പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

THETTU തെറ്റ് FB, N, P, E, K, G

ഇന്നാദ്യമായി ഞാൻ പരാജയം സമ്മതിക്കുന്നൂ. അഹങ്കാരം കൊണ്ട് നേടിയതൊന്നും നേട്ടം ആയിരുന്നില്ല. പണം ഉണ്ട്, എന്തും വിലക്ക് വാങ്ങാം എന്ന അഹങ്കാരം അത് എന്നെ കൊണ്ടെത്തിച്ചത് എവിടെയായിരുന്നൂ... ഞാൻ ചെയ്യുന്നത് തെറ്റാണു എന്ന് അറിഞ്ഞിട്ടും തിരുത്താതെ ഇരുന്ന മാതാപിതാക്കളോട് എനിക്ക് പരാതിയില്ല.. പ്ലസ് ടു ക്ലാസ്സിൽ എത്തിയപ്പോൾ മുതലാണ് എന്നിൽ മാറ്റങ്ങൾ വന്നത്. എന്തിനോടും ഏതിനോടും ഒരു പുച്ഛം മാത്രം എന്നിൽ അവസാനച്ചൂ. അന്നൊരിക്കൽ അദ്ധ്യാപകനോട്  സംസാരിച്ച രീതി ശരിയല്ല എന്ന് കൂട്ടുകാർ എല്ലാവരും പറഞ്ഞപ്പോഴും ഞാൻ അത് ചെവികൊണ്ടില്ല. ആ അദ്ധ്യാപകനോട് തീർത്താൽ തീരാത്ത വൈരാഗ്യം എനിക്ക് ഉണ്ടായിരുന്നൂ. അയാൾക്ക് എന്നെ എപ്പോഴും വഴക്കു പറയണം. എന്നെ ബിബിനിൽ നിന്നും അകറ്റുവാൻ അയാൾ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടം ആയിരുന്നില്ല... "എൻ്റെ മാതാപിതാക്കൾക്ക് ഇല്ലാത്ത പ്രശ്‌നം അയാൾക്കെന്തിനാണ്...?" പ്രതികാരമെന്ന നിലയിലാണ് അയാൾക്കെതിരെ പ്രിൻസിപ്പളിനോട് ഞാൻ അന്ന് പരാതി പറഞ്ഞത്. അതിനുള്ള അവസരവും ഞാൻ തന്നെ ഒരുക്കിയിരുന്നൂ.. വൈകുന്നേരം സ്പെഷ്യൽ ക്ലാസ് വേണം എന്ന ആവശ്യം എൻ്റെതു മാത്രം ആയിരുന്നൂ. ക്ലാസ്സിൽ

NAGARA JEEVITHATHINTE MARUPURAM ARAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ആറാം ഭാഗം FB

ഇമേജ്
അന്ന് പള്ളിയിൽ നിന്നും ഇറങ്ങി വീട്ടിലേയ്ക്കു പോകുമ്പോഴാണ് അയാളെ ശ്രദ്ധിക്കുന്നത്. പലപ്പോഴും അയാളെ ഞാൻ റോഡരുകിൽ ഒരു ഉന്തു  വണ്ടിയുമായി കണ്ടിട്ടുണ്ട്. എന്തോ ഒരിക്കൽ പോലും ആ വണ്ടിയുടെ അടുത്തേയ്ക്കു പോകണം എന്ന് തോന്നിയിട്ടില്ല.. കപ്പ പുഴുങ്ങി വിൽക്കുന്ന ഒരു മനുഷ്യൻ...ഇതുവരെ അത് വാങ്ങണം എന്ന് തോന്നിയിട്ടില്ല. അന്നെന്തോ ഒരു കഷ്ണം കഴിച്ചു നോക്കാം എന്ന് വിചാരിച്ചൂ.. നിറയെ കപ്പ പുഴുങ്ങിയത് ആ പത്രം നിറയെ ഉണ്ട്. ഇരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അത് നല്ല പതുപതുത്ത കപ്പയാണു എന്ന്. രണ്ടു തരo കപ്പ അയാളുടെ കൈയ്യിൽ ഉണ്ടായിരുന്നൂ,  ചെറിയ കഷ്ണം 30 രൂപ, വലിയ കഷ്ണം 40 രൂപ.. വേണമെങ്കിൽ കൂടെ മുളക് ചട്ണി കിട്ടും... നല്ല രുചി ഉണ്ടായിരുന്നൂ.. ഞാൻ പലപ്പോഴും കടയിൽ നിന്നും കപ്പ വാങ്ങിയാൽ രുചിയുള്ളത് കിട്ടാറില്ല. വീട്ടിൽ എത്തി വേവിച്ചു കഴിയുമ്പോഴാണ് അത് മനസ്സിലാകുന്നത്. വില കൂടുതൽ തന്നെയാണ്...പക്ഷേ അവരുടെ അധ്വാനവും കൂടുതലല്ലേ.. വണ്ടി ഉന്തിക്കൊണ്ടു വേണം ഈ പൊടിയിലൂടെ കിലോമീറ്ററുകൾ നടക്കുവാൻ. പുഴുങ്ങി വച്ചതു പിറ്റേന്ന് ഉപയോഗിക്കുവാൻ സാധിക്കില്ല.. നഗരത്തിൻ്റെ ഒരു ഭാഗത്തു അടിഞ്ഞു കൂടിയ കൊഴ

കോൽ ഐസ് ( KOL ICE) FB, N, G, A, TMC

ഇമേജ്
മോഡേൺ ഐസ് സ്റ്റിക്ക്  എൻ്റെ പാവം കോൽ ഐസ്  കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് ഞാൻ കരുതി വച്ചതു കോൽ ഐസിനു (ഐസ് സ്റ്റിക്) വേണ്ടിയായിരുന്നൂ. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ദിവസ്സങ്ങളിലും എല്ലാം ആ ബെല്ലടി ശബ്ദത്തിനായി ഞങ്ങൾ കുട്ടികൾ കാത്തിരുന്നിരു ന്നൂ.. എത്ര തരo ഐസുകളാണെന്നോ അയാളുടെ ആ പെട്ടിയിൽ ഉണ്ടായിരുന്നത്.. സാധാ കോൽ ഐസ് - 25 പൈസ, സേമിയ ഇട്ട കോൽ ഐസ് - 40 പൈസ, പാൽ ഐസ് - 50 പൈസ, ഐസ് കേക്ക് - ഒരു രൂപ, കപ്പ് ഐസ്ക്രീം - 2 രൂപ, വലിയ കപ്പ് ഐസ് ക്രീം - അഞ്ചു രൂപ ഓർമ്മകളിൽ എവിടെയോ സുവർണ്ണ ലിപികളിൽ ആ വില വിവര പട്ടികയും രേഖപ്പെടുത്തി വച്ചിരുന്നൂ.. അന്നൊക്ക പുള്ളിക്കാരൻ സൈക്കിളിൽ വരുന്നത് ഞങ്ങൾ ആഘോഷിച്ചിരുന്നത് ഇന്നത്തെ കുട്ടികൾ സ്‌പൈഡർമാൻ സിനിമ കാണുവാൻ പോകുമ്പോൾ ആഘോഷിക്കുന്നത് പോലെയാണ്.. വൃത്തിയില്ല വെടുപ്പില്ല എന്നൊന്നും പറഞ്ഞു അന്ന് മാതാപിതാക്കൾ അത് തടഞ്ഞിരുന്നില്ല.. പക്ഷെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ അത് വാങ്ങി തരുമായിരുന്നുള്ളൂ... പിന്നീടെപ്പോഴോ അയാൾ വരാതെയായി.. അപ്പോഴേയ്ക്കും കുട്ടിക്കാലത്തിൻ്റെ നിഷ്കളങ്കതയും കൈമോശം വന്നിരുന്നൂ.. കച്ചവടം മോശമായി കാണും. എല്ലാവരും ബ

