പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏഴാം ദിവസ്സം EZHAM DHIVASSAM, FB, N, K, E, P, A, KZ

"മോനെ, നീ ചെയ്യുന്നത് തെറ്റല്ലേ, അവളെ മോഹിപ്പിച്ചിട്ടു നീ മറ്റൊരു പെണ്ണിൻ്റെ കഴുത്തിൽ മിന്നു കെട്ടരുത്. നീ അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കുവാൻ നിനക്ക് സാധിക്കില്ല." "അമ്മയ്ക്ക് രാവിലെ വേറെ പണിയൊന്നുമില്ലേ.. എനിക്ക് അപ്പൻ പറഞ്ഞ പെണ്ണ് മതി. എനിക്കാരോടും സ്നേഹവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.." മനു ഉറക്കെ വിളിച്ചു കൂകി. "മനു പറഞ്ഞ വാക്കുകൾ തകർത്തത് എൻ്റെ ഹൃദയമാണ്. ഇപ്പോൾ ഇവിടെ നിന്നത് കൊണ്ട് മാത്രം എല്ലാം എനിക്ക് അറിയുവാൻ കഴിഞ്ഞു." അവൻ ആനിയെ സ്നേഹിച്ചിരുന്നതിനെല്ലാം ചുക്കാൻ പിടിച്ചത് ഞാൻ തന്നെയാണ്, അവൻ്റെ പെങ്ങൾ എന്ന് പറയുവാൻ എനിക്ക് ഇപ്പോൾ നാണം തോന്നുന്നൂ. "എല്ലാം എൻ്റെ തെറ്റാണ്.." ഞാനും  ആനിയും അയല്പക്കക്കാരാണ്. പണത്തിൻ്റെ അന്തരം എന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നൂ. കൗമാരത്തിലെപ്പോഴോ അവർ തമ്മിൽ സ്നേഹിച്ചു തുടങ്ങി. "അവനോടു ആനിക്കു തോന്നിയ ഇഷ്ടം അവൻ്റെ  ഉള്ളിലും ഉണ്ട് എന്നറിഞ്ഞ ദിവസ്സമാണ്‌അവൾ ജീവിതത്തിൽ  ഏറ്റവും കൂടുതൽ സന്തോഷിച്ചത്രേ.." എനിക്കും അമ്മയ്ക്കും എല്ലാം അറിയാമായിരുന്നൂ. പത്താം ക്ലാസ്സു കഴിഞ്ഞു ഞ

തിരുത്തലുകൾ THIRUTHALUKAL, FB, N, K, E, G, AP, P, KZ, A

"എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ ജീവിതം പാഴാക്കുവാൻ വേറെ ആളെ നോക്കിയാൽ മതി." ഉറഞ്ഞു തുള്ളുന്ന അവളോട് എനിക്ക് സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ എത്ര പറഞ്ഞു മനസ്സിലാക്കുവാൻ നോക്കുമ്പോഴും മായ അതിനെ എതിർത്തുകൊണ്ടേയിരുന്നൂ. അവസാനം ഞാൻ തീരുമാനിച്ചൂ  "അവളുടെ ജീവിതമല്ലേ അവളുടെ ഇഷ്ടo പോലെ തന്നെ ചെയ്യട്ടെ..." വിനുവും എൻ്റെ ഉറ്റസുഹൃത്തു മായയുമായുള്ള വിവാഹം കഴിഞ്ഞിട്ട് കുറച്ചു ദിവസ്സങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വീട്ടുകാരുടെ ഇഷ്ടപ്രകാരം ഉള്ള വിവാഹം. ഈ നാട്ടിൽ തന്നെ ഇത്രയും ആർഭാടമായി മറ്റൊരു വിവാഹം നടത്തിയിട്ടുണ്ടാവില്ല. അവൾക്കു പക്ഷേ അവനെ അംഗീകരിക്കുവാൻ ആകുന്നില്ല. അവളുടെ മനസ്സിൽ എവിടെയോ അവൾ തന്നെ തീർത്ത സ്വപ്നകൂടാരം ഉണ്ട്. അവിടെ അവളെ കാത്തിരിക്കുന്ന രാജകുമാരനും. മായയെ അവളുടെ വീട്ടുകാർ യാതൊരു അല്ലലും അറിയാതെയാണ് വളർത്തിയത്. അവളെ അവർ അത്രമേൽ സ്നേഹിച്ചിരുന്നൂ. വിനുവിനെയും  എനിക്ക് അടുത്തറിയാമായിരുന്നൂ. കലാലയത്തിൽ എൻ്റെ സീനിയർ ആയിരുന്നൂ അവൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവൻ. സ്വന്തം പ്രയത്‌നം കൊണ്ട്

ARHATHA അർഹത, FB, N, E, P, A, AP

"മീനാക്ഷിക്ക് തീരെ വയ്യ. ഇന്നലെ ഞാൻ കണ്ടിരുന്നൂ. ക്യാൻസർ പടർന്നു കൊണ്ടിരിക്കുകയാണത്രെ, ഇനി അധിക നാൾ ഉണ്ടാവില്ല" ജോലിക്കാരി ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നൂ. അവർ അങ്ങനെയാണ്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അന്വേഷിച്ചറിയും. അത് പിന്നെ പോകുന്ന വീട്ടിലെല്ലാം എത്തിക്കും. മീനാക്ഷിയെ എനിക്ക് ചെറുപ്പം മുതലേ അറിയാം.  മീനാക്ഷിയും ഭർത്താവും രണ്ടു ആണ്മക്കളും ചേർന്ന സന്തുഷ്ട കുടുംബം. സ്നേഹിച്ച പുരുഷനെ ഭർത്താവായി കിട്ടിയവൾ. ഉള്ളത് കൊണ്ട് സന്തോഷമായി അവർ ജീവിക്കുന്നൂ. അവരുടെ സ്നേഹം കണ്ടു എന്നും എല്ലാവരും അത്ഭുതപെട്ടിട്ടേ ഉള്ളൂ. എപ്പോഴാണ് അവൾക്കു വഴി തെറ്റിയത്....? ചെറ്റപുരയിൽ നിന്നും മാളികയിലേക്കു എളുപ്പത്തിൽ നടക്കുവാൻ നോക്കിയപ്പോൾ. കിട്ടുന്നത് പോരാ എന്ന തോന്നൽ അവളെ എത്തിച്ചത് എവിടെയാണ്? കൂലിപ്പണിയിൽ നിന്നും കിട്ടുന്നത് ആർഭാടം നയിക്കുവാൻ തികയില്ലല്ലോ. അവളുടെ ദുരാശ അവളെ നയിച്ചത് നൈമിഷികമായ നേട്ടങ്ങളിലൂടെ മാത്രമാണ്. അവൾ തൻ്റെ ശരീരത്തിൻ്റെ വില തിരിച്ചറിഞ്ഞിരുന്നൂ.എല്ലാറ്റിനും തുണ അവളുടെ ഭർത്താവായിരുന്നൂ. മീനാക്ഷിക്കായി അതിഥികളെ കൂട്ടികൊണ്ടു വന്നിരുന്നത് സ്വന്തം ഭർത്താവു തന്നെയായിരുന്ന

