പോസ്റ്റുകള്‍

നവംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ETHATHA ഇത്താത്ത- PART 1, FB, N, A, E, K, KZ, G, P, AP, PT, NL, LF, TMC, SXC

"ഇക്കാ, നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം. ഇനിയും എത്ര നാളാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ടാവില്ല. അത് നിങ്ങൾക്ക് അറിയാമല്ലോ.." "എൻ്റെ പാത്തു, എനിക്കിനി വേറൊരു പെണ്ണ് വേണ്ട. നീ മതി..." "എത്ര നാളായി ഞാൻ പറയുന്നൂ. ഇക്ക കേട്ട ഭാവം പോലും നടിക്കുന്നില്ലല്ലോ. ഞാൻ എന്തൊരു ഭാഗ്യം കെട്ടവൾ ആണ്. നിക്കാഹ് കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി, ഇതുവരെ ഒരു കുഞ്ഞിക്കാല് കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായില്ല. ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റം പറയുന്നൂ, ഞാൻ ഒഴിഞ്ഞു പോണമത്രേ..." പതിവ് പോലെ  ഇക്ക ഒന്നും പറയാതെ പുറത്തേയ്ക്കു ഇറങ്ങിപോയി. "ഇനി ഇപ്പൊൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യണം." .................. പിറ്റേന്ന് ബ്രോക്കർ എന്നെ വന്നു കണ്ടു. "സൈനുത്താ, നിങ്ങൾ ഈ പെണ്ണിനെ ഒന്ന് നോക്കൂ. ഇക്കയ്ക്കു ചേരും. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ ഭർത്താവ് അപകടത്തിൽ മരിച്ചൂ. ഒരു കുട്ടിയുണ്ട്. അതിനിപ്പോൾ അഞ്ചു വയസ്സായി. അത് ഭർത്താവിൻ്റെ വീട്ടിൽ ആണ്. അവർക്കു ഇവളെ വേണ്ട. ആ കുട്ടിയെ നോക്കുവാനുള്ള പാങ്ങൊന്നും ഇവരുടെ കുടുംബത്തിനില്ല

ദാമ്പത്യം DHAMBATHYAM, FB, N, KZ, AP, A, K, E, P

"വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഇനിയും ഇങ്ങനെ എല്ലാം ഒളിച്ചു വയ്ക്കണോ. ഞാൻ വീട്ടിൽ സഞ്ജുവിനെ പറ്റി പറയട്ടെ..." "നിനക്കെന്താ പെണ്ണെ, ഇത്ര വേഗം കല്യാണം കഴിക്കുവാനോ, കുറച്ചു ദിവസ്സങ്ങൾ കൂടി അങ്ങനെ പോകട്ടെ.." എന്നും സഞ്ജു ഓരോന്ന് പറഞ്ഞു ഒഴിയുകയാണ്. അവൻ സ്വാതന്ത്ര്യം കൂടുതൽ കാണിക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറും. എന്നാലും എനിക്കറിയാം സഞ്ചുവിൻ്റെ മനസ്സിൽ ഞാൻ അല്ലാതെ മറ്റാരുമില്ല. ആരൊക്കെ അവനെ കുറ്റം പറഞ്ഞാലും സഞ്ജു എന്നും എൻ്റെതു മാത്രമാണ്.. ദിവസ്സങ്ങൾ ഓരോന്നായി പൊഴിഞ്ഞു വീണു, ഒപ്പം ഞങ്ങളുടെ പ്രണയം കൂടുതൽ ദൃഢമായി. ..................... "മീനു, നമുക്ക് ഇനി മുന്നോട്ടു ചിന്തിക്കേണ്ടേ. വീട്ടിൽ എനിക്കും ഓരോ ആലോചനകൾ വരുന്നുണ്ട്. ഞാൻ വന്നു പെണ്ണ് ചോദിക്കില്ല. നിൻ്റെ അമ്മാവനോട് ഒന്ന് ഇത്രടം വരെ വരുവാൻ പറയുമോ, അമ്മയോട് അമ്മാവൻ സംസാരിക്കട്ടെ. അദ്ദേഹത്തിന് നമ്മുടെ ബന്ധത്തെ പറ്റി അറിയാവുന്നതാണല്ലോ..." എൻ്റെ സന്തോഷത്തിനു അതിരില്ലായിരുന്നൂ.... ഈ ലോകം മുഴുവൻ എൻ്റെ ഈ കൈകളിൽ ഒതുങ്ങിയത് പോലെ ഒരു നിമിഷം എനിക്ക് തോന്നി.... കൂട്ടുകാരികളൊക്കെ പറഞ്ഞു...