NAGARA JEEVITHATHINTE MARUPURAM ANJAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം അഞ്ചാം ഭാഗം FB

ഇമേജ്
അന്ന് വളരെ തിരക്ക് പിടിച്ചാണ് ഞാൻ ഓഫീസിലേയ്ക്ക് ഇറങ്ങിയത്. വീട്ടിലെ കുറച്ചു പണികളിലെല്ലാം തീർത്തു വന്നപ്പോൾ നേരം  വൈകിയിരുന്നൂ. വണ്ടിയിൽ കയറിയ ഉടനെ പതിയെ മനസ്സിൽ കൊന്ത ചൊല്ലി തുടങ്ങി.... അല്ലെങ്കിൽ മൊബൈലിൽ പഴയ പാട്ടുകൾ കേൾക്കും. അതാണ് സാധാരണ പതിവ്. പെട്ടെന്നാണ് ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു മലയാളിയുടെ ശബ്ദം കടന്നു വന്നത്. ആഹാ... OLA ഓടിക്കുന്ന ആൾ മലയാളത്തിൽ ഫോൺ ചെയ്യുന്നൂ... ഇത്രയും വർഷത്തിനു ഇടയ്ക്കു ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് മലയാളികളെ ഡ്രൈവർ ആയി കിട്ടുന്നത് ... പിന്നെ ഒന്നും നോക്കിയില്ല.. വിശേഷങ്ങൾ ചോദിച്ചു... പുള്ളിക്കാരൻ വയനാട്ടിൽ നിന്നാണത്രെ... പക്ഷെ കൊച്ചിയിൽ കുറെ കൂട്ടുകാരുണ്ട്.. വണ്ടിയുമായി ബന്ധപ്പെട്ടുള്ള ബന്ധമാണ്.. ചുമ്മാ തമാശയ്ക്കാണ് ചോദിച്ചത്... " ബെല്ല ബേബി അറിയുമോ?" ഉടനെ വന്നു മറുപടി "പിന്നെ, സിനോജല്ലേ എൻ്റെ കൂട്ടുകാരൻ ആണ്" അങ്ങനെ ആങ്ങളയുടെ കൂട്ടുകാരനെ ബാംഗ്ലൂരിൽ കണ്ടു കിട്ടി... ഉടനെ തന്നെ  ആങ്ങളയെ വിളിച്ചു ഫോൺ കൊടുത്തൂ... ചില യാത്രകൾ അങ്ങനെയാണ്. പ്രതീക്ഷിക്കാതെ പലരെയും വഴിയിൽ കണ്ടുമുട്ടുന്നൂ.. "മലയാളി ആണെന്ന് അ

CHERCHA ചേർച്ച FB, P, N, K, E, A, G, AP

  "അവളെ ഞാൻ എങ്ങനെ എൻ്റെ ജീവിതത്തിലേയ്‌ക്ക്‌ ക്ഷണിക്കും. കാലം ആർക്കും വേണ്ടി കാത്തുനിൽക്കില്ലല്ലോ. ഞങ്ങളുടെ വഴികൾ എന്നേ  വേർപിരിഞ്ഞതാണ്" ഇന്ന് എൻ്റെ ഒരു വിളി മതി....  അവൾ എൻ്റെ കൂടെ ഇറങ്ങി വരും. പക്ഷെ ഇന്ന് എനിക്ക് കൂട്ടായി, താങ്ങായി, തണലായി സുമയുണ്ട്. എൻ്റെ കുറവുകളെ സ്നേഹിച്ചു എൻ്റെ കൂടെ വന്നവൾ. ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് ഞാൻ സുമിയെ സ്നേഹിച്ചു തുടങ്ങിയത്. ആ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞു.. അവൾ അത് അംഗീകരിച്ചൂ... ഒപ്പം എൻ്റെയും അവളുടെയും വീട്ടുകാരും... ജീവിതത്തിലെ ഏതു നിർണ്ണായക തീരുമാനവും ഞങ്ങൾ ഒരുമിച്ചു മാത്രമേ അതിനു ശേഷം എടുത്തിട്ടുള്ളൂ. പ്ലസ് ടുവിനു ശേഷം അവൾ ബിരുദത്തിനും ഞാൻ ഡിപ്ലോമയ്ക്കും ചേരുവാൻ തീരുമാനിച്ചൂ. ജോലി  കിട്ടി കഴിഞ്ഞാൽ എത്രയും വേഗം അവളെ വിവാഹം കഴിക്കാമല്ലോ എന്നാണ് ഞാനും അവളും ചിന്തിച്ചത്... കാലം കടന്നു പോയികൊണ്ടിരുന്നൂ.... എനിക്ക് ഒരു ജോലി കിട്ടിയപ്പോഴേയ്ക്കും അവൾ ബിരുദാനന്ത ബിരുദത്തിനു ചേർന്നിരുന്നൂ... ഇടയ്ക്കെപ്പോഴോ അവൾ എന്നിൽ നിന്ന് അകലം പാലിക്കുന്നതായി എനിക്ക് തോന്നി... പഠനത്തിൻ്റെ  തിരക്കുകൾ എന്ന രീതിയിൽ മാത്രമേ അതിനെ ഞാൻ കണ്ടുള