VIDHAVA വിധവ, FB, N, K, E, P, A, AP,G, KZ, PT, EK

" ഈ പെണ്ണിൻ്റെ ഒരു കാര്യം ഏതു നേരവും ഒരു ഫോൺ വിളിയാണ്. അവനു ഇത്തിരി സ്വസ്ത്ഥത കൊടുത്തു കൂടെ, കമ്പനിയിൽ അവനു ജോലിത്തിരക്കുണ്ടാവില്ലേ.? രാവിലെ തന്നെ അമ്മായിഅമ്മ കലാപരിപാടി തുടങ്ങി. ഇനി ഈ ദിവസ്സം മുഴുവൻ ഓരോന്ന് കുത്തിപറഞ്ഞു കൊണ്ടിരിക്കും. നീതു വേഗം കുളിക്കുവാൻ പോയി,  തയ്യാറായി അപ്പോൾ തന്നെ അവൾ ഓഫീസിലേയ്ക്ക് പോയി. അമ്മിണിച്ചേച്ചി അങ്ങനെയാണ് എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. നീതുവിന് അവരെ തീരെ ഇഷ്ടമില്ല. അമ്മിണി ചേച്ചിക്ക് ആകെ ഒരു മകനെ ഉള്ളൂ. വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവു മരിച്ചു പോയി. പിന്നീട് അങ്ങോട്ടു സുഖം എന്തെന്ന് അവർ അറിഞ്ഞിട്ടില്ല. പ്രസവം മുതൽ ആ കുഞ്ഞു വളർന്നു വലുതാകുന്നത് വരെ അവർ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും നാട്ടുകാർക്കെല്ലാം അറിയാം. വിധവയായ പെങ്ങളെ അവരുടെ ആങ്ങള പോലും തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിൽ തന്നെ അയാൾക്കും കഷ്ടപ്പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഹുലിൻ്റെ വിവാഹം അടുത്തപ്പോൾ മുതൽ അവർ നല്ല സന്തോഷത്തിലായിരുന്നൂ. പാവപെട്ട വീട്ടിലെ പെൺകുട്ടി തന്നെ സ്നേഹിക്കും എന്നവർ വിചാരിച്ചിരുന്നൂ.. രാഹുലിനു ജോലി കുറച്ചകലെയാണ്. ഒരു കൺസ്ട്രക്ക്ഷൻ

തെറ്റും ശരിയും THETTUM SHARIYUM, FB, N, K, P, G

"എല്ലാം എൻ്റെ തെറ്റാണ്. ചെയ്യുവാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്...? ഞാൻ ഇനി എന്ത് ചെയ്യണം മാഡം..?" അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി... പഠിക്കുവാൻ മിടുക്കനായ കുട്ടി. പതിനെട്ടു വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അവനാണ് ക്ലാസ്സിൻ്റെ ജീവൻ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവൻ വരാത്ത ദിവസ്സങ്ങളിലെല്ലാം എന്തോ ക്ലാസിനു ജീവൻ ഇല്ലാത്തതു പോലെ തോന്നും. അങ്ങനെയാണ് ആ കുട്ടിയെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്. ബിരുദം ഒന്നാംവർഷ ക്ലാസ്സിലേയ്ക്ക് അവൻ കടന്നു വന്ന നാൾ മുതൽ എൻ്റെ പ്രീയപ്പെട്ട കുട്ടികളിൽ ഒരാളായി അവൻ മാറി.പെട്ടെന്നാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. എവിടെയാണ് അവൻ്റെ ജീവിതത്തിൻ്റെ താളം തെറ്റിയത്?.  അങ്ങനെയാണ് ഒരു ദിവസ്സം അവനോടു ലാബിലേയ്ക്ക് വരുവാൻ പറഞ്ഞത്. ആദ്യമൊന്നും ഒന്നും സംസാരിച്ചില്ലെങ്കിലും പതിയെ അവൻ എല്ലാം തുറന്നു പറഞ്ഞു. പാവപെട്ട വീട്ടിലെ കുട്ടി. അവർ മൂന്ന് മക്കളാണ്. അപ്പൻ മരിച്ചു പോയി. അവൻ്റെ പഠന ചിലവുകൾ മൊത്തം വഹിക്കുന്നത് ഗൾഫിലുള്ള അമ്മാവനാണ്. അമ്മയെയും അനിയത്തിമാരെയും അമ്മാവൻ തന്നെയാണ് സഹായിക്കുന്നത്. ബിരുദത്തിനു ചേർന്നപ്പോൾ അമ്മാവൻ അമ്മായിക്ക് ഒരു കൂട്ട് എന്ന നിലയ

VALAPOTTUKAL വളപ്പൊട്ടുകൾ FB, N, G, A, NA

കൈ നിറയെ കുപ്പിവളകൾ ഇട്ടു നടന്നിരുന്ന ഒരു കുട്ടിക്കാലം എനിക്ക് ഓർമ്മയുണ്ട്. ഓരോ ഉടുപ്പ് വാങ്ങുമ്പോഴും അതിൻ്റെ നിറത്തിനനുസരിച്ചു കുപ്പിവളകൾ ഇടുവാൻ മോഹിച്ചിരുന്നു ഒരു കാലം. അന്നൊക്കെ പട്ടു പാവാട ഉടുത്തു കുപ്പിവളകൾ ഇട്ടു തലയിൽ മുല്ലപ്പൂവ് ചൂടി നടക്കുന്നത് ഒത്തിരി ഇഷ്ടമായിരുന്നൂ. പൊട്ടിവീണ കുപ്പിവളകൾ ശേഖരിക്കുവാനും ഇഷ്ടമായിരുന്നൂ. ആൺകുട്ടികൾ തീപ്പെട്ടിപടം കളിക്കുവാൻ ഇഷ്ടപെടുമ്പോൾ പെൺകുട്ടികൾ ഇഷ്ടപ്പെട്ടിരുന്നത് വളപ്പൊട്ടുകൾ ഉപയോഗിച്ച് കളിക്കുവാനാണ്. അന്നങ്ങനെ മൊബൈലും, മാധ്യമങ്ങളും ധാരാളം ഇല്ലാത്തതു കൊണ്ടാവും പൊട്ടിപ്പോയ വളപ്പൊട്ടുകൾ കുപ്പികളിൽ ശേഖരിച്ചു വച്ച് ഞങ്ങൾ കളിച്ചിരുന്നത്. പിന്നീടെപ്പോഴോ കുപ്പിവളകൾ ധരിക്കാതെയായി. എൻ്റെ ഊഹം ശരിയാണെങ്കിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അപ്പച്ചൻ   സ്വർണ്ണവളകൾ വാങ്ങി തരുന്നത്. ആ വളകൾ  കൈയ്യിൽ നിന്നും പിന്നെ ഊരി മാറ്റിയില്ല. ഊരി എവിടെ എങ്കിലും വച്ചാൽ പോകുമെന്ന ഭയം ഉണ്ടായിരുന്നൂ. ഇവിടെ കർണാടകയിൽ വന്നപ്പോഴാണ് പ്രായഭേദമെന്യേ എല്ലാവരും കുപ്പിവളകൾ ഇടുന്നതു ശ്രദ്ധയിൽ പെട്ടത്. ഇവർക്ക് കല്യാണത്തിന് മണവാട്ടി പെണ്ണ് പച്ചയും ചുവപ്പും കറുപ്പും