ENTE MARUMAKAL എൻ്റെ മരുമകൾ, PT, FB, N, K, E, A, KZ, A, P, AP, SXC

"എൻ്റെ ഈശോയെ, എൻ്റെ കണ്ണുനീർ കണ്ടിട്ട് നിനക്ക് മതിയായില്ലേ. എന്നെങ്കിലും ഈ സന്നിധിയിൽ വന്നു ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ. എൻ്റെ ഏട്ടൻ എവിടെ ആണെങ്കിലും ആ ആത്മാവിന് ശാന്തി നീ കൊടുക്കണേ....." "രാവിലെ തന്നെ മുതലക്കണ്ണീർ ഒലിപ്പിച്ചും കൊണ്ട് നിൽപ്പുണ്ടല്ലോ. എന്താ ഉദ്ദേശ്യം? ഇനിയും ആരെ എങ്കിലും കഷ്ടപ്പാട് കാണിച്ചു മയക്കാനാണോ... വലതു കാൽ വച്ച് കയറിയാതെ എൻ്റെ കുലം മുടിപ്പിച്ചൂ. ശകുനം കെട്ടവൾ...." "അമ്മ, ഇങ്ങോട്ടു വരുന്നുണ്ടോ.. ആരെങ്കിലും കേൾക്കും..?" നാത്തൂൻ അമ്മായിയമ്മയെ വിളിച്ചു കൊണ്ട് പോയി....................... "എൻ്റെ അവസ്ഥ നീ കൺകുളിർക്കെ കാണൂ.. നീ കുരിശിൽ അനുഭവിച്ചതൊക്കെ ഞാൻ ഇവിടെ അനുഭവിക്കുന്നുണ്ട്. നിൻ്റെ തലയിൽ ഉള്ളതിനേക്കാൾ കൂടുതൽ മുള്ളുകൾ എൻ്റെ ഹൃദയത്തിൽ തറച്ചിരിപ്പുണ്ട്...." ....................................................... "മിനി, എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ഇതുവരെ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ വീട്ടിൽ വന്നു പെണ്ണ് ചോദിക്കട്ടെ. സമ്മതമല്ലെങ്കിൽ ഇപ്പോഴേ പറഞ്ഞേക്കൂ....." സ്കൂളിൽ നിന്നും വരുന്ന വഴിയാണ്. ടീച്

ENTE MAKAL ENTE PUNYAM എൻ്റെ മകൾ എൻ്റെ പുണ്യം, K, KZ, E, N, A

"മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ.." ഞാൻ ഒന്നും മിണ്ടിയില്ല. കടയിൽ കണ്ട കളിപ്പാട്ടം എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നൂ.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അത് അപ്പോൾ തന്നെ വാങ്ങി തന്നേനെ................. അച്ഛൻ മരിച്ചു പോയി എന്ന സത്യവുമായി പൊരുത്തപ്പെടുവാൻ ഞാൻ ശ്രമിച്ചു നോക്കി... എനിക്കതിനാവുന്നില്ല... "ഒന്നിനും ഒരു കുറവും അച്ഛൻ വരുത്തിയിട്ടില്ല. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെ വിട്ടു അച്ഛൻ എന്തേ പോയത്..? മരിച്ചവർ തിരിച്ചു വരുമോ...? ആരും എനിക്ക് ഒരുത്തരവും നൽകുന്നില്ല." ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നൂ... ....................... "മോളെ നീ ഞാൻ പറയുന്നത് കേൾക്കൂ, നീ ചെറുപ്പമാണ്. അവൾ ഇപ്പോൾ മൂന്നിൽ ആയില്ലേ. അവൾ ഞങ്ങളുടെ കൂടെ അവിടെ നിന്നോളും. ഈ ആലോചന നല്ലതാണു. നിന്നെ അവൻ പൊന്നു പോലെ നോക്കും. അവനു ഒരു മകനുണ്ട്. നിനക്ക് ആ കുട്ടിയെ  ഒരമ്മയെ പോലെ സ്നേഹിക്കുവാൻ കഴിയും. മോൾ ഈ വിവാഹത്തിന് സമ്മതിക്കണം." സ്കൂളിൽ നിന്നും ക്ലാസ്സു വിട്ടു ഓടി വന്ന എ

PAKKU പാക്ക്, FB, N, G, A

കുട്ടിക്കാലത്തു വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കുമ്പോഴാണ് ഓരോ കുസൃതികൾ ഒപ്പിക്കാറുള്ളത്. അന്നൊരിക്കൽ കൊച്ചാമ്മയുടെ കടയിൽ മിഠായി വാങ്ങുവാൻ പോകുമ്പോഴാണ് കുപ്പികളിൽ ഇരിക്കുന്ന "പാക്ക്" എൻ്റെ മനസ്സിൽ കയറി പറ്റുന്നത്. പെട്ടിക്കടയിലെ സുന്ദരൻ കുപ്പികളിൽ ഇരുന്നു അവൻ അങ്ങനെ വിളിക്കുന്നത് പോലെ തോന്നി. ഒരു ദിവസ്സം അപ്പൂപ്പൻ തന്ന ഒരു രൂപയുമായി കടയിൽ ചെന്ന ഞാൻ മിഠായി വാങ്ങുന്നതിനു പകരം അത് നാലെണ്ണം അങ്ങു വാങ്ങി. ഓർമ്മ ശരിയാണെങ്കിൽ ഒരു പാക്കറ്റിനു അന്ന് 25 പൈസ കൊടുക്കണം. സത്യം പറയാമല്ലോ "ഒന്നൊന്നര രുചിയാണ് അതിന്. പിന്നെ അതൊരു ശീലമായി ഞാനും കസിന്സും കൂടെ എങ്ങനെ എങ്കിലും പൈസ സംഘടിപ്പിച്ചു കടയിൽ പോകും പിന്നെ പാക്ക് വാങ്ങി തിന്നും. അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി കൊണ്ടിരുന്നൂ. അന്നൊരു ദിവസ്സം വീടിൻ്റെ പുറകിൽ പാക്ക് തിന്നു കൊണ്ടിരുന്ന ഞങ്ങളുടെ സംഘത്തെ സിൽവി അങ്കിൾ വീണ്ടും വില്ലൻ വേഷത്തിൽ എത്തി പൊക്കി. ഈ അങ്കിളിനു വേറെ ഒരു പണിയുമില്ല. എപ്പോഴും ഞങ്ങൾ കുട്ടി പട്ടാളത്തിൻ്റെ പുറകേ കാണും. സത്യം പറയാമല്ലോ... ദൈവം പോലും സഹിക്കില്ല. അതുമാതിരി അങ്ങു ഉപദേശിച്ചു കളഞ്ഞു.. &qu