പെണ്ണ് PENNU FB, N, P, K, G, E, A, AP

"ഞാൻ ഒരു തെറ്റാണ്. ഒരിക്കലും തിരുത്തുവാൻ കഴിയാത്ത തെറ്റ്. എന്നാലും നിനക്ക് എന്നെ വിവാഹം കഴിക്കാമോ?" അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് ഒരു സുഖം തോന്നി.. മറുതലയ്ക്കൽ കുറച്ചു നേരം മൗനം നിറഞ്ഞു നിന്നൂ... അല്ലെങ്കിലും ഞാൻ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.... ഈ മഹാനഗരത്തിൻ്റെ ഭാഗമായി മാറിയിട്ട് ആറ് വർഷമായി. ക്യാമ്പസ് സെലക്ഷൻ വഴി ജോലി കിട്ടി വന്നതാണ്...കൈ നിറയെ ശമ്പളം... ചോദിക്കാനും ഗുണദോഷിക്കുവാനും ആരുമില്ല.. വഴി പിഴച്ചു തുടങ്ങിയത് എപ്പോഴാണ് എന്ന് അറിയില്ല.. ഒരിക്കൽ കൂട്ടുകാരൻ തന്ന ഫോൺ നമ്പറിൽ നിന്നാണ് എല്ലാം തുടങ്ങിയത്.. ആ ബ്രോക്കർ ആണ് പറഞ്ഞത് "എല്ലാ ആഴ്ച അവസാനങ്ങളും സുഖകരമാക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാം" ഇതുവരെ എത്ര പെൺകുട്ടികൾ എൻ്റെ ആഴ്ചാവസാനങ്ങളിലൂടെ കടന്നു പോയി എന്ന് എനിക്ക് തന്നെ അറിയില്ല.... ഓരോ പെൺകുട്ടികൾ നശിപ്പിക്കപ്പെടുമ്പോഴും എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചുമ്മാതെ അല്ലല്ലോ പണം നോക്കി വരുന്ന തേവിടിശ്ശികൾ ആണ് എല്ലാം... അങ്ങനെ ഒരിക്കൽ ബ്രോക്കർ ഫ്ലാറ്റിൽ എത്തിച്ച പെൺകുട്ടിയായിരുന്നൂ "സുമി" അവൾ ഒരു നാടൻ

NAGARA JEEVITHATHINTE MARUPURAM NALAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം നാലാം ഭാഗം FB

ഇമേജ്
ഓരോ യാത്രകളും സമ്മാനിക്കുന്നത് ഓരോ ഓർമ്മകളാണ്. ചിലപ്പോൾ നൊമ്പരമുണർത്തുന്നവ ചിലപ്പോൾ ചിന്തിപ്പിക്കുന്നവ... അന്ന് ഒരു ദിവസ്സം മല്ലേശ്വരത്തു കമ്പനി ആവശ്യവുമായി പോയതായിരുന്നൂ. മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ രാത്രി എട്ടു മണിയായി...   വീട്ടിൽ എത്തുമ്പോൾ രാത്രി പത്തുമണിയാകും... അതുകൊണ്ടു തന്നെ അനുപേട്ടനെ വിളിച്ചു പറഞ്ഞു " ഞാൻ മന്ത്രി മാളിൻ്റെ മുന്നിൽകാത്തു നിൽക്കാം. വന്നു കൊണ്ട് പോകണം" പുള്ളിക്കാരൻ്റെ ഓഫീസ് ഇവിടെ അടുത്താണ്.  മാളിൽ കയറി തെണ്ടി നടന്നാൽ കൈയ്യിലെ പൈസ തീരുന്നതു അറിയില്ല. അതുകൊണ്ടു തന്നെ അത്യാവശ്യ സാധനങ്ങൾ വാങ്ങിയതിന് ശേഷം ഞാൻ പുറത്തിറങ്ങി. അനുപേട്ടൻ വരുവാൻ പതിനഞ്ചു മിനുട്ട് കൂടെ എടുക്കും. വെറുതെ വായ് നോക്കി മാളിൻ്റെ മുന്നിൽ നിൽക്കുമ്പോഴാണ് അവരെ കാണുന്നത്.  ഒരു പാവം സ്ത്രീ... അവർ കാര്യമായി ഭേൽപുരി വിൽക്കുന്നൂ.. കുറച്ചു നേരം ചുമ്മാ നോക്കി നിന്നൂ.  അവരുടെ കൈയ്യുടെ വേഗത സമ്മതിക്കണം.... "അനുപേട്ടന് കഴിക്കുവാൻ എന്തെങ്കിലും വേണം" എന്ന് പറഞ്ഞിരുന്നൂ. എന്നാൽ പിന്നെ ഭേൽപുരി വാങ്ങാം എന്നോർത്തു. കാറിൽ ഇരുന്നു കഴിക്കാമല്ലോ... അ

ഇഷ്ടം ISHTAM FB, N

"ഇന്ന് അവളുടെ വിവാഹം ആണ്" ഞാൻ ഈ വിവാഹത്തിൽ പങ്കെടുക്കും. ഇല്ലെങ്കിൽ ഈ ജന്മം മുഴുവൻ അതിൻ്റെ വേദന ഞാൻ കൊണ്ട് നടക്കേണ്ടി വരും.. "എല്ലാം എൻ്റെ തെറ്റാണു. ഒരിക്കലെങ്കിലും എനിക്ക് അവളോട് ഇഷ്ടമാണ്" എന്ന് പറയാമായിരുന്നൂ.. " എൻ്റെ കണ്ണിൽ അവൾ പ്രണയം തിരിച്ചറിയാതെ പോയത് എൻ്റെ തെറ്റ് മാത്രമാണ്"  അനന്യ..എൻ്റെ ബാല്യകാലസഖി. എനിക്കു അവളെ ഒത്തിരി ഇഷ്ടമായിരുന്നൂ.. പക്ഷെ എന്തെ ഞാൻ അവളോട് അത് തുറന്നു പറഞ്ഞില്ല... എന്നും അവൾ ഒന്നാമതായിരുന്നൂ. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും.. കാണാനും സുന്ദരി.. ക്ലാസ്സിലെ ഒരു സാധാരണ കുട്ടി മാത്രമായിരുന്നൂ ഞാൻ. എന്നും അവളേലും ഒരു പടി താഴെയായിരുന്നൂ ഞാൻ.. അതുകൊണ്ടു തന്നെ അവളോട് എൻ്റെ ഇഷ്ടം പറയുവാൻ ഞാൻ മടിച്ചൂ.. അവസാനം ഒരു നല്ല ജോലി കിട്ടിയപ്പോൾ തുറന്നു പറയുവാൻ എനിക്ക് അല്പം ധൈര്യം കിട്ടി.. അവളെ കാണുവാൻ ഒരു പൊതി നിറയെ ലഡ്ഡുവുമായാണ് ഞാൻ അന്ന് ചെന്നത് .. അത്രയേറെ സന്തോഷം അന്ന് മനസ്സിൽ നിറഞ്ഞിരുന്നൂ .... എൻ്റെ ഇഷ്ടം തുറന്നു പറയുവാൻ ഉറച്ചു തന്നെയാണ് ഞാൻ അവിടെ എത്തിയത്.. പക്ഷെ ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ പറഞ്ഞു.. എനിക്