ശരി SHARI, FB, N, P, K, E, G, AP, A, KZ

"എൻ്റെ നീതു, നീ എന്താ ഇവിടെ..? അവൾ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി. എനിക്കു അത് വിശ്വസിക്കുവാൻ ആയില്ല. പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നി. അപ്പോഴും എൻ്റെ ചെവിയിൽ ആ ചോദ്യം മുഴങ്ങികൊണ്ടേയിരുന്നൂ. അവളുടെ അപ്പൻ അവസാനമായി എന്നോട് ചോദിച്ച ആ ചോദ്യം. പിന്നീട് അദ്ദേഹത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.. തേങ്ങി കരഞ്ഞു കൊണ്ട് എൻ്റെ കൈ ചേർത്ത് പിടിച്ചു അദ്ദേഹം ചോദിച്ചൂ... "മോളെ നീ നീതു എന്തെങ്കിലും നിന്നോട് പറഞ്ഞോ, അവൾ ഇന്ന് വീട്ടിൽ തിരിച്ചു വന്നില്ല." എനിക്ക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. അടുത്ത കൂട്ടുകാരിയെ ആണ് കാണാതായിരിക്കുന്നത്. ഇന്നും ഒരുമിച്ചു ക്ലാസ്സിൽ ഇരുന്നവർ ആണ്. "അറിയില്ല അങ്കിൾ. എനിക്കൊന്നും അറിയില്ല.." എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കലാലയ ജീവിതത്തിലാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത് അതും  ബിരുദത്തിനു പഠിക്കുമ്പോൾ. മൂന്ന് വർഷമായി ഒരുമിച്ചുണ്ട്. എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ള വീടായിരുന്നൂ അവളുടേത്‌. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരശാല അവരുടേതാണ്. അപ്പനും അമ്മയ്ക്കും അവർ രണ്ടുപെൺമക്കളായിരുന്നൂ. സ്വർഗ്ഗം പോലെ സുന്ദരമായ

TRANSGENDER ട്രാൻസ്‍ജെൻഡർ, FB, N, K, G, P, E, A

പലപ്പോഴും ഈ വാക്ക് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഞാൻ ഈ വാക്ക് ശ്രദ്ധിക്കുന്നത് കലാലയ കാലഘട്ടത്തിൽ വച്ചാണ്. എന്നെ ആദ്യമായി ഭരതനാട്യത്തിൻ്റെ അടവുകൾ പഠിപ്പിച്ചു തന്ന എൻ്റെ ഡാൻസ് മാസ്റ്ററിനെ കുറിച്ചുള്ള ഒരു ലേഖനം ആയിടയ്ക്കാണ് വനിതയിൽ വരുന്നത്. ഞെട്ടലോടെയാണ് അന്ന് അത് ഞാൻ വായിച്ചത്. വലിയ തലക്കെട്ടോടെയുള്ള ഒരു വാർത്തയായിരുന്നൂ അത്. എൻ്റെ മാസ്റ്റർ Sex Reassignment Surgery (SRS) നടത്തി ഒരു പെണ്ണായിരിക്കുന്നൂ. എനിക്ക് അത് ഒരിക്കലും സങ്കല്പിക്കുവാൻ പോലും ആകുമായിരുന്നില്ല. ഞാൻ അറിയാത്ത പലരും ചെയ്തുകാണും. പക്ഷേ, എൻ്റെ ഗുരുവാണ്. ഒത്തിരി നാൾ എനിക്ക് വഴികാട്ടിയായിരുന്ന ആൾ. എന്നെ പഠിപ്പിച്ചിരുന്ന സമയത്തൊക്കെ എൻ്റെ മാസ്റ്റർ അങ്ങനെ ചിന്തിച്ചിരുന്നോ എന്ന് എനിക്കറിയില്ല. അന്നൊക്കെ മാസ്റ്റർ ക്ലാസ്സിൽ അത്യാവശ്യം കാർക്കശ്യക്കാരൻ ആയിരുന്നൂ. അടവുകൾ തെറ്റിച്ചാൽ, കൈ മുദ്രകൾ തെറ്റിയാൽ കാലിൻ്റെ ഉപ്പൂറ്റിക്കാണ് കൈയ്യിലിരിക്കുന്ന കോലുകൊണ്ടു ഏറ് കിട്ടിയിരുന്നത്. അതിൻ്റെ ദേഷ്യം തീർക്കുവാൻ കാലിരുന്നു തിരുമ്മുന്ന കൂട്ടത്തിൽ മനസ്സിൽ ഞാൻ പിറുപിറുക്കുമായിരുന്നൂ. "ഈശ്വരാ, ഈ സാറിന് ഒരു കാലമാടത്തി ഭാര്യയെ