ACHAMMA അച്ഛമ്മ , FB, N, K, E, A, KZ, AP, G, P, NL, X, NA

"എൻ്റെ ദേവി, ഞാൻ എന്ത് ചെയ്യും. രണ്ടു കുരുന്നുകളെ ഈ വയസ്സിയെ ഏല്പിച്ചിട്ടാണ് അവൾ പോയത്. എനിക്ക് മാത്രം എന്താ ഇങ്ങനെ ഒരു വിധി. ഞാൻ ഒരിക്കൽപോലും സന്തോഷിക്കരുത് എന്നാണോ നീ പറയുന്നേ.നീ തന്നെ എന്നെ നയിക്കണേ..." ദേവിയുടെ ഈ നട മാത്രമാണ് എൻ്റെ അഭയം. ഈ നടയിൽ നിന്ന് കരയുമ്പോൾ മനസ്സിൽ തളം കെട്ടി കിടക്കുന്നതൊക്കെ പെയ്തു ഒഴിയുന്നത് പോലെ തോന്നും. എന്നും എനിക്ക് ആശ്രയം ഈ നടയായിരുന്നൂ.... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നൂ. .................... എന്നത്തേയും പോലെ  മരുമകൾ ഉഷ രാവിലെ തന്നെ അടുക്കള  പണിയെല്ലാം തീർത്തു അലക്കുവാനുള്ള തുണികളെല്ലാം എടുത്തു അലക്കു കല്ലിൻ്റെ അടുത്തേയ്ക്കു നടന്നതായിരുന്നൂ. പെട്ടെന്നാണ് അവൾ എന്നെ വിളിച്ചത്. "അമ്മേ..." ആ വിളി കേട്ടതും രാത്രിയിലേക്കുള്ള പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ഞാൻ ഓടി അവളുടെ അടുത്തെത്തി. അപ്പോഴേയ്ക്കും അവൾ കുഴഞ്ഞു വീണു കഴിഞ്ഞിരുന്നൂ. അവളെ പിടിക്കുവാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എൻ്റെ കൈയ്യും കാലും കുഴഞ്ഞു തുടങ്ങിയിരുന്നൂ. എൻ്റെ കരച്ചിൽ കേട്ട് വന്നവർ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും പോകുന്ന വഴിയേ എല്ലാം കഴ

ENTE MATHRAM AMMA എൻ്റെ മാത്രം അമ്മ FB, G, PT. N, E, K, A, KZ, AP, P, NL, SXC, NA

"അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം" ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ... "ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി. ഈ രാത്രിയിൽ അച്ഛനെ ബുദ്ധിമുട്ടിക്കുവാൻ വയ്യ. ഇനിയും ഉറക്കത്തിനിടയിൽ ഈ കുഞ്ഞിനേയും കൊണ്ട് വന്നു ശല്യം ചെയ്യരുത്. നിനക്ക് വേറെ പണിയൊന്നുമില്ലേ. ശല്യം.................." തിരിഞ്ഞു നടക്കുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മകൻ്റെ മുഖത്താണ് വീണത്. എല്ലാം എൻ്റെ തെറ്റാണു. അദ്ദേഹം എത്ര വട്ടം പറഞ്ഞതാണ്. "മോളെ, നീ പ്രസവത്തിനു വീട്ടിൽ പോകേണ്ട. അവിടെ നിന്നെ നോക്കുവാൻ അമ്മയില്ലല്ലോ. രണ്ടാനമ്മ നിന്നെ നന്നായി നോക്കില്ല...." ........................................ എനിക്കും ഇഷ്ടമില്ലായിരുന്നൂ ഈ വീട്ടിലേയ്ക്കു വരുവാൻ....  പത്താം വയസ്സിൽ അമ്മ മരിച്ചതാണ്. അമ്മയുടെ ആണ്ടു കഴിഞ്ഞ ഉടൻ അച്ഛൻ വേറെ വിവാഹം കഴിച്ചൂ. അതിലും ഉണ്ട് ഒരു പെൺകുട്ടി. ഭക്ഷണത്തിലും വസ്ത്രത്തിലും പോലും എന്നും വേർ

പിറന്നാൾ സമ്മാനo PIRANNAL SAMMANAM,FB, E, K, N, AP, KZ, A

"എൻ്റെ കുഞ്ഞിന് ഒരു നല്ല കുപ്പായം വാങ്ങി കൊടുക്കണം. അവളുടെ ആറാമത്തെ പിറന്നാളാണ്, എൻ്റെ ദൈവമേ എൻ്റെ പ്രാർത്ഥന നീ ഒന്ന് കേൾക്കണേ...." കഴിഞ്ഞ അഞ്ചു പിറന്നാളുകൾക്കും അദ്ദേഹം കൂടെ ഉണ്ടായിരുന്നൂ. ഒരു കുറവും അവൾക്കു അദ്ദേഹം വരുത്തിയിട്ടില്ല. കിട്ടുന്ന പണിക്കെല്ലാം അദ്ദേഹം പോവുമായിരുന്നൂ.  "മുതലാളിയുടെ വീട്ടിൽ ടാങ്ക് വൃത്തിയാക്കുവാൻ കൂട്ടുകാരനൊപ്പം സഹായത്തിനു പോയ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു."  "അദ്ദേഹം പോയതിൽ പിന്നെ അവളുടെ ആഗ്രഹങ്ങൾ അവൾ തന്നെ എന്നിൽ നിന്നും മറച്ചു വയ്ക്കാറാണ് പതിവ്. എന്നെ കൊണ്ടാവില്ല എന്നവൾക്കറിയാം. പിന്നെ എന്തിനു എന്നെ വിഷമിപ്പിക്കണം എന്നെൻ്റെ കുട്ടി കരുതിക്കാണും. അദ്ദേഹം പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്."  അദ്ദേഹം പോയതിൽ പിന്നെ ജീവിക്കുന്നത് ആ മുതലാളിയുടെ കാരുണ്യത്തിലാണ്. ഈ വലിയ മാളികയുടെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് എൻ്റെയും മകളുടെയും വാസം. കാരുണ്യം തോന്നി മുതലാളി തന്നതാണ് ഒന്ന് തല ചായ്ക്കുവാൻ  ഈ ഇടം.  "മോളെയും കൂട്ടി ഒറ്റയ്ക്ക് കനാലിനു മുകളിലെ കുടിലിൽ കഴിയുവാൻ വയ്യ." പ