PALAPOOKKAL പാലപ്പൂക്കൾ FB, N, G, A

ഇമേജ്
പാലപ്പൂക്കളെ എന്നും ഞാൻ പ്രണയിച്ചിട്ടേയുള്ളൂ. നാടിൻ്റെ മണമുള്ള പൂക്കൾ. കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് പാലപ്പൂക്കളെ കുറിച്ച് ഉള്ളതാണ്... എൻ്റെ വിദ്യാലയത്തിൻ്റെ മുന്നിൽ അന്ന് രണ്ടു പാലമരങ്ങൾ ഉണ്ടായിരുന്നൂ. പാലമുത്തച്ഛൻമ്മാർ എന്ന് വിളിക്കുന്നതാണു നല്ലത്. ഇടവേളകളിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ അതിൻ്റെ ചുവട്ടിൽ നിന്നും പാല പൂക്കൾ പെറുക്കി എടുക്കുമായിരുന്നൂ. ഇതിൻ്റെ മുകളിൽ യക്ഷി ഉണ്ടോ എന്നൊന്നും അന്ന് അറിയില്ല. പിന്നെ ഞങ്ങളെ കണ്ടാൽ ഏതു യക്ഷിയും ഓടി പോയിക്കൊള്ളും... പാലപൂവിൻ്റെ സുഗന്ധം എനിക്കും കൂട്ടുകാർക്കും ഒത്തിരി ഇഷ്ടമായിരുന്നൂ..... പാലപ്പൂക്കൾ പെറുക്കി മോതിരം ഉണ്ടാക്കി കൈയ്യിൽ അണിഞ്ഞു കൊണ്ടാണ് ഇടവേളകളിലെ ഞങ്ങളുടെ നടപ്പ്. ഇവിടെ ബാംഗളൂരിൽ ഞങ്ങളുടെ പള്ളിമുറ്റത്ത് ഒരു പാലമരമുണ്ട്. ഇപ്പോൾ നിറയെ പൂക്കൾ ഉണ്ടായി തുടങ്ങിയിരിക്കുന്നൂ... ഇന്ന് കുർബ്ബാന കഴിഞ്ഞിറങ്ങിയപ്പോൾ ഞാനും മോനും കൂടെ കുറച്ചു പൂക്കൾ പെറുക്കിയെടുത്തു. മോൻ ആദ്യമായാണ് പാലപ്പൂക്കൾ കാണുന്നത്. "എന്തിനാണ് പാലപ്പൂക്കൾ?" എന്ന് അവൻ ചോദിച്ചൂ... അവനു അറിയില്ലല്ലോ അമ്മയുടെ കുട്ടിക്കാലത്തിൻ്റെ ഒരേട് ഈ പ

AVAL NILEENA അവൾ നിലീന FB, N, G, P, E, K, A, AP, KZ, SXC

കലാലയത്തിലെ പിജി ദിവസ്സങ്ങൾ പെട്ടെന്ന് വിരസമായത് പോലെ തോന്നി. വീണ്ടും പഴയ കോളേജിൽ തന്നെ ചേർന്നുവെങ്കിലും പഴയ സൗഹ്രദങ്ങൾ എല്ലാം വഴി പിരിഞ്ഞു പോയിരിക്കുന്നൂ.. ആ ദിവസ്സങ്ങളിൽ എപ്പോഴൊ ആണ് അവൾ പെട്ടെന്ന് ഒരു മാലാഖയെ പോലെ മുന്നിലേയ്ക്ക് കടന്നു വന്നത്.  ക്ലാസ്സ്മുറികളും ലൈബ്രറിയുമായി പെട്ടെന്ന് ഒതുങ്ങി തുടങ്ങിയ എന്നിലേയ്ക്ക് ഒരു വസന്തവുമായി അവൾ വന്നൂ. ഒരിക്കൽ ലൈബ്രറിയുടെ മൂലയിൽ കുത്തിയിരുന്നു എനിക്കേറ്റവും ഇഷ്ടപെട്ട "വേരുകൾ" വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ നിശബ്ദതയിൽ എന്നെ തട്ടിയുണർത്തിയ പൊട്ടിച്ചിരി അവളുടേതായിരുന്നൂ. കൂട്ടുകാരികളുമായി ഏതോ പുസ്തകം തിരഞ്ഞു കൊണ്ടിരുന്ന അവളുടെ മുഖവും ആ ചിരിയും ഞാനറിയാതെ എൻ്റെ ഹൃദയത്തിലാണ് പതിഞ്ഞത്. അവൾ അറിയാതെ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി.  പുതിയതായി കോളേജിലേയ്‌ക്ക്‌ വന്നവൾ. എന്നിട്ടും എല്ലാവർക്കും അവളെ അറിയാം. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മിടുക്കി. NSS ൻ്റെ സജീവ പ്രവർത്തക.  "എന്നിട്ടുമെന്തേ അവളെ ഞാൻ മാത്രം ഇതുവരെ അറിഞ്ഞില്ല..." അങ്ങനെ അവളെ കാണുവാൻ വേണ്ടി മാത്രം ഞാൻ NSS ൻ്റെ സജീവ പ്രവർത്തകനായി

PRATHEEKSHA പ്രതീക്ഷ FB, N, G

വെള്ള പുതപ്പിച്ചു കിടക്കുന്ന അവൻ്റെ ശരീരം കാണുവാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. എൻ്റെ മനസ്സിൽ അവൻ മരിച്ചിട്ടില്ല.. എന്നെ സംബന്ധിച്ച് ഇന്നും അവൻ ഗൾഫിലാണ്... അല്ലെങ്കിലും അത് കാണുവാനുള്ള കരുത്തു അവനെ അടുത്ത് അറിയുന്ന ആർക്കും ഉണ്ടാവില്ല... എനിക്ക് അവൻ അനിയനെ പോലെ ആയിരുന്നൂ.. അല്ലെങ്കിൽ അനിയൻ തന്നെ ആയിരുന്നൂ... എൻ്റെ വിവാഹത്തിന് രണ്ടു ദിവസ്സം മുന്നെയാണ് അവൻ വന്നു പറഞ്ഞത്.. "ചേച്ചി, ഞാൻ ഗൾഫിലേയ്ക്ക് പോകുന്നൂ. വീട് രക്ഷപെടാൻ എനിക്ക് പോയെ തീരൂ" അവൻ രണ്ടു മാസം മുൻപേ പോവേണ്ടതായിരുന്നൂ.. എൻ്റെ കല്യാണം കൂടുവാൻ വേണ്ടി മാത്രം അവൻ അത് മാറ്റി വച്ചൂ.. എത്ര പേരാണ് അവനെ വഴക്കു പറഞ്ഞത്.. എന്നിട്ടും എനിക്ക് വേണ്ടി അവൻ അത് മാറ്റി വച്ചൂ.. ഒരിക്കലും ഈ നാട് വിട്ടു പോകുവാൻ അവനു ഇഷ്ടം ഉണ്ടായിരുന്നില്ല.. എൻ്റെ കല്യാണത്തിന് എന്തിനും ഏതിനും അവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നൂ.. പിന്നീട് അവനെ ഞാൻ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നൂ.. അതും  അവൻ ലീവിന് വന്നപ്പോൾ .... പെട്ടെന്ന് അവനു ഉത്തരവാദിത്തബോധം വെച്ചത് പോലെ എനിക്ക് തോന്നി ...  ഭാവി സ്വരുക്കൂട്ടുവാനുള്ള തത്രപ്പാട് മ

പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു വെള്ള പാട് എൻ്റെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അത് ശരീരം മുഴുവൻ വ്യാപിക്കുവാൻ തുടങ്ങി. അന്ന് ഞാൻ ഒത്തിരി വിഷമിച്ചൂ. മരുന്നുകൾ എത്ര കഴിച്ചിട്ടുo  അത് മാറിയില്ല.. എന്നേലും കൂടുതൽ വിഷമിച്ചത് എൻ്റെ മാതാപിതാക്കൾ ആയിരുന്നൂ.. ആളുകൾ എന്തൊക്കെ പറഞ്ഞു " നാഗശാപം ആണത്രേ.." "കുടുംബത്തിന് ഞാൻ ഒരു ശാപമാണ്" എന്ന് പറഞ്ഞവർ വരെ ഉണ്ട്. എൻ്റെ വയസ്സ് എത്രയാണ്?.. ഞാൻ എത്ര മാത്രം വിഷമിക്കുന്നൂ? എന്നൊന്നും നാട്ടുകാർ ചിന്തിക്കില്ലല്ലോ.. സ്കൂളിൽ പോലും എൻ്റെ അടുത്തിരിക്കുവാൻ ഒത്തിരിപേർ മടിച്ചിരുന്നൂ.. എൻ്റെ ചോറ്റു പാത്രത്തിൽ നിന്നും ആരും ഒന്നും എടുത്തു കഴിക്കില്ലായിരുന്നൂ.. എന്നെ ഒന്ന് തലോടുവാൻ ഇഷ്ടപെടാത്ത അദ്ധ്യാപകർ വരെ ഉണ്ടായിരുന്നൂ.. എത്ര പ്രാവശ്യം ദൈവത്തോട് ഞാൻ ചോദിച്ചൂ " എൻ്റെ ദൈവമേ എന്തിനു നീ എന്നെ ഉപേക്ഷിക്കുന്നൂ?" അന്നൊരിക്കൽ ഒരു കല്യാണച്ചടങ്ങിനു ഞാൻ പോയതാണ്.. എനിക്ക് ഒരു പതിനൊന്നു വയസ്സ് ഉണ്ടാവും. ഒരിക്കലും ആഘോഷങ്ങളിൽ പങ്ക്‌ എടുക്കുവാൻ എനിക്ക് തീരെ ഇഷ്ടമില്ല. കാരണം എല്ലാവർക്കും ഞാൻ ഒര

ORU KANNADA CLASS ഒരു കന്നഡ ക്ലാസ്, FB, N, G

CBSEയുടെ പുതിയ നിയമ പ്രകാരം കന്നഡ ഭാഷ ഒന്നാം ക്ലാസ്സിൽ നിന്നു തന്നെ പഠിച്ചു തുടങ്ങണം. അങ്ങനെ മോനെ ഞാൻ തന്നെ കന്നഡ പഠിപ്പിക്കുവാൻ തീരുമാനിച്ചൂ. കൂട്ടത്തിൽ ചുളുവിൽ എനിക്കും കന്നഡ ഭാഷ പഠിക്കാം.. പക്ഷെ.. അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അക്ഷരങ്ങൾക്കൊപ്പം ചെറിയ വാക്കുകൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആണ് മൊത്തം പ്രശ്നങ്ങൾ തുടങ്ങിയത്. മലയാളത്തിൽ "ഇല" കന്നടയിൽ എത്തിയപ്പോൾ "എല" മലയാളത്തിലെ "എലി" കന്നടയിൽ എത്തിയപ്പോൾ "ഇലി" ഇനി ഇവനെ മലയാളം വാക്കുകൾ തല്ക്കാലം പഠിപ്പിക്കുവാൻ പറ്റില്ല. ആശാന് മൊത്തം സംശയമാണ്... നാട്ടിൽ ചെല്ലുമ്പോൾ "Rat" എന്നോ "എലി" എന്നോ അതോ "ഇലി" എന്നോ വിളിക്കണം എന്നതാണ് പ്രശ്നം... പരീക്ഷയ്ക്ക് "ഇ" അക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ എഴുതുവാൻ പറയും "ഇലി" എന്നതിന് പകരം "ഇല" എന്നെഴുതിയാൽ പ്രശ്‌നം ആകും... .....................സുജ അനൂപ്

MASHI PENA മഷിപ്പേന FB, N, P, G, A, WMC, TMC

ഇമേജ്
എനിക്ക് തോന്നുന്നു പങ്ക് വയ്ക്കുക എന്ന ശീലം ആദ്യമായി പഠിപ്പിച്ചത് മഷിപ്പേന ആയിരുന്നൂ.  മഷിപ്പേന അന്ന് സ്കൂളിൽ നിർബന്ധം ആയിരുന്നൂ. ബോൾ പേന ഉപയോഗിക്കുവാൻ എൻ്റെ സ്കൂളിൽ സമ്മതിക്കില്ലായിരുന്നൂ. "കൈയ്യക്ഷരം നന്നാക്കുവാൻ മഷി പേനയാണ് നല്ലതത്രെ.." മൂന്നാം ക്ലാസ്സു വരെ പെൻസിൽ ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ നാലാം ക്ലാസ്സിൽ ആകുവാൻ കാത്തിരിക്കും ചേച്ചിമാരുടെ പോലെ മഷിപ്പേന ഉപയോഗിക്കുവാൻ... ധൃതി പിടിച്ചു സ്കൂളിൽ എത്തുമ്പോഴാണ് ഓർക്കുക "അയ്യോ മഷി നിറയ്ക്കുവാൻ മറന്നൂ" പിന്നെ നേരെ ഒരു ഓട്ടമാണ് ഹൈദ്രോസ്‌കയുടെ കടയിലേയ്ക്ക്.. പത്തു പൈസയ്ക്ക് മഷി നിറച്ചു കിട്ടും. കഷ്ടപ്പെട്ട് മഷിയും നിറച്ചു വരുമ്പോഴാണ് കൂട്ടുകാരികൾ പറയുക " മഷി നിറച്ചില്ല. കുറച്ചു മഷി കടം തരണം" അങ്ങനെ പങ്ക് വയ്ക്കലിൻ്റെ ആദ്യപാഠങ്ങൾ പഠിച്ചൂ... ഇടയ്ക്കു പേന തെളിയില്ല. അതെടുത്തു ഒന്ന് വീശി നോക്കും. കൃത്യമായി മുന്നിൽ ഇരിക്കുന്നവളുടെ വെള്ള ഷർട്ടിൽ അത് ഒരു കലാവിരുതായി പ്രത്യക്ഷപ്പെടും... ലീക്കായ പേന തരുന്ന പണികൾ ചെറുതല്ല. കയ്യിൽ നിറയെ മഷി. "ഉച്ചയ്ക്ക് ഇതു മുഴുവൻ ഉരച്ചു കളഞ്ഞിട്ട