ശിഖണ്ഡി SHIGHANDI (അനുഭവകഥ), FB, N, K, AP, A, E, P, G, KZ

ശിഖണ്ഡി ബാംഗ്ലൂർ നഗരത്തിൻ്റെ ഭാഗം ആയതിനു ശേഷം പലപ്പോഴും ട്രാഫിക് സിഗ്നലുകളിൽ ഞാൻ ഇവരെ കാണാറുണ്ട്. മെഡിക്കൽ വിഷയം തന്നെ എടുത്ത് പഠിച്ചത്കൊണ്ടും പിന്നെ അത്യാവശ്യം സൈക്കോളജിയും പഠിച്ചത്കൊണ്ടും ഇവരെക്കുറിച്ചു ശാസ്ത്രീയമായി എനിക്ക് അറിയാം. പക്ഷേ... ഇവരുടെ ജീവിതരീതികൾ കൂടുതലായി അറിയണം എന്ന് എനിക്ക് എന്നും തോന്നിയിട്ടുണ്ട്. ഇവരിൽ തന്നെ പൈസ ഉണ്ടാക്കുവാൻ മാത്രമായി അഭിനയിക്കുന്നവരും ഉണ്ട് കേട്ടോ.... ഒരിക്കൽ ആങ്ങളയും ഭാര്യയും ബാംഗ്ലൂർ സന്ദർശിക്കുവാൻ വന്ന സമയം അവരെയും കൂട്ടി ലാൽബാഗിൽ പോയി (ഒൻപതു വർഷം മുൻപേ നടന്ന സംഭവം ആണ്). കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോൾ ഒന്നിരിക്കുവാൻ തോന്നി ഞങ്ങൾ മൂന്ന് പേരും കൂടെ അവിടെ പുൽത്തകിടിയിൽ ഇരുന്നൂ.. ആ സമയത്താണ് ഒരു ശിഖണ്ഡി ഞങ്ങളുടെ അടുത്തേയ്ക്കു വരുന്നത്. അവൾ വന്നു പൈസ ചോദിച്ചൂ. സാധാരണ ഞാൻ തല തിരിച്ചു കളയാറാണ് പതിവ്. അന്നെന്തോ, ഇരുപതു രൂപ എടുത്തു കൊടുത്തു. അത് വാങ്ങി അവൾ സന്തോഷത്തോടെ എന്നെ നോക്കി. അവൾ ചോദിച്ചൂ.. "ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നോട്ടെ..?" "അതിനെന്താ..ഇരിക്കൂ.." ഞങ്ങൾ കൊണ്ട് വന്ന ഭക്ഷണം അവൾക്കും കൂടെ കൊടുത്തൂ. പതിയ

NASHTASWAPNANGHAL നഷ്ടസ്വപ്നങ്ങൾ. FB, N, E

"ഈ പെണ്ണിൻ്റെ ഒരു കാര്യം. എത്ര പറഞ്ഞാലും മനസ്സിലാവില്ല..."  നാളെ കഴിഞ്ഞാൽ കല്യാണം ആണ്. പിടിപ്പതു പണിയുണ്ട്. അവൾക്കു പക്ഷേ എന്നെ ഇപ്പോൾ തന്നെ കാണണം പോലും.. അവൾ എപ്പോഴും അങ്ങനെയാണ്, ഒരു വായാടി, പിന്നെ അവളുടേതായ കുറെ ഫിലോസഫിയും, കുറെ മണ്ടത്തരങ്ങളും... എന്നിട്ടും അവളെ ഒരു ദിവസ്സം കണ്ടില്ലെങ്കിൽ എൻ്റെ മനസ്സ് പിടയും... ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നൂ... നിരാശയിൽ മുങ്ങിയ എൻ്റെ ജീവിതത്തിൽ പ്രകാശമായി കടന്നു വന്നതാണ് അവൾ, എൻ്റെ മാത്രം മിനി. ഒരിക്കൽ ജീവിതം വേണ്ട എന്ന് വച്ച് മരിക്കുവാൻ തയ്യാറായതാണ് ഞാൻ.അതുകൊണ്ടു തന്നെ പിന്നീടങ്ങോട്ട് കിട്ടുന്ന ഓരോ ദിവസ്സവും ബോണസ്സായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ..  കൂടെ പഠിച്ചിരുന്ന ബിന്ദുവിനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നൂ. കലാലയജീവിതത്തിൽ തളിരിട്ട പ്രണയം. എന്തിനും ഏതിനും അവൾ ഒപ്പം ഉണ്ടായിരുന്നൂ.ഒരു ജോലി പഠനം കഴിഞ്ഞ ഉടനെ തന്നെ തേടി കണ്ടുപിടിച്ചതും അവളെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ്. പക്ഷേ...പെട്ടെന്നൊരു ദിവസ്സം "ബന്ധം അവസാനിപ്പിക്കാം" എന്ന് പറഞ്ഞു അവൾ പോയപ്പോൾ തകർന്നു പോയത് ഞാനാണ്. "എന്നേലും നല്ലൊരുത്തൻ്

സാഫല്യം SAPHALYAM, FB, N, K, P

"മോളെ, കൈയ്യിൽ വാങ്ങുമ്പോൾ ചേച്ചി ഒന്നും പറഞ്ഞില്ല.." സമയമായി എന്ന് എനിക്ക് അറിയാമായിരുന്നൂ. എല്ലാം ഇങ്ങനെ അവസാനിക്കട്ടെ. ഈ ഭൂമിയിൽ ജീവിക്കുവാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല...... സന്തോഷപൂർണ്ണമായിരുന്നൂ എൻ്റെ വിവാഹജീവിതം. ഞാനും അദ്ദേഹവും മോളും അടങ്ങിയ കൊച്ചു കുടുംബം. കൂലിപ്പണിയായിരുന്നൂ അദ്ദേഹത്തിന്. കിട്ടുന്ന പൈസ കൊണ്ട് ഞങ്ങൾ ജീവിച്ചൂ.. ദൂരെ അദ്ദേഹത്തിന് സ്ഥിരമായി ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ പണി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരുന്നൂ. പോകുവാൻ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നൂ. കൂടെ എന്നെയും കൊണ്ട് പോകുവാനും നിർത്തുവാനും സാധിക്കും എന്നുള്ളത് എനിക്ക് ഒത്തിരി ആശ്വാസം ആയി.. പതിയെ ഞങ്ങൾ നഗരത്തിൻ്റെ ഭാഗമായി. ഒരു കുഗ്രാമത്തിൽ നിന്നും നഗരജീവിതത്തിലേക്കുള്ള മാറ്റം പതിയെ ഞാൻ ആസ്വദിച്ചു തുടങ്ങി.. എപ്പോഴോ ഞാനറിയാതെ അയാളെ ശ്രദ്ധിക്കുവാൻ തുടങ്ങി. സൈറ്റ് സൂപ്പർവൈസർ ആയി ജോലി നോക്കുന്ന അയാളുടെ കരുതലും സ്നേഹവും എന്നെ അയാളിലേക്ക് പതിയെ അടുപ്പിചൂ.. പലപ്പോഴും എൻ്റെ കൂലിപ്പണിക്കാരനായ ഭർത്താവിനോട് എനിക്ക് പുച്ഛം തോന്നി തുടങ്ങി. ആജ്ഞകൾ നൽകി ജോലിക്കാരെ മേയ്ക്കുന്ന സൂപ്പർവൈസറോട് എന