NANAYATHUTTU നാണയത്തുട്ട്, FB, E, N, K, KZ, AP, A, P, SXC

"ആ പിച്ചക്കാരൻ്റെ മകനല്ലേടാ നീ? കണ്ട തെണ്ടിപ്പരിഷകൾക്കൊക്കെ കയറി നിരങ്ങാനുള്ളതാണോ എൻ്റെ പറമ്പ്"  കൂട്ടുകാരോടൊപ്പം പള്ളിക്കൂടത്തിൽ നിന്നും വരുന്ന വഴിയാണ് എല്ലാവരും കൂടെ പാടത്തിനരികിലുള്ള മത്തായി ചേട്ടൻ്റെ പറമ്പിൽ നിന്നും രണ്ടു പച്ച മാങ്ങ പൊട്ടിക്കുവാൻ തീരുമാനിച്ചത്. "വേണ്ട" എന്ന് ഞാൻ പറഞ്ഞതാണ്.... "അന്യൻ്റെ മുതൽ ഒന്നും ആഗ്രഹിക്കരുത് " എന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുള്ളതാണ്. പക്ഷേ അവർ കേട്ടില്ല. അവസാനം ഞാനും അവരോടൊപ്പം കൂടി, എങ്കിലും പറമ്പിൽ പോലും കയറാതെ ഞാൻ അവിടെ പറമ്പിൻ്റെ പുറത്തു കാത്തു നിന്നൂ...................... അവിടെ ഉടമസ്‌ഥൻ നിൽക്കുന്ന കാര്യം പക്ഷേ ഞാൻ ശ്രദ്ധിച്ചില്ല. അയാളുടെ ശബ്ദം കേട്ടതും  കൂട്ടുകാരെല്ലാം ഓടി. ചെരുപ്പിൻ്റെ വള്ളി പൊട്ടിയിരുന്നതിനാൽ ഓടുന്നതിനിടയിൽ തെന്നി ഞാൻ വീണു. പുറകിൽ നിന്നും ഓടി വന്നു ഷർട്ടിൻ്റെ കോളർ പിടിക്കുന്ന കൂട്ടത്തിൽ അയാൾ ചോദിച്ച ചോദ്യമാണ് ഇത്.............................. ഒരു ആറാം ക്ലാസ്സുകാരൻ എന്ന പരിഗണന പോലും എനിക്ക് അയാളിൽ നിന്നും കിട്ടിയില്ല. അയാൾ പിടിച്ചു വലിക്കുന്ന കൂട്ടത്തിൽ എൻ്റെ ഷർട്ടും ചെറുതായി കീറി.

മരുമകൻ MARUMAKAN FB, E, K, KZ, N, AP, G, A, P, PT, NL, SXC, LF

"രണ്ടു നാൾ കഴിഞ്ഞാൽ കിങ്ങിണിയുടെ കല്യാണം ആണല്ലോ, എനിക്ക് പുത്തൻ ഉടുപ്പൊക്കെ കിട്ടുമല്ലോ, ഞാനും കല്യാണത്തിന് പോവുമല്ലോ.." അവൻ്റെ സന്തോഷം കണ്ടപ്പോൾ ഉള്ളു ഒന്ന് പിടഞ്ഞു. "എൻ്റെ ദൈവമേ ഈ കുഞ്ഞിൻ്റെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കുവാൻ കഴിയണേ, പ്രശ്നങ്ങൾ ഒന്നും ഉണ്ടാവല്ലേ...?" ................................. "ആദ്യത്തെ കൺമണി ആണായിരിക്കണം, അച്ഛനെ പോലെ ഇരിക്കണം" എന്നൊക്കെ ഞാനും ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്. ദൈവം എൻ്റെ പ്രാർത്ഥനയും കേട്ടു. അങ്ങനെ എനിക്ക് കിട്ടിയതാണ് എൻ്റെ പൊന്നുമോനെ..... "ആരോഗ്യം, വേണം ബുദ്ധി വേണം എന്നൊക്കെ പ്രാർഥിച്ചത് മാത്രംഎന്തോ ദൈവം കേട്ടില്ല. ജനനത്തിനു ശേഷമാണ് അവനു ബുദ്ധിക്കു കുറവുള്ളത് മനസ്സിലായത് തന്നെ." പിന്നീടങ്ങോട്ട് കാണാത്ത ഡോക്ടർമാരില്ല, നേരാത്ത നേർച്ചകളുമില്ല. എന്നിട്ടും അവനു മാത്രം മാറ്റമൊന്നും വന്നില്ല. ...................................................... അനിയത്തികുട്ടിയെ അവനു ഒത്തിരി ഇഷ്ടമാണ്. അനിയൻ മന്ദബുദ്ധിയാണ് എന്നും പറഞ്ഞു അവളുടെ ഒത്തിരി വിവാഹ ആലോചനകൾ മുടങ്ങി. അവസാനം കൂടിയ തുകയും ഒരു വീടും കൂ