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC

അന്നത്തെ പള്ളിക്കൂടത്തിലേക്കുള്ള യാത്രകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നൂ. ലോവർ പ്രൈമറിയിൽ പഠിക്കുന്ന കാലം ഒരു പറ്റം  കൂട്ടുകാരൊപ്പമാണ് സ്കൂളിലേയ്ക്ക് പോകുന്നത്.  നെൽവയലുകളുടെ നടുവിലൂടെയുള്ള നടപ്പാതയിലൂടെ വേണം സ്കൂളിലേയ്ക്ക് പോകുവാൻ... പോകുന്ന പോക്കിൽ ഇളം നെൽക്കതിരുകൾ പറിച്ചു തിന്നുവാൻ മറക്കാറില്ല. പക്ഷെ കാവൽക്കാരൻ കണ്ടാൽ പ്രശ്നം ആണ്... എല്ലാവരും നെൽക്കതിർ പറിച്ചു തിന്നു കഴിഞ്ഞാൽ അവർക്കു പിന്നെ എന്ത് കിട്ടുവാനാണ്...? പോകുന്ന വഴിയുടെ അരികിൽ അന്ന് ഒരു തോട് ഉണ്ടായിരുന്നൂ. തോട്ടിൽ അമ്മ വരാൽ കുഞ്ഞുവരാലുകളുമായി നിൽക്കുന്ന കാഴ്ച കാണുവാൻ നല്ല രസമാണ്. തോട്ടിൽ നിറയെ ആമ്പലുകളും ഉണ്ടായിരുന്നൂ. പോകുന്ന വഴിക്കു ഒരു വാളൻ പുളിമരവും കുടമ്പുളി മരവും ഉണ്ട്. നിലത്തു വീണു കിടക്കുന്ന പുളികൾ പെറുക്കി തിന്നുകൊണ്ടാണ് പിന്നത്തെ യാത്ര. ആ വീട്ടിലെ വല്യമ്മ കണ്ടാൽ വടിയുമായി ഓടി വരും. മഴയുള്ള സമയത്താണെങ്കിൽ നടപ്പാതയിൽ മൊത്തം വെള്ളമായിരിക്കും. അതുകൊണ്ടു തന്നെ കൈയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കരുതിയിട്ടുണ്ടാകും. ഷൂവും സോക്ക്‌സും അതിൽ അഴിച്ചു വച്ചിട്ട് വെള്ളത്തിലൂടെ പതുക്കെ നടക്കും. വേഗത്തിൽ പോകുവാൻ നോക്

JANANA SAMAYAM ജനന സമയം FB, N, G

പണ്ടത്തെ കാലത്തെ അപ്പന്മാരെയും അമ്മമാരെയും പറ്റി പറഞ്ഞു കേൾക്കാറുള്ള കൂടുതൽ കഥകളും മക്കളുടെ ജനന സമയത്തെക്കുറിച്ചു ഉള്ളതാണ്. അന്നൊക്കെ  മക്കൾ ഒത്തിരി ഉണ്ടാവുമല്ലോ.... പക്ഷെ മക്കളുടെ ജനന തീയതി ഒട്ടുമിക്ക മാതാപിതാക്കൾക്കും അറിയണം എന്നില്ല. ഞാൻ പറയുന്നത് 1950- 1960 കാലഘട്ടത്തേയും അതിന് മുൻപേയുള്ള കാലഘട്ടത്തേയും കുറിച്ചാണ്... എങ്ങാനും മകൻ ജനിച്ചതെപ്പോഴാണ് എന്ന് ചോദിച്ചാൽ അപ്പൂപ്പൻമ്മാർ പറയുന്നത് കേട്ടിട്ടുണ്ട്. "അന്ന് പുഞ്ചപ്പാടത്തു കൊയ്തു കഴിഞ്ഞു വന്നപ്പോഴായിരുന്നല്ലോ അവളുടെ പ്രസവം" അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സംഭവം പറയാം... ഞാൻ അന്ന് എത്രാം  ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ഓർമ്മയില്ല. ഒരു ദിവസ്സം രാവിലെ പൊക്കത്തുള്ള ഒരു വീട്ടിലെ ചേട്ടൻ ഓടിപെടഞ്ഞു വീട്ടിൽ വന്നൂ.. കാളിങ് ബെൽ കേട്ട് വന്ന അമ്മയോട് ചേട്ടൻ പറഞ്ഞു  " അത്യാവശ്യമായി അപ്പച്ചൻ്റെ ജനന തീയതി വേണം. തെറ്റാതെ പറഞ്ഞു കൊടുക്കണം. പറ്റുമെങ്കിൽ നാളും കൂടെ പറഞ്ഞു കൊടുക്കണം" അമ്മിച്ചി ഓർത്തു.  "ഇതെന്തു കൂത്ത് ?" ഏതായാലും അമ്മിച്ചി പറഞ്ഞു " വൈകീട്ട് പറഞ്ഞു തരാം. ഇ

ORU MOBILE SOUHRADHAM ഒരുമൊബൈൽ സൗഹ്രദം FB, N

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്താണ് നമ്മുടെ  ജീവിതത്തിലേയ്ക്ക് പലരും കടന്നു വരാറുള്ളത്. അങ്ങനെ അറിയാതെ ബാംഗളൂരിൽ വച്ച് ഞങ്ങളുടെ ജീവിതലേയ്ക്ക് ഒരു സൗഹ്രദം  കടന്നു വന്നൂ. അന്ന് മോന് ഒന്നര വയസ്സ് പ്രായം കാണും. ഞായറാഴ്ചകളിൽ പള്ളിയിൽ പോക്ക് ഒരിക്കലും ഞങ്ങൾ മുടക്കാറില്ല.അവനെയും കൊണ്ട് ഞാനും ഭർത്താവും പള്ളിയിലെത്തി. സാധാരണയായി  ഇരിക്കാറുള്ള ഭാഗത്തു പോയിരുന്നൂ. മുന്നിലാണ് സാധാരണ ഞങ്ങൾ ഇരിക്കാറുള്ളത്.. കുർബ്ബാന തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആശാന് നിലത്തു ഇറങ്ങണം. സാധരണ അടങ്ങി ഒതുങ്ങി മടിയിൽ ഇരിക്കുന്നതാണ്. ഏതായാലും ഇറക്കി വിട്ടു കഴിഞ്ഞപ്പോൾ കാര്യം മനസ്സിലായി. പുറകിൽ ഇരിക്കുന്ന ചേട്ടൻ്റെ മൊബൈൽ ഫോൺ ആശാന് വേണം. ഈ മൊബൈലിനാണെങ്കിൽ നല്ല ഫ്ലൂറസെന്റ് പച്ച നിറത്തിലുള്ള കവർ ഒക്കെ ഉണ്ട്. അതുകണ്ടപ്പോൾ ആശാൻ ആവേശം മൂത്തു ഇറങ്ങിയിരിക്കുകയാണ്.. ഇവനാണെങ്കിൽ കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ മുന്നിൽ പോയി നിന്ന് കൈ നീട്ടി "തനിക്കു തരുമോ" എന്ന് അറിയാവുന്ന വാക്കുകൾ കൊണ്ട് ചോദിക്കുന്നുണ്ട്. ആ ചേട്ടൻ ആകെ വിഷമിച്ചു നിൽപ്പാണ്.. സംഭവം കിട്ടില്ല എന്ന് മനസ്സിലായതോടെ ആശാൻ കരച്ചിൽ തുടങ്ങി. &qu