പാപം PAAPAM, FB, N, K, G, P, E, AP, A, KZ

"അവളുടെ ഏഴാമത്തെ ആണ്ടാണ്" "നീ ഇന്ന് പള്ളിയിലേക്ക് ഒന്ന് വരുമോ മോളെ.." "നല്ല തലവേദന, തീരെ വയ്യ അമ്മേ, ഞാൻ ഇവിടെ അടുത്ത് ഏതെങ്കിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചോളാം ." പെട്ടെന്ന് തന്നെ ഞാൻ ഫോൺ വച്ചൂ.. തിരിഞ്ഞു നോക്കുമ്പോൾ ദുഖമുണ്ട്... "ഈ ലോകം മുഴുവനും കൊലപാതകിയല്ല ഞാൻ എന്ന് പറയുമ്പോഴും എനിക്കറിയാം സ്വന്തം ചേച്ചിയെ നിഷ്ടൂരം കൊന്നവൾ ആണ് ഞാൻ എന്ന്.." " എല്ലാം എന്തിനു വേണ്ടിയായിരുന്നൂ, ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി മാത്രം..." പുരനിറഞ്ഞു നിൽക്കുന്ന നാല് പെണ്മക്കൾ എന്നും അപ്പച്ചന്‌  ബാധ്യതയായിരുന്നൂ. കുടിച്ചു കൂത്താടി എല്ലാം നശിപ്പിച്ചതിന് ശേഷം ഒരു ദിവസ്സം ഹൃദയാഘാതം വന്നു അദ്ദേഹം മരിക്കുമ്പോൾ  സ്വത്തു എന്ന് പറയുവാൻ ഒരു ചെറിയ വീടല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.. എനിക്ക് താഴെ.. ഒന്നിന് താഴെ ഒന്നായി രണ്ടു വയസിൻ്റെ ഇളപ്പത്തിൽ നാല് പെണ്ണുങ്ങൾ. എന്ത് ചെയ്യണം എന്ന് അറിയില്ല... ആയിടയ്ക്കാണ് എനിക്ക് ചെറിയ ഒരു ജോലി അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ കിട്ടുന്നത്. അവിടെ വച്ചാണ് ഞാൻ ആദ്യമായി അരുണിനെ കാണുന്നത്. അടുത്ത് തന്നെ അരുൺ ഒരു ചായപ്പീടിക

പോളിഷ് ഇട്ട നഖങ്ങൾ POLISH ITTA NAGHANGHAL, FB, N, A, G

ഇമേജ്
സ്കൂളിൽ പഠിക്കുന്ന കാലത്തെല്ലാം ഉടുത്തൊരുങ്ങി കോളേജിൽ പോകുന്ന ചേച്ചിമാരെ വായ്നോക്കി നിൽക്കുന്നത് ഒരു രാസമായിരുന്നൂ. കലാലയജീവിതത്തിലേയ്ക്ക് കാൽവയ്ക്കുന്നതും സ്വപ്നം കണ്ടു നടന്ന നാളുകൾ... അവരുടെ ഉടയാടകളേക്കാൾ ഒരു പക്ഷേ എന്നെ എന്നും ആകർഷിച്ചിരുന്നത് അവരുടെ വലിയ നെയിൽ പോളിഷ് ഇട്ട നീട്ടി വളർത്തിയ നഖങ്ങൾ ആയിരുന്നൂ. ദൈവം സഹായിച്ചിട്ടു പള്ളിക്കൂടത്തിൽ പഠിക്കുന്ന നമ്മൾക്ക് നഖം വളർത്തുവാൻ പറ്റില്ലല്ലോ. എല്ലാ ആഴ്ചകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകൾ രണ്ടെണ്ണം എങ്കിലും കാണും. അദ്ധ്യാപിക വന്നു നഖം വെട്ടിയിട്ടുണ്ടോ എന്ന് നോക്കും. വെട്ടാത്തവർക്കു ശിക്ഷയുണ്ടാകും. അന്നൊക്കെ നീളത്തിൽ നഖം വളർത്തി നെയിൽ പോളിഷ് ഇടണം എന്ന ആഗ്രഹം സാധിച്ചു തന്നിരുന്നത് കന്ന ലില്ലി എന്നറിയപ്പെടുന്ന പാവപ്പെട്ട         " Canna indica   ( African Arrow root) എന്ന ചെടിയുടെ ഇതളുകൾ ആയിരുന്നൂ. അയല്പക്കത്തെ വീട്ടിൽ ഈ ചെടി നട്ടു വളർത്തിയിരുന്നൂ. ഇതിൻ്റെ വേരുകൾ ഇഞ്ചി പോലെ തന്നെ ഭക്ഷണയോഗ്യമാണ്. ഇതു പുഴുങ്ങി കഴിക്കുവാൻ സാധിക്കുമത്രേ. ഏതായാലും അവധി ദിവസ്സങ്ങളിൽ ആ ഇതളുകൾ പറിച്ചു നഖത്തിൽ തുപ്പലും തൊട്ടു ഒട്ടിച്ചു

മനഃപൊരുത്തം MANAPORUTHAM, FB, N, E, K, G, P, A, KZ, AP, PT

"'അമ്മ വിഷമിക്കേണ്ട, എല്ലാം ശരിയാകും" മുന്നിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന അമ്മയോട് അത്ര മാത്രമേ എനിക്ക് പറയുവാൻ കഴിഞ്ഞുള്ളു.. ആ പാവത്തിൻ്റെ ദുഃഖം അവർ കണ്ടില്ല.... മുപ്പതാമത്തെ ചെറുക്കനാണ് "വേണ്ട" എന്ന് പറഞ്ഞു തിരിച്ചു പോകുന്നത്. ചൊവ്വാദോഷക്കാരി ആയതുകൊണ്ടു മാത്രം ആയിരുന്നില്ല വിവാഹം മുടങ്ങിയിരുന്നത്. അമ്മയ്ക്ക് വെള്ളപ്പാണ്ട് ഉണ്ടായിരുന്നൂ. അതുമൂലം ഒത്തിരി പേര് കല്യാണം കഴിക്കുവാൻ വിസമ്മതിച്ചൂ.. പ്രത്യേകം പറഞ്ഞു സമ്മതം ഉള്ളവർ മാത്രമേ പെണ്ണ് കാണുവാൻ വരുമായിരുന്നുള്ളൂ.. കൂടുതൽ വിഷമിച്ചു പോയത് ഈ അവസാനത്തെ ആലോചനയിൽ മാത്രമാണ്. അമ്മ വിളിച്ചതിനു ശേഷം മാത്രമാണ് ഞാൻ അവരുടെ മുന്നിലേയ്ക്ക് ചെന്നത്. അവർ ഒരു പത്തുപേരുണ്ടായിരുന്നൂ.നാലു പെണ്ണുങ്ങളും അഞ്ചു ആണുങ്ങളും.. അമ്മയുടെ മൂന്ന് അനിയത്തിമാർ ആണത്രേ. പിന്നെ അവരുടെ ഭർത്താക്കൻമാർ, ചെറുക്കൻ്റെ അച്ഛൻ, ചെറുക്കൻ... കണ്ടു കഴിഞ്ഞ ഉടനെ തന്നെ ഞാൻ മുറിയിലേയ്ക്കു തിരിച്ചു പോന്നൂ... എൻ്റെ സമ്മതം പോലും ചോദിക്കാതെ പെട്ടെന്ന് അവർ നാലുപേരും തള്ളിക്കയറി എൻ്റെ മുറിയിലേയ്ക്കു വന്നൂ..സ്തബ്ധയായി നിന്ന എൻ്റെ തുണി അവർ അഴിച്ചൂ. എനിക്ക