ചിറ്റ CHITTA, FB, N, A, E, KZ, AP, K, P, PT, NL, G, LF

"എനിക്ക് ഈ വിവാഹം വേണ്ടമ്മേ, അയാളെ എനിക്ക് ഇഷ്ടമായില്ല" എൻ്റെ കണ്ണീരു കാണുവാൻ ഇവിടെ ആരുമില്ല, എല്ലാവർക്കും വേണ്ടി ഞാൻ ബലിയാടാവുകയാണ്. എനിക്ക് എന്നോട് തന്നെ  ദേഷ്യം തോന്നി..... "നീ ഒന്ന് മിണ്ടാതിരിക്കു, ചെറുക്കൻ കാണുവാൻ മിടുക്കനല്ലേ, അത്യാവശ്യം സ്വത്തുവകകൾ ഉള്ള കുടുംബമാണ്. കൃഷിക്കാരൻ ആണ്. ബിരുദം വരെ പഠിച്ചതാണ്. നീ അവിടെ ചെന്ന് കയറിയാൽ അനിയത്തിയും കൂടെ രക്ഷപെടും. കല്യാണം വരെ അവർ നടത്തിക്കൊള്ളാം എന്നാണ് പറയുന്നത്. ഇത്രയും വലിയ കുടുംബത്തിലേയ്ക്ക് കെട്ടി ചെന്ന് കയറുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്." അമ്മ വലിയ വായിൽ പ്രസംഗിച്ചുകൊണ്ടേയിരുന്നൂ.. പക്ഷേ.. എനിക്കും കുറെ സ്വപ്നങ്ങൾ ഇല്ലേ........... അതൊന്നും ആരും ചോദിച്ചില്ല... ആ വിവാഹം ഉറപ്പിച്ചൂ.... ................................................. പെണ്ണ് കാണുവാൻ വന്നപ്പോഴും അതിനു ശേഷവും ചെറുക്കൻ ഒന്നും മിണ്ടിയില്ല. എന്നെ നോക്കിയോ എന്ന് തന്നെ സംശയമാണ്. കല്യാണം ഉറപ്പിച്ചതിനു ശേഷം പോലും ഒന്ന് ഫോൺ ചെയ്തത് കൂടിയില്ല. വിവാഹം അടുക്കുന്തോറും പേടി കൂടി കൂടി വന്നൂ... പലപ്പോഴും മനസ്സ് പറഞ്ഞു "ഈ ബന്ധം ശരിയാ

അമ്മായിയമ്മ AMMAYIAMMA, FB, E, N, K, KZ, AP, P, A, G, NA, SXC, EK

"പുതിയ വീട്, സാഹചര്യങ്ങൾ എല്ലാം ഉൾക്കൊള്ളുവാൻ എൻ്റെ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ" അച്ഛമ്മ തലയിൽ കൈ വച്ച് അനുഗ്രഹിക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി ആ കാലിൽ വീണു. ഒരിക്കൽ വിവാഹം കഴിച്ചു മറ്റൊരു വീട്ടിലേയ്ക്കു പോവേണ്ടി വരും എന്ന് അറിയാമായിരുന്നൂ. എന്നിട്ടും മനസ്സ് പിടഞ്ഞു. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. പിന്നീട് അച്ഛമ്മയുടെ സ്ഥാനത്തു നിന്നല്ല അമ്മയുടെ സ്ഥാനത്തു നിന്നാണ് അച്ഛമ്മ എന്നെ വളർത്തിയത്. എത്ര നിർബന്ധിച്ചിട്ടും അച്ഛൻ മറ്റൊരു വിവാഹം കഴിച്ചില്ല. പാവം എനിക്കായി ആ ജീവിതം മുഴുവൻ മാറ്റി വച്ചൂ. ബാങ്കിലെ തിരക്കുകളും സ്ഥലമാറ്റങ്ങളും എൻ്റെ പഠനത്തെ ബാധിക്കാതിരിക്കുവാനാണ് അച്ഛമ്മ എന്നെ കൂടെ തന്നെ നിറുത്തിയത്. ഒറ്റ മോളായതു കൊണ്ടും അമ്മയില്ലാത്ത കുട്ടിയായതു കൊണ്ടും എപ്പോഴും കൂടുതൽ കരുതൽ എനിക്ക് അവരെല്ലാവരും നൽകി. ബിരുദത്തിനു ചേരും വരെ അച്ഛമ്മയുടെ അരുമക്കുട്ടിയായിരുന്നൂ ഞാൻ. ജീൻസിട്ടു മുടിക്കു നിറം നൽകി അടിച്ചു പൊളിച്ചു നടക്കുവാൻ ഞാൻ ശീലിച്ചത് ബിരുദത്തിനു പഠിക്കുന്ന സമയത്തായിരുന്നൂ. ഹോസ്റ്റലിലെ ജീവിതം എൻ്റെ കാഴ്ചപ്പാടുകൾ ആകെ മാറ്റി മറിച്ചൂ. മുടി ക