NASHTAM നഷ്ട്൦ FB, N, K, G, P, E, A, AP, KZ, NA

 തുന്നൽ ക്ലാസ്സുകളിലേയ്ക്കുള്ള ബസ് യാത്രകൾക്കിടയിൽ എപ്പോഴോ ആണ് അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടുന്നത്. എൻ്റെ മനസ്സ് അദ്ദേഹം എപ്പോഴാണ് കവർന്നെടുത്തത് എന്ന് എനിക്ക് ഓർമ്മയില്ല..... എല്ലാവരും എന്നോട് ചോദിച്ചൂ " എന്തേ കണ്ടക്ടർ സാർ , നീ വരാതെ വണ്ടി വിടില്ലേ?" അതിനുള്ള ഉത്തരം എനിക്ക് അറിയില്ലായിരുന്നൂ. കാരണം ഇഷ്ടമാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എനിക്ക് പക്ഷെ അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നൂ .. "എത്രയോ സുന്ദരികൾ ഒരു ദിവസ്സം ആ ബസിൽ കയറുന്നുണ്ടാവും. അവരോടും അദ്ദേഹം ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എങ്കിലോ?" ആ സംശയം കാരണം അദ്ദേഹത്തോട് എൻ്റെ ഇഷ്ടം ഒരിക്കലും ഞാൻ പറഞ്ഞില്ല... പക്ഷെ എൻ്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അദ്ദേഹം തന്നെ തന്നൂ.. ഒരു താലിയുടെ രൂപത്തിൽ ഇന്ന് അതെൻ്റെ കഴുത്തിൽ ഉണ്ട്... ഒരു ദിവസ്സം അദ്ദേഹം നേരിട്ട് വീട്ടിലേയ്ക്ക് വന്നു. കൂടെ കൂട്ടുകാരനും ഒരു  ഉണ്ടായിരുന്നൂ.. അദ്ദേഹം പെണ്ണ് ചോദിച്ചപ്പോൾ എല്ലാവർക്കും അത് സമ്മതം ആയിരുന്നൂ... വിവാഹ ശേഷം എനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല... യാതൊരു സ്ത്രീധനവും വാങ്ങാതെ ഒരു സർക്കാർ ജോലി

NAGARA JEEVITHATHINTE MARUPURAM ONNAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഒന്നാം ഭാഗം TMC, FB, N, K, G, A

ഇമേജ്
 എൻ്റെ ഫ്‌ളാറ്റിൻ്റെ ടെറസ്സിൽ നിന്നും നോക്കിയാൽ താഴെ നിറയെ കുഞ്ഞു പുരകൾ  കാണുവാൻ പറ്റും. ഇടയ്ക്കൊക്കെ ഞാൻ ടെറസ്സിൽ നിന്നും അവരുടെ ജീവിതം നോക്കി കാണാറുണ്ട്... നഗരത്തിലെ തിരക്കുകൾക്കിടയിൽ ആണ് അവരുടെ ഈ കുഞ്ഞു പുരകൾ ഉള്ളത്. ഈ പുരകളുടെ തൊട്ടടുത്ത് നിൽക്കുന്ന കെട്ടിടം മൾട്ടിപ്ലെക്സ്‌ തീയേറ്റർ ആണ്. ഈ വഴിയിൽ രണ്ടു വലിയ ഷോപ്പിംഗ് മാളുകളും ഒരു ടെക്നോപാർക്കും ഉണ്ട്. നമ്മുടെ പത്തു കമ്മൽ ലക്ഷ്മിയും ഇവിടെയാണ് താമസിക്കുന്നത്. ഓരോ കുഞ്ഞു പുരയ്ക്കും 500 രൂപ വാടക കൊടുത്താണ് അവർ താമസിക്കുന്നത്. വെള്ളമില്ല, കരണ്ടില്ല, മൂത്രപ്പുര പോലും ഇല്ല. പൊതു പൈപ്പിൽ നിന്നും വെള്ളമെടുത്താണ് കുളിക്കുവാനും അലക്കുവാനും അവർ ഉപയോഗിക്കുന്നത്. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു പാട് പണികൾ തീർക്കണം... ഈ നഗരത്തിൽ പല ഭാഗങ്ങളിലും ഇത്തരം ചേരികൾ കാണാം... നഗരത്തിൽ ഇത്രയും വാടക കുറച്ചു അവർക്കു വേറെ ഇടം കിട്ടില്ല. അതുകൊണ്ടാണ് അവർ അവിടെ താമസിക്കുന്നത്. ഈ വീട്ടിൽ താമസിക്കുന്ന ഒരു പെണ്ണ് ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ ഒരു മാസം ഉണ്ടാക്കുന്നുണ്ട്. ആണുങ്ങൾക്ക് അതിൽ കൂടുതൽ വരുമാനം ഉണ്ട്. ഇവിടെ നമ്മുടെ ഫ്ലാറ്റുകളിൽ തന്നെ എല്ലാം

ORU ARIPPODI KADHA ഒരു അരിപ്പൊടി കഥ FB, N, G, A

പണ്ട് വളരെ പണ്ട് നടന്ന ഒരു സംഭവമാണ്. ഈ പാവം ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നൂ. മര്യാദയ്ക് വീടിൻ്റെ ഒരു മൂലയിൽ കുത്തിയിരുന്ന് ഞാൻ ബാലരമ വായിക്കുകയായിരുന്നൂ. അപ്പോഴാണ് അമ്മ ആവശ്യവുമായി വന്നത്. ആങ്ങളമാർ  മൂന്നും സ്ഥലത്തില്ല. "അരി പൊടിപിച്ചു കൊടുക്കണം" എന്നതാണ് ആവശ്യം. സാധാരണ ഞാൻ കടയിൽ പോകാറില്ല... ഏതായാലും ഞാൻ സഞ്ചിയിൽ അരിയുമായി നേരെ മില്ലിലേക്കു ചെന്നൂ.. ആദ്യമായി മില്ലിലേയ്ക്ക് പോകുന്നതിൻ്റെ പേടി ഇല്ലാതില്ല. പുതിയ സൈക്കിളിലിൽ ആണ് യാത്ര. അവിടെ എത്തിയപ്പോൾ പൊടിച്ചു തരാനുള്ള ചേട്ടന് ഊണ് കഴിക്കുവാൻ പോകണം. എന്നെ കണ്ടതോടെ മുതലാളി അയാളെ വിട്ടില്ല. അയാൾക്ക്‌ നല്ല ദേഷ്യം വന്നൂ.. "എന്താ കൊച്ചെ, നോക്കി നില്കുന്നത് വേഗം അരി അങ്ങോട്ട് ഇട്ടോ" എനിക്കാണേൽ ഒരെത്തും പിടിയും കിട്ടിയില്ല. അയാൾ എൻ്റെ കൈയ്യിൽ നിന്നും ദേഷ്യപ്പെട്ടു സഞ്ചി വാങ്ങി.. തിരക്ക് പിടിച്ചു അരി കൊടുത്തപ്പോൾ സൈക്കിളിൻ്റെ താക്കോൽ അരിയിൽ കൂടെ വീണത് ഞാൻ ശ്രദ്ധിച്ചില്ല.. അയാൾ എന്നോട് ചോദിച്ചൂ "എന്തേലും കൂടെ വീണിട്ടുണ്ടോ? ശബ്ദം കേൾക്കുന്നുണ്ടല്ലോ?" അയാളെ കണ്ടു പേടിച്ച ഞാൻ ഒരക