ENTE KALIPPATTANGHAL എൻ്റെ കളിപ്പാട്ടങ്ങൾ, FB, N, A, G

ബാല്യത്തിലെ ഒരേട് ഏതൊരു പെൺകുട്ടിയേയും പോലെ ഞാൻ മാറ്റി വച്ചതു എൻ്റെ കൊച്ചു പാവകുട്ടിക്ക് വേണ്ടിയായിരുന്നു. ആദ്യമായി എനിക്ക് കിട്ടിയ കളിപ്പാട്ടം ആ പാവയായിരുന്നൂ. എന്തിനെന്നറിയാതെ ഞാൻ അതിനെ ഒക്കത്തു വച്ച് കൊണ്ട് നടക്കുമായിരുന്നൂ. ആങ്ങളമാരൊക്കെ കാറും ബസ്സും എടുത്തു കളിക്കുമ്പോൾ ഞാൻ എൻ്റെ പാവയ്ക്കു പുതിയ വസ്ത്രങ്ങളൊക്കെ കൈ കൊണ്ട് തയ്ച്ചും അതിനെ കുളിപ്പിച്ചും സമയം നീക്കുമായിരുന്നൂ.  അന്ന് എനിക്ക് നാല് വയസ്സ് കാണും. ഏകദേശം രണ്ടു വർഷത്തോളം ആ പാവ എൻ്റെ കൂടെ ഉണ്ടായിരുന്നൂ.. കൂട്ടുകാരി സിജിയ്ക്കും എൻ്റെ കൈയ്യിലുള്ള പോലത്തെ ഒരു പാവയുണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ രണ്ടു പാവകളേയും വച്ചാണ് ഞങ്ങൾ ഒരുമിച്ചു കളിച്ചിരുന്നത്. ഒരിക്കൽ മൂത്താങ്ങള അതിൻ്റെ കൈയ്യും കാലും പറിച്ചെടുത്തൂ.  കുറച്ചു നേരം ആ പാവയെടുത്തു കരഞ്ഞതായാണ് എൻ്റെ ഓർമ്മ.  വാശിയുടെ കാര്യത്തിൽ മുൻപിൽ ആയതുകൊണ്ടോ മറ്റോ ആണോ എന്നറിയില്ല പിന്നീടൊരിക്കലും ഞാൻ ഒരു പാവയെ വാങ്ങിയിട്ടുമില്ല അത് വച്ച് കളിച്ചിട്ടുമില്ല... പിന്നീട് എനിക്ക് ഉണ്ടായിരുന്നത് ഒരു കൊച്ചു ചുവന്ന കാർ ആയിരുന്നൂ. അപ്പച്ചൻ എനിക്ക് മാത്രമായി വാങ്ങി തന്നതാണ്.

VELLA ROSAPOOKKAL വെള്ള റോസാപൂക്കൾ NL, PT, FB, N(2), K, E (2), A (2), P, G, X, L, AP, KL, TMC, NA, EK, QL

"മോളെ നീ എല്ലാം മറക്കണം, ഇനി നിനക്ക് ഒരു കൂട്ടു വേണം. ഞങ്ങൾ എത്ര നാൾ കൂടെ ഉണ്ടാവും?" എത്ര നാളായി ഈ പല്ലവി കേൾക്കുന്നൂ. ഏതു നേരവും ഉപദേശിക്കുവാനെ അമ്മയ്ക്ക് നേരമുള്ളൂ. എനിക്ക് വയ്യ.. എൻ്റെ എല്ലാ സ്വപ്നങ്ങളും തകർന്നത് ആ നശിച്ച ദിവസമാണ്..... പഠനത്തിൽ മിടുക്കിയായിരുന്ന എന്നെ തേടി കലാലയത്തിലെ സീനിയർ ആയിരുന്ന ചേട്ടൻ്റെ ആലോചന വന്നപ്പോൾ ഒത്തിരി സന്തോഷം തോന്നി. സാധാരണ കുടുംബത്തിൽ ജീവിച്ചു വളർന്ന എനിക്ക് ഒരിക്കലും വലിയ മോഹങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ദൈവം വാരിക്കോരി തന്നൂ... കല്യാണത്തിന് പോലും ആളുകൾ മൊത്തം അടക്കം പറയുന്നത് കേട്ടൂ.. " കണ്ടോ, ആ പെണ്ണിൻ്റെ ഒരു ഭാഗ്യം യാതൊരു നിബന്ധനകളും വയ്ക്കാതെ അല്ലേ ആ സുന്ദരകുട്ടപ്പൻ അവളെ കെട്ടിക്കൊണ്ടു പോകുന്നത്. പെണ്ണായാൽ അവളെ പോലെ ഭാഗ്യം ചെയ്യണം." ശരിയാണ്... സുന്ദരൻ, സത്ഗുണ സമ്പന്നൻ, നല്ല ജോലി, നല്ല കുടുംബം... എല്ലാം തികഞ്ഞ പുരുഷൻ.... വിവാഹം കഴിഞ്ഞിട്ടും ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. എല്ലാത്തിനും താങ്ങും തണലുമായി അദ്ദേഹം ഉണ്ടായിരുന്നൂ.. ഗർഭിണി ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അദ്ദേഹം ആയിരുന്നൂ... എത്ര ഞാൻ പറഞ്ഞതാ