പിച്ചക്കാശ് PICHAKASHU, FB, N, K, A, E, KZ, AP, P

"ചന്ദ്രേട്ടാ, വിട്ടു കള. അവൻ്റെ കൈയ്യിൽ ഇല്ലാഞ്ഞിട്ടല്ലേ..." എനിക്ക് താരാണുള്ളത് തന്നിട്ട് അവൻ ഇവിടെ കച്ചവടം ചെയ്താൽ മതി. പണം പിരിക്കുവാൻ വന്ന ചന്ദ്രേട്ടൻ്റെ കാലിൽ വേണു വീണു. "മകൾ ആശുപത്രിയിലാണ്. പൈസയുമായി ചെല്ലണം. ഒരാഴ്ചത്തെ അവധി തരണം. ഞാൻ എങ്ങനെ എങ്കിലും ഈ കടം വീട്ടി കൊള്ളാം" അയാൾ അതൊന്നും കേൾക്കുവാൻ കൂട്ടാക്കിയില്ല. ഗുണ്ടാപ്പിരിവും കൊള്ള പലിശയ്ക്ക് കടം കൊടുക്കലും അല്ലാതെ മറ്റൊന്നും ചന്ദ്രന് അറിയില്ല. ആ നാട്ടിലെ ചെറിയ ചന്തയിലുള്ള എല്ലാവർക്കും അതറിയാം. വേണുവിൻ്റെ  കൈയ്യിലെ അവസാന തുട്ടും തട്ടി പറിച്ചു അയാൾ അവിടെ നിന്നും നീങ്ങി. മനസ്സിൽ അയാളെ പ്രാകിയതല്ലാതെ മറ്റൊന്നും ചെയ്യുവാൻ വേണുവിനാകുമായിരുന്നില്ല. ഹോസ്പിറ്റലിൽ കെട്ടേണ്ട പണം മാത്രമേ  കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതും കൂട്ടുകാരെല്ലാം കൂടെ പിരിവിട്ടു തന്നത്. അതാണ് ചന്ദ്രേട്ടൻ തട്ടി പറിച്ചത്. സർജ്ജറി ഇനി നീട്ടി വയ്ക്കുവാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞതാണ്. ........................................... ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു... ഒരാഴ്ച്ച സമയം ചോദിച്ചൂ. "ഒന്നും ചെയ്യുവാൻ ആവില്ല" എന

BOMBAY MITTAI ബോംബെ മിഠായി, FB, N, A, G

പണ്ടെപ്പോഴോ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെയൊക്കെ ചെറുപ്പത്തിൽ കോലിൽ ചുറ്റിയ മിഠായിയുമായി വരുന്ന മിഠായി വില്പനക്കാരനെ പറ്റി. കോലിൽ പൊതിഞ്ഞു വച്ചിരിക്കുന്ന പദാർത്ഥം അയാൾ എടുത്തു മിഠായി പോലെ ഉരുട്ടി കൊടുക്കുമായിരുന്നത്രെ. അതുകൊണ്ട് അയാൾ പല രൂപങ്ങളും ഉണ്ടാക്കുമായിരുന്നത്രെ. ഇതിൻ്റെ മറ്റൊരു വശം എന്ന് പറയുന്നത് അയാൾ അത് എങ്ങനെ എടുക്കുന്നൂ എന്നുള്ളതായിരുന്നൂ കൈയ്യിൽ അത് ഒട്ടിപിടിക്കാതിരിക്കുവാൻ നാക്കിൽ വിരലുകൾ തൊട്ടിട്ടാണ് അയാൾ മിഠായി എടുത്തു കൊടുത്തിരുന്നതത്രെ. അതുകൊണ്ടു തന്നെ അന്നുള്ളവർ അതിനെ "തുപ്പൽ മിഠായി" എന്ന് വിളിച്ചിരുന്നത്രെ. വൃത്തിയില്ല എന്നും പറഞ്ഞു ആരും അത് അയാളുടെ കൈയ്യിൽ നിന്നും വാങ്ങാതെ ഇരുന്നിട്ടില്ല എന്നും അമ്മ പറഞ്ഞിട്ടുണ്ട്. പണ്ടെപ്പോഴോ വായിച്ച ചെറുകഥകളിലും ഈ മിഠായിയെ പറ്റി കേട്ടിട്ടുണ്ട്. ഈ മിഠായി എങ്ങനെ ഇരിക്കും എന്ന് ഒത്തിരി ഞാൻ ഭാവനയിൽ കാണുവാൻ ശ്രമിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ... കഴിഞ്ഞില്ല... ഇന്നിപ്പോൾ ബാംഗ്ലൂരിൽ ഏതു കല്യാണത്തിന് പോയാലും കോലിൽ മിഠായിയുമായി നിൽക്കുന്ന ഒരു മിഠായിക്കാരനെ കാണാം. കുട്ടികളെല്ലാം അയാളുടെ ചുറ്റിലും കൂടും. കാർ, സ്കൂട്ടർ,

സ്ത്രീ STHREE, FB, E, K, AP, A, N

എന്നും ഞാൻ അവളെ കാണുന്നതാണ്. ഒത്തിരി ചിരിക്കുന്ന തമാശകൾ പറയുന്ന പെണ്ണ്.....  അവൾ ഒരു ദുഃഖ കടലാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല....  അല്ലെങ്കിലും ചുണ്ടിൽ ഒരു ചിരി എപ്പോഴും സൂക്ഷിക്കുന്നവരായിരിക്കും കൂടുതൽ ദുഖിതർ എന്ന് പറഞ്ഞു കേട്ടത് അവളുടെ കാര്യത്തിൽ സത്യമായതു പോലെ തോന്നി. തൊട്ടപ്പുറത്തുള്ള മറ്റൊരു ഫ്ളാറ്റിലെ അന്തേവാസി. ചില ഒത്തുചേരലുകൾക്കു അവളും ഉണ്ടാവും. ഇല്ലെങ്കിൽ അപ്പുറത്തെ ഫ്ളാറ്റിലെ ജനലിലൂടെ ഇടയ്ക്കു കൈ വീശി കാണിക്കും.... അവളും ഭർത്താവും മൂന്ന് മക്കളും കൂടെ പോകുന്നത് കാണുവാൻ തന്നെ നല്ല ചന്തമാണ്‌. പലപ്പോഴും ഞാനതു നോക്കി നിൽക്കാറുണ്ട്. അവൾ നിലീന. കൂടുതലായൊന്നും അവളെ പറ്റി ഞാൻ അന്വേഷിച്ചിട്ടില്ല... .................................. എന്നും അവളെ കാണുന്നതാണ്. രണ്ടു ദിവസമായി എന്തോ അവളെ പുറത്തേയ്ക്കു കണ്ടില്ല. മൂന്നാം ദിവസ്സം കാണുമ്പോൾ അവളുടെ കണ്ണുകൾ എന്തോ മറയ്ക്കുന്നത് പോലെ തോന്നി. "രാജുവിനെ കണ്ടിട്ട് കുറെ നാളായല്ലോ., വീണ്ടും ഓൺസൈറ്റ് പോയോ...?" എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാണ്..... എന്നെ അത്ഭുതപെടുത്തികൊണ്ടു അവൾ പറഞ്ഞു.. " അയാളെ ഞാൻ ചവിട്

