ അവൾ അറിയാത

ANIYAN അനിയൻ K, KZ, A, E, AP, P, N, G, LF

"ഏട്ടനു വയ്യ, മോൻ ഒന്ന് വീട് വരെ വരണം. പനി കൂടിയതാണ്.." ഹോസ്റ്റലിൽ വന്നതിൽ പിന്നെ വീട്ടിലേയ്ക്കു അങ്ങനെ പോകുന്നത് തന്നെ കുറവാണ്. ബിരുദത്തിനു ചേർന്നതിൽ പിന്നെയാണ് വീട്ടിൽ നിന്നും മാറി നിന്നത്‌. പണ്ടൊക്കെ മാസത്തിലൊരിക്കൽ എങ്കിലും വീട്ടിൽ പോകുമായിരുന്നൂ. അവസാന വർഷം ആയതോടെ അതും നിന്നൂ.. "പഠിക്കുവാൻ വേണ്ടിയാണ് എന്ന് തെറ്റുധരിക്കേണ്ട. ഇനി കുറച്ചു നാളുകൾ കൂടി മാത്രമല്ലേ ഉള്ളൂ, അത് നന്നായി കൂട്ടുകാരുമൊത്തു അടിച്ചു പൊളിക്കണം. " മമ്മിക്ക് എപ്പോഴും പരാതിയാണ് "ഞാൻ ചെന്നില്ല എന്നും പറഞ്ഞു." ഡാഡിയും മമ്മിയും എസ്റ്റേറ്റിൽ ആണ് ഉള്ളത്. ബിരുദാനന്ത ബിരുദം കഴിഞ്ഞതിൽ പിന്നെ ഏട്ടനും കുടെയുണ്ട്. എസ്റ്റേറ്റിലെ കാര്യങ്ങൾ നോക്കുവാൻ തന്നെ ധാരാളം ആളുകൾ വേണം. അതിനുള്ളിൽ കയറിയാൽ പിന്നെ നഗരവുമായുള്ള ബന്ധം ഉണ്ടാവില്ല. ഏതായാലും ഒന്ന് വീട്ടിലേയ്ക്കു പോകുവാൻ ഞാൻ തീരുമാനിച്ചൂ.. ................... വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് മമ്മിയും ഡാഡിയും തിരുവന്തപുരത്താണെന്നു അറിഞ്ഞത്. പിന്നെ നേരെ അവിടേക്കു തിരിച്ചൂ. രണ്ടു മാസമായിട്ട് വീട്ടിലേയ്ക്കു ചെന്നിട്ടില്ല. ആശുപത്രിയിൽ ചെന്ന

മംഗല്യം MANGALYAM FB, N, E, K, A, KZ, AP, P, G

"മോളെ, അങ്ങോട്ട് പോകേണ്ട കേട്ടോ. കാല് തെറ്റിയാൽ തോട്ടിൽ കിടക്കും.." എപ്പോഴും അവളുടെ പുറകെ എൻ്റെ കണ്ണുകൾ ഉണ്ട്. കല്യാണം കഴിഞ്ഞു ഒരുണ്ണിക്കാല് കാണുവാൻ എത്ര കൊതിച്ചൂ. ഉരുളി കമഴ്ത്തിയും നേർച്ചകൾ നേർന്നും ആറ്റുനോറ്റു പത്തു വർഷം കഴിഞ്ഞപ്പോൾ ഒരു മാലാഖകുട്ടിയെ കിട്ടി. കാണുമ്പോൾ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും അവൾക്കു ബുദ്ധിവളർച്ച കുറവായിരുന്നൂ. പ്രസവ സമയത്തു പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നൂ. അതിൽ നിന്നും സംഭവിച്ചതാണത്രേ, ഒക്സിജൻ്റെ കുറവ് കൊണ്ട് പറ്റിയതാണ്. എന്തിനും ഏതിനും അവൾക്കു ഞാൻ വേണം. പാവം എൻ്റെ കുട്ടി. അവൾ വളർന്നു വരുമ്പോൾ നെഞ്ചിൽ തീയായിരുന്നൂ. എങ്ങനെ അവളെ ഓരോന്ന് പറഞ്ഞു മനസ്സിലാക്കും. ചുറ്റിലും പതിയിരിക്കുന്ന അപകടങ്ങൾ.... അദ്ദേഹത്തിന് കൃഷിയാണ്. അതുകൊണ്ടു തന്നെ വീട്ടിൽ എപ്പോഴും ആളുണ്ടാവും. അവളെ സ്കൂളിൽ വിടുന്നതും തിരിച്ചു കൊണ്ട് വരുന്നതും അദ്ദേഹമാണ്. പത്താം ക്ലാസിൽ തോറ്റതോടെ അവളുടെ പഠനം നിറുത്തി. ..................... "ഏട്ടാ, മോൾക്ക് വയസ്സ് ഇരുപതായില്ലേ, ഒരു കല്യാണം നോക്കിയാലോ." "അവളെ മനസ്സിലാക്കുന്ന ഒരാൾ വേണ്ടേ. അങ്ങനെ ഒരാളെ എവിടെ കിട്ടും..

നന്മമരം NANMAMARAM, FB, K, E, KZ, A, P, AP, N

"എൻ്റെ രാധേ, എന്തൊരു വിധിയാണ് നിൻ്റെത്. അവസാനം കറിവേപ്പില  പോലെ അവർ നിന്നെ വലിച്ചെറിഞ്ഞില്ലേ..." കൺകോണിൽ വന്ന ഒരു തുള്ളി ഞാൻ തുടച്ചൂ. സീതയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. അവൾ എന്നെ ചേർത്തു പിടിച്ചൂ... "എല്ലാം വിധിയാണ് എന്ന് ആശ്വസിക്കുവാൻ വയ്യ. എല്ലാം എൻ്റെ തെറ്റാണ്..." ......................... ചേച്ചിയുടെ വിവാഹം കഴിഞ്ഞതും വീട്ടിൽ എല്ലാവരും സന്തോഷിച്ചൂ. അന്നെനിക്ക് പതിമൂന്നു വയസ്സായിരുന്നൂ.എന്നാൽ ചേട്ടൻ ഒരു സംശയരോഗി ആയിരുന്നൂ. എല്ലാം ക്ഷമിച്ചു അവൾ കൂടെ നിന്നൂ. തിരിച്ചു വീട്ടിലേയ്ക്കു വന്നാൽ ആരും നോക്കുവാനില്ല എന്ന് അവൾക്ക് അറിയാമായിരുന്നൂ. രണ്ടു കുട്ടികളായിട്ടും അയാൾ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നൂ... ഒരിക്കൽ അയാൾ അവളും കുട്ടികളും കഴിക്കുവാൻ വച്ചിരുന്ന ഭക്ഷണത്തിൽ വിഷം ചേർത്തൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപേ അവൾ അത് മനസ്സിലാക്കി. അങ്ങനെയാണ് അവൾ വീട്ടിലേയ്ക്കു വന്നതും ബന്ധം ഒഴിഞ്ഞതും. അവൾ വന്നതോടെ ആങ്ങളയും ഭാര്യയും വീട്ടിൽ നിന്നും പോയി. ചെറുപ്പത്തിലേ തന്നെ നന്നായി തയ്‌ക്കുമായിരുന്ന ഞാൻ പഠനം നിറുത്തി  അവൾക്കും കുട്ടികൾക്കും അമ്മയ്ക്കും വേണ്ടി രാപകലില്ല