CYCLE സൈക്കിൾ, FB, N, G, E, A, TMC, NA

ഇമേജ്
ബാല്യത്തിലെ ഒരേട് സൈക്കിളിനു വേണ്ടിയാണ് ഞാൻ മാറ്റി വച്ചത്. ഇന്നത്തെ പോലെ വണ്ണം കുറയ്ക്കാനോ വ്യായാമത്തിനു വേണ്ടി എന്ന നിലയിലോ അല്ല അന്നുള്ളവർ സൈക്കിളിനെ കണ്ടിരുന്നത്... അതൊരു കാലം... അന്നൊക്കെ വലിയ സൈക്കിൾ ചവിട്ടുന്ന ചേട്ടൻമ്മാരെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. റാലി സൈക്കിളും BSA SLR സൈക്കിളും ചവിട്ടി ചേട്ടൻമ്മാർ അങ്ങനെ പോകും. സൈക്കിൾ ചവിട്ടുവാൻ പഠിക്കണം എന്ന് തോന്നിയത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്.. അന്ന് കൊടുവഴങ്ങയിൽ സുകുമാരൻ എന്ന ചേട്ടൻ്റെ സൈക്കിൾ കടയുണ്ട്. അവിടെ നിന്ന് അവധി ദിവസ്സങ്ങളിലെല്ലാം മൂത്താങ്ങള കൊച്ചു സൈക്കിൾ വാടകയ്ക്ക് എടുക്കും. അതിലാണ് ഞാൻ ആദ്യമായി സൈക്കിൾ ചവിട്ടുവാൻ പഠിച്ചത്.മണിക്കൂർ നിരക്കിൽ ആയിരുന്നൂ അന്ന് സൈക്കിളിനു വാടക ഈടാക്കിയിരുന്നത്... അതുപോലെ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയാണ് നാട് മുഴുവൻ  ബെന്നി അങ്കിളിൻ്റെ വലിയ സൈക്കിളിൽ ചുറ്റി കറങ്ങിയിരുന്നത്. സിനിമയ്ക്ക് ഞങ്ങൾ കസിൻസിനെ മൊത്തം കെട്ടി പെറുക്കി ബെന്നി അങ്കിളോ അല്ലെങ്കിൽ സിൽവി അങ്കിളോ ചെട്ടിഭാഗം ശ്രീ ദുർഗ്ഗയിലോ ഡേവിസണിലോ കൊണ്ടുപോയിരുന്നതും സൈക്കിളിൽ തന്നെ ആയിരുന്നൂ... അമ

വഴിവിളക്ക് VAZHIVILAKKU, P, FB, N, K, AP, E, A, G, KZ

"എനിക്ക് ഇനിയും പഠിക്കണം..." തേങ്ങലുകൾക്കിടയിൽ ആമിനയുടെ വാക്കുകൾ മുങ്ങി പോയി.. ഒരു ട്യൂഷൻ ക്ലാസ്സിൽ പോലും പോവാതെ പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയ കുട്ടിയാണ്, എന്നിട്ടും അവൾക്കു പ്ലസ് ടുവിനു പോകാനാവുന്നില്ല. അവളുടെ ആങ്ങളമാർ ഉഴപ്പൻമ്മാർ ആയിട്ട് കൂടി ബിരുദത്തിനു പഠിക്കുന്നുണ്ട്. അവൾ എൻ്റെ മുന്നിലേയ്ക്ക് വച്ച ആവശ്യമാണ് "അവളുടെ വാപ്പിച്ചിയോട് ഞാൻ തന്നെ സംസാരിക്കണം..." ശരിയാണ്.. അദ്ധ്യാപിക പറഞ്ഞാൽ അയാൾ ഒരു പക്ഷേ കേൾക്കുമായിരിക്കും. ഏതായാലും ഒന്ന് ശ്രമിച്ചു നോക്കണം. ആ ഒരു ഉദ്ദേശത്തോടെയാണ് ഞാൻ അവിടെ എത്തിയത്. രണ്ടും കൽപ്പിച്ചാണ് ആ വീട്ടിലേയ്ക്കു കയറി ചെന്നത്. ഉള്ളിൽ  നല്ല പേടി ഉണ്ടായിരുന്നൂ.. വലിയ വീട്ടുകാർ ആണ്. വ്യാപാരികൾ..  സംസാരത്തിനിടയിൽ ആണ് മകളെ കോളേജിൽ അയക്കുന്ന കാര്യം ചോദിച്ചത്.. അവളുടെ വാപ്പിച്ചിയുടെ  മറുപടി ഉടനെവന്നൂ.. " പെണ്ണുങ്ങൾ കഷ്ടപ്പെട്ട് പണി എടുത്തു പോറ്റേണ്ട കാര്യം ഈ വീട്ടിൽ ഇല്ല. പെൺമക്കൾ വീട്ടിൽ ഇരിക്കുന്നതാണ് കുടുംബത്തിന് അഭിമാനം. ഗതിയില്ലാത്ത വീട്ടുകാർ പെൺമക്കളെ ജോലിക്കയക്കും" "ഓരോന്ന് കോലം കെട്ടി നടന്നു കൊള്ളും

കൂലി KOOLI , FB, N, K, G, P, AP, E, A, KZ, NA

" ബാബു ആത്മഹത്യ ചെയ്തു.." അമ്മ വന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവൻ മാത്രമായിരുന്നൂ എന്നെ എതിർക്കാനായി നാട്ടിൽ ഉണ്ടായിരുന്നത്.ഇത്തിരി അഹങ്കാരം കൂടുതൽ ആയിരുന്നൂ അവന്. പഠിക്കുന്ന ക്ലാസ്സിലെല്ലാം ഒന്നാമൻ. എനിക്ക് എപ്പോഴും വെല്ലുവിളിയായി അവൻ കൂടെ ഉണ്ടാവും..  പഠിപ്പുണ്ടെന്ന അഹങ്കാരം കൂടി ഉണ്ട് അവനു .. എവിടെയും ആളുകൾക്ക് അവനെ പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സ്ഥലത്തെ പ്രധാനിയുടെ മകനായ എനിക്ക് കിട്ടാത്ത പരിഗണന അവനു കിട്ടുന്നൂ... എങ്ങനെ എങ്കിലും അവനെ തകർക്കണം എന്നത് എൻ്റെ ആഗ്രഹം മാത്രമല്ല, ആവശ്യവും കൂടെ ആയിരുന്നൂ. കുട്ടിക്കാലം മുതലേ കേൾക്കുവാൻ തുടങ്ങിയതാണ് "അവനെ കണ്ടു പഠിക്കൂ" കാലം കടന്നു പോയി. ഒപ്പം എൻ്റെ പകയും വളർന്നൂ... ഒരു അവസരം നോക്കി നിന്ന എൻ്റെ മുന്നിലേയ്ക്ക് അവൻ തന്നെ ഒരു അവസരം ഇട്ടു തന്നൂ. അല്ലെങ്കിൽ ആ മണ്ടൻ എന്തിനാണ് എൻ്റെ കൂട്ടുകാരൻ്റെ പെങ്ങളെ തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത്... കോളേജിൽ ഒരുമിച്ചു പഠിച്ചതാണത്രേ.... "ത് ഫൂ..... അവനു ഉള്ളത് ഞാൻ കരുതി വച്ചിട്ടുണ്ട്.." കൂട്ടുകാരനെ പിരികയറ്റിയതും അവനെ തല്ലുവാൻ ചട്ടം കെട