ENTE KOCHU CHANGHADAM എൻ്റെ കൊച്ചു ചങ്ങാടം FB, N, G, A, LF, TMC

ഇമേജ്
കുട്ടിക്കാലത്തെല്ലാം മഴക്കാലത്ത് മുറ്റത്തു നിന്ന് കയറുവാൻ മടിയായിരുന്നൂ. കോരിച്ചൊരിയുന്ന മഴയിൽ നനയുവാനും അപ്പച്ചൻ ഉണ്ടാക്കി തരുന്ന കൊച്ചു ചങ്ങാടത്തിൽ കളിക്കുവാനും ഒത്തിരി രസമായിരുന്നൂ. ഇന്നത്തെ പോലെ തക്കാളി പനി, എലി പനി എന്നുള്ള ഒരു പനിയെയും അന്ന് പേടിച്ചിരുന്നില്ല... പറമ്പിൽ വെള്ളം നിറയുവാൻ കാത്തിരിക്കും...  വെള്ളം നിറഞ്ഞു കഴിഞ്ഞാൽ അപ്പൻ നേരെ പറമ്പിൽ പോയി നല്ല വാഴത്തടിയും പത്തലിൻ്റെ കൊമ്പുകളും വെട്ടി കൊണ്ടു വരും. പിന്നെ നല്ലൊരു ചങ്ങാടം ഉണ്ടാക്കി തരും. ചങ്ങാടം ഉണ്ടാക്കുവാൻ പഠിപ്പിച്ചു തന്നത് അപ്പച്ചനാണ്. ചങ്ങാടത്തിൽ കയറി തുഴയുവാൻ എന്തു രസമായിരുന്നൂ....  ഞങ്ങൾ മൂന്ന് പേരും അവരവരുടെ ഊഴം അനുസരിച്ചു ചങ്ങാടത്തിൽ കയറി തുഴയും. മഴ കൂടുതൽ ഉണ്ടെങ്കിൽ മഴക്കോട്ട് ധരിക്കും.. എത്രയോ പ്രാവശ്യം ചങ്ങാടത്തിൽ നിന്നും വെള്ളത്തിൽ വീണിരിക്കുന്നൂ... എന്നാലും പരാജയം സമ്മതിക്കാതെ തുഴയും. ഇന്ന് ആങ്ങള നല്ലൊരു ചങ്ങാടം ഉണ്ടാക്കി അവൻ്റെ മകൻ തുഴയുന്ന ഒരു വീഡിയോ അയച്ചു തന്നൂ... ഒരിക്കൽ ഞങ്ങൾ തുഴഞ്ഞു കളിച്ച വഴികളിലൂടെ ആങ്ങളയുടെ മകൻ സഞ്ചരിക്കുന്നൂ... ഗൃഹാതുരത്വം ഉണർത്തുന്ന

ENTE MARAVANDI എൻ്റെ മരവണ്ടി FB, N, G, A, NA

പണ്ടത്തെ കാലമോർത്താൽ മനസ്സിൽ വരുന്നത് മരത്തിൽ കയറുന്നതാണ്. അന്നൊക്കെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും മരത്തിൽ കയറുവാൻ അറിഞ്ഞാലേ കാര്യമുള്ളൂ... കളിക്കുവാൻ കൂടെ കൂട്ടണമെങ്കിൽ മരത്തിൽ കയറുവാൻ അറിഞ്ഞിരിക്കണം.. അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നൂ.. തെക്കേ പറമ്പിലെ കാപ്പി മരവും എൻ്റെ വീട്ടിലെ പേരമരവും ആണ് താരങ്ങൾ. അതാണ് ഞങ്ങളുടെ ബസ് സർവീസ്. ഒരു ദിവസ്സം പേര മരത്തിൽ കയറി വണ്ടി ഓടിച്ചു കളിച്ചാൽ പിറ്റേ ദിവസ്സം കാപ്പി മരത്തിൽ കയറി വണ്ടി ഓടിച്ചു കളിക്കും.  " മക്കൾ മരത്തിന്മേൽ നിന്നും വീഴും" എന്നും പറഞ്ഞു അന്നൊന്നും അമ്മമാർക്ക് പേടിയൊന്നും ഇല്ല. മരത്തിൻമേൽ ഓരോ കൊമ്പാണ് നമ്മുടെ സീറ്റ്. അതും സ്ഥിരമായിട്ടു റിസേർവ് ചെയ്തു വച്ചിരിക്കുന്നതാണ്. കൊമ്പിൽ കയറി ഇരുന്നു കഴിഞ്ഞാൽ ഏറ്റവും മുകളിലെ കൊമ്പിൽ കയറി ഇരിക്കുന്ന ഡ്രൈവർ പതുക്കെ വണ്ടി വിട്ടതായി പ്രഖ്യാപിക്കും. ഉടനെ തന്നെ എല്ലാവരും കൂടെ അവരവരുടെ കൊമ്പു കുലുക്കി കുലുക്കി യാത്ര തുടങ്ങും. ചിലപ്പോൾ തറവാട്ടിലെ പേരമരത്തിലാണ് ഈ പരാക്രമം കാണിക്കുന്നതെങ്കിൽ ശബ്ദം കേട്ട് വടിയുമായി അപ്പൂപ്പൻ ഓടി വരും. അതോടെ വണ്ടിയും ഇട്ടിട്ടു ഞങ്ങൾ ഓടി

KADHANAYAKANE KANANILLA കഥാനായകനെ കാണാനില്ല FB, N, G

കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ആണ്. അന്ന് എനിക്ക് ഒരു പതിനൊന്നു വയസ്സ് കാണും. അന്നൊരു ദിവസ്സം ഞങ്ങളെല്ലാവരും കൂടെ കള്ളനും പോലീസും കളിക്കുകയായിരുന്നൂ. കൂട്ടത്തിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അവനെ കാര്യമായി നോക്കി കൊള്ളണം എന്ന് അവൻ്റെ അമ്മ പറഞ്ഞേല്പിച്ചിട്ടുണ്ട്. മൊത്തം ആറു പേർ ഉണ്ട് . മൂന്ന് കള്ളൻമ്മാരും മൂന്ന് പോലീസുകാരും... കളി മുറുകി.. രണ്ടു കൂട്ടരും വാശിയിൽ ആയിരുന്നൂ.. "പിടി തരില്ല" എന്ന് പറഞ്ഞു കള്ളൻമ്മാരും. " പിടിച്ചേ അടങ്ങൂ" എന്നും പറഞ്ഞു പോലീസുകാരും.. കളി കാര്യമായി. കള്ളൻമാരെ രണ്ടു പേരെ കണ്ടു പിടിച്ചു. "പക്ഷേ... എത്ര തിരഞ്ഞിട്ടും എട്ടു വയസ്സുള്ള ആ കുട്ടിയെ കിട്