APPOOPPANTHADIKAL അപ്പൂപ്പൻതാടികൾ, FB, N, A, G, NA

ബാല്യത്തിലെ ഒരേട് അപ്പൂപ്പൻതാടികൾക്കു അവകാശപ്പെട്ടതാണ്....  മൂന്നാം വയസ്സിൽ ആദ്യം കണ്ടപ്പോൾ അതൊരു അത്ഭുത വസ്തുവായിരുന്നൂ എനിക്ക്. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന എൻ്റെ അടുത്തേയ്ക്കു മാനത്തു നിന്നും മാലാഖ പൊഴിച്ചു തന്ന നനു നനുത്ത തൂവൽ.... പിന്നീടൊരിക്കൽ  ഒരു ദിവസ്സം ചേട്ടൻ അപ്പൂപ്പൻ താടി അതിൻ്റെ തോടുൾപ്പെടെ കൊണ്ട് വന്നു തന്നൂ. അന്ന് അത് തുറന്നു അപ്പൂപ്പൻ താടികൾ മുഴുവനും ഞാനും ചേട്ടനും കൂടെ പറമ്പിൽ മുഴുവൻ പറത്തി.... പിന്നീടാണ് ഞാൻ ആ അത്ഭുത വസ്തുവിൻ്റെ ഉറവിടം കണ്ടെത്തിയത്, അതും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ....  വീടിൻ്റെ പടിഞ്ഞാറേ ഭാഗത്തു അന്ന് വലിയ കുന്നുണ്ട്. അത് മൊത്തം അന്ന് കാടു പിടിച്ചു കിടപ്പാണ്. അതിൻ്റെ ഉള്ളിൽ നിന്നുമാണ് ഈ അപ്പൂപ്പൻ താടികൾ പറന്നു വന്നിരുന്നത്. ആ  വിസ്മയലോകത്തേയ്‌ക്ക്‌ കടന്നു ചെല്ലുവാൻ മനസ്സ് ഒത്തിരി മോഹിച്ചൂ. എന്നിട്ടും ഞാൻ കടന്നു ചെന്നില്ല. വേറെ ഒന്നുമല്ല. അത്യവശ്യം വേണ്ട എല്ലാ ഇനത്തിലും പെട്ട വിഷപാമ്പുകൾ അവിടെ ഉണ്ട്. ഇന്നിപ്പോൾ ആ കുന്നു ഒരോർമ്മയാണ്. വരാപ്പുഴ പാലത്തിനു വേണ്ടി മണ്ണ് കൊണ്ട് പോയത് ആ കുന്നിൽ നിന്നായിരുന്നൂ. ഇനി ഒരിക്കലും ഒരു തലമുറ അവിടെ ഒരു ക

NALLA PAATHI നല്ല പാതി, FB, N, E, K, KZ, G, A, AP

"മുന്നോട്ടുള്ള ജീവിതം അങ്ങനെ നോക്കുകുത്തി പോലെ നില്പുണ്ട്. ബിരുദം വരെ അമ്മ വീട്ടുകാരുടെ കാരുണ്യത്തിലാണ് പഠിച്ചത്." ഇന്ന് കെട്ടും കിടക്കയും എടുത്തു തിരിച്ചു വീട്ടിലേയ്ക്കു പോകണം. കൂടുതൽ പഠിപ്പിക്കുവാൻ അമ്മായി സമ്മതിക്കില്ല..... എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല... ................................... പഴയ തറവാട്ടുകാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല. തറവാട്, വീതം വച്ചപ്പോൾ അച്ഛന് ഒന്നും കിട്ടിയില്ല. പ്രൈവറ്റ് കമ്പനിയിലെ ചെറിയ ജോലി കൊണ്ട് അച്ഛന് വീടിൻ്റെ രണ്ടറ്റങ്ങളും കൂട്ടി മുട്ടിക്കുവാൻ കഴിയുമായിരുന്നില്ല. വാടക വീട്ടിലാണ് താമസിക്കുന്നത് തന്നെ.  താഴെയുള്ള രണ്ടു അനിയത്തിമാരെ പഠിപ്പിക്കുവാൻ അച്ഛൻ തീരുമാനിച്ചൂ. സ്ത്രീധനമോ കൊടുക്കുവാനില്ല വിദ്യാഭ്യാസവും കൂടെ ഇല്ലെങ്കിൽ എന്ത് ചെയ്യും. പത്താം തരം കഴിഞ്ഞപ്പോൾ പഠനം നിറുത്തി പണിക്കു പോകുവാൻ തീരുമാനിച്ച എന്നെ അമ്മയോടുള്ള പ്രത്യേക സ്നേഹം കൊണ്ട് അമ്മാവൻ വീട്ടിൽ കൊണ്ട് പോയി നിറുത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചൂ... അമ്മായിയുടെ മകൻ്റെ പാത്രത്തിൽ പലതരം വിഭവങ്ങൾ നിറയുമ്പോൾ എൻ്റെ പാത്രത്തിൽ ഒരിക്കലും മാറ്റം വരാതെ തുടർന്നത് ചമ്മന്തി മാത്ര

KOCH CURRY CHATTIYUM KALAVUM കൊച്ചു കറിചട്ടിയും കലവും A, FB, N, G

ബാല്യത്തിലെ ഒരേട് ഞാൻ മാറ്റി വച്ചതു എൻ്റെ സ്വന്തം കൊച്ചു കറി ചട്ടിക്കും കലങ്ങൾക്കും വേണ്ടിയായിരുന്നൂ. പള്ളി പെരുന്നാളിന് വാങ്ങി കൂട്ടുന്ന നമ്മുടെ ആ പഴയ നാടൻ കൊച്ചു കറി ചട്ടി തന്നെ.... കുന്നേൽ പള്ളി പെരുന്നാളിന് പോയപ്പോഴാണ് ആദ്യമായി ഇവ എൻ്റെ ലോകത്തേയ്ക്ക് കടന്നു വരുന്നത്. അമ്മിച്ചിക്ക് ആവശ്യമായ ചട്ടികൾ അമ്മ പോയി വാങ്ങുന്ന കൂട്ടത്തിൽ ഞാനും വലിയ വീട്ടമ്മയെ പോലെ എനിക്കാവശ്യമായതു തട്ടിയും കൊട്ടിയുമൊക്കെ നോക്കി വാങ്ങും. കൊച്ചു കൂജ, കൊച്ചു ചീന ചട്ടി, കൊച്ചു മൂടി, കൊച്ചു കലങ്ങൾ കൂടെ ഒരു കൊച്ചു കുടുക്കയും. നല്ല വീട്ടമ്മയ്‌ക്കാവശ്യമായ അവശ്യ വസ്തുക്കൾ എല്ലാം തന്നെ ആയല്ലോ, പിന്നെ കുറച്ചു ദിവസ്സങ്ങൾ അതുപയോഗിച്ചു കളിക്കും. ഒരു കൊച്ചു പുര കെട്ടി കഞ്ഞിയും കറിയും എല്ലാം വച്ച് കളിക്കുവാൻ നല്ല രസമായിരുന്നൂ. ഇവിടെ ബാംഗ്ളൂരിൽ പലപ്പോഴും ഞാൻ വഴിയരുകിൽ കൊച്ചു ചട്ടികളും കലങ്ങളും കാണാറുണ്ട്. അപ്പോഴൊക്കെ ഓർക്കും ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവൾക്കു ഇതൊക്കെ വാങ്ങി കൊടുക്കാമായിരുന്നൂ.. മകൻ്റെ ലോകത്തു തോക്കുകൾക്കും കാറുകൾക്കും അവഞ്ചേഴ്സിനും മാത്രമേ സ്ഥാനമുള്ളൂ.... ചിലപ്പോൾ തോന്നും,  ഇന്നത്തെ കുട്ടികൾക്ക്

സ്റ്റീo ബോട്ട് STEAM BOAT, FB, N, A, G, LF

ഇമേജ്
ബാല്യകാല സ്മരണകളിലെ ഒരേട് ഞാൻ മാറ്റി വച്ചതു കളിക്കുവാൻ ഉപയോഗിച്ചിരുന്ന സ്റ്റീo ബോട്ടിനു വേണ്ടിയായിരുന്നൂ. കുന്നേൽ പള്ളിയിൽ പെരുന്നാളിനു പോയപ്പോഴാണ് ആദ്യമായി ഇതു ഞാൻ കണ്ടത്. അപ്പച്ചനാണ് അത് വാങ്ങി ചേട്ടന് കൊടുത്തത്. വീട്ടിൽ എത്തിയപ്പോൾ അപ്പച്ചൻ തന്നെയാണ് അത് ഉപയോഗിക്കുവാൻ ആദ്യമായി പഠിപ്പിച്ചു തന്നതും... വെള്ളം നിറച്ചു വച്ച വട്ടയിലുടെ ആ സ്റ്റീo ബോട്ട് ഒഴുകി നടക്കുന്നത് കാണുമ്പോൾ ചുറ്റിലും നിന്ന് ആർപ്പു വിളിച്ചിരുന്ന ഒരു കുട്ടിക്കാലം എൻ്റെ മനസ്സിലുണ്ട്.  ചേട്ടനും അനിയൻമ്മാർക്കും ഉണ്ടായിരുന്ന വില കൂടിയ കളിപ്പാട്ടങ്ങൾക്കിടയിലും പള്ളിപെരുന്നാളിന്‌ കിട്ടുന്ന ആ ബോട്ടിൻ്റെ ചന്തം വേറിട്ട് നിന്നൂ. ഇന്നലെ ആമസോണിൽ നിന്നും ഒരു ബോട്ട് അങ്ങു വാങ്ങി, അത് വെള്ളത്തിലൂടെ നീങ്ങുന്നത് കണ്ടപ്പോൾ സത്യത്തിൽ തുള്ളിച്ചാടിയതു മകനായിരുന്നോ... അതോ എൻ്റെ ഉള്ളിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ആ പഴയ പട്ടു പാവടക്കാരിയായിരുന്നോ.... .....................സുജ അനൂപ്