KARMMAPAHALAM കർമ്മഫലം FB, N, P, K, E, G, A, KZ, AP,

"മസ്തിഷ്ക മരണം സംഭവിച്ചൂ. ഇനി ഒന്നും ചെയ്യുവാനില്ല" ഡോക്ടർ പറയുന്നത് ഞാൻ കേട്ടു. എല്ലാം ഞാൻ അറിയുന്നുണ്ട്. ദേഹി ദേഹത്തിൽ നിന്നും അകന്നു തുടങ്ങുകയാണ്. പക്ഷേ... ഈ നിമിഷം എനിക്ക് കുറ്റബോധമുണ്ട് എൻ്റെ ഇന്നലെകളെ ഓർത്ത്‌.. സാധാ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് എന്നും മനസ്സിൽ പണക്കാരൻ ആവണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നൂള്ളൂ. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഞാൻ മനസ്സിലാക്കിയിരുന്നൂ.. ഏതു വിധേനയും പണക്കാരൻ ആകണം എന്ന ആഗ്രഹമാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്.. ആദ്യമായി ഒരു കൂലിത്തല്ല്‌ ഞാൻ ഏറ്റെടുക്കുന്നത്  പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്. അതും ഒരുത്തനെ ചെറുതായി ഒന്ന് പേടിപ്പിക്കുന്നതിനു 5000 രൂപ പ്രതിഫലം ലഭിച്ചൂ.. പിന്നീടൊരിക്കലും പഠിക്കണം എന്ന് തോന്നിയിട്ടില്ല. പേരിനു കോളേജിൽ ചേർന്നൂ എന്നല്ലാതെ പഠനത്തിൽ ഞാൻ ശ്രദ്ധിച്ചില്ല. എല്ലാം അറിഞ്ഞിരുന്ന അമ്മ എന്നെ തിരുത്തുവാൻ ശ്രമിച്ചിരുന്നൂ. പക്ഷേ..അവരുടെ കണ്ണുനീർ എന്നെ തിരുത്തിയില്ല... അന്നൊരു വെള്ളിയാഴ്ച ആയിരുന്നൂ. ചെറിയ രീതിയിൽ വന്ന ആ കൂലിത്തല്ലു ഞാൻ ഏറ്റെടുത്തു. പറഞ്ഞ സ്ഥലത്തു ഞാൻ ചെന്നൂ.. അവിടെ ഒരു

വാഗ്ദാനം VAGDHANAM FB, N, K, E, P, A, G, AP

"ഇന്ന് എനിക്ക് ദുഖമുണ്ട്. മതത്തിൻ്റെ പേര് പറഞ്ഞു നിന്നെ തള്ളി കളഞ്ഞതോർത്തൂ മാത്രം..." അവളുടെ വാക്കുകളിൽ മുഴുവൻ നിരാശ നിറഞ്ഞിരുന്നൂ. ഒരു പക്ഷേ അവൾ ആത്മഹത്യ ചെയ്തു കളയുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടൂ... എന്തിനായിരിക്കും അവൾ എന്നെ ഇപ്പോൾ വിളിച്ചത്. നാലു വർഷമായി ഞാനും അവളും വേർപിരിഞ്ഞിട്ട്.. കലാലയത്തിൽ വച്ചേ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. എത്രയോ സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പോയിരിക്കുന്നൂ.. ബിരുദം കഴിഞ്ഞു ഞാൻ ബിരുദാനന്ത ബിരുദത്തിനു ചേർന്നു. അവൾ ബി.എഡ്‌നു ചേർന്നൂ. രണ്ടു വഴിക്കു വേർപിരിഞ്ഞിട്ടും ആ ബന്ധം ഞങ്ങൾ തുടർന്നു. അന്നൊരിക്കൽ ഫോൺ ചെയ്തു അവൾ പറഞ്ഞു.. "വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നു. നിൻ്റെ കാര്യം ആരോ പറഞ്ഞിട്ടുണ്ട്. മതം പ്രശ്നമാണ്. അപ്പൻ ആത്മഹത്യ ചെയ്യും. അതുകൊണ്ടു എന്നെ മറക്കണം. നിന്നെ പിരിഞ്ഞു എനിക്ക് ഒരു ജീവിതം ഇല്ല." "പക്ഷേ.. ജന്മം തന്ന പിതാവിനെ മരണത്തിനു വിട്ടു കൊടുത്തിട്ടു നിൻ്റെ കൂടെ ഇറങ്ങി വരുവാൻ വയ്യ..." ഞാൻ ആകെ തകർന്നു പോയി. വർഷം ഇത്ര കഴിഞ്ഞിട്ടും ഞാൻ അവളെ മറന്നില്ല. മറ്റൊരുവളെ സ്നേഹിച്ചിട്ടുമില്ല. ഒറ്റയാനായി ജീവിക്ക

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G

"ഞാൻ അവളെ വെറുതെ വിടില്ല. മാഡം എന്നെ പിടിച്ചു നിർത്തുവാൻ നോക്കണ്ട" അലറി വിളിക്കുന്ന ആ കുട്ടിയെ നിയന്ത്രിക്കുവാൻ എനിക്കാവുന്നുണ്ടായിരുന്നില്ല.. ആദ്യമായാണ് അങ്ങനെ ഗൗരിയെ ഞാൻ കാണുന്നത്...എൻ്റെ കീഴിൽ അവൾ ഗവേഷണം ചെയ്യുവാൻ തുടങ്ങിയിട്ട് അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ... യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ അവളും എൻ്റെ കീഴിൽ ഗവേഷണം നടത്തുന്ന മറ്റൊരു കുട്ടിയും (സരിഗ) കൂടെ ഒരുമിച്ചു താമസിക്കുന്നൂ.. അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ അവൾ വന്നിട്ട്. പക്ഷേ പെട്ടെന്ന് തന്നെ അവൾ എനിക്ക് പ്രീയപെട്ടവളായി മാറിയിരുന്നൂ...പെട്ടെന്നാണ് സരിഗയുടെ വിവാഹം നിശ്ചയിച്ചത്,വിനു അവളുടെ മുറച്ചെറുക്കനാണ്. ആ വാർത്ത അറിഞ്ഞതിൽ പിന്നെ ഗൗരിയിൽ പ്രകടമായ മാറ്റം ഞാൻ കണ്ടു തുടങ്ങി.പെട്ടെന്ന് അവൾ ഏതോ ചിന്തയിൽ ആയതു പോലെ... സരിഗയാണ് ഗൗരിയെക്കുറിച്ചുള്ള പരാതിയുമായി എൻ്റെ അടുത്തേയ്ക്കു വന്നത്.വിനുവിനെ വിളിച്ചു ഗൗരി പറഞ്ഞത്രേ.. "സരിഗയും അവളുമായി സ്നേഹത്തിലാണ്. അതുകൊണ്ടു തന്നെ അവൻ വിവാഹത്തിൽ നിന്നും പിൻമാറണം." ഏതായാലും വിനു അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. ഏതായാലും സരിഗയും ഗൗരിയുമായി ഒന്നും രണ്ടും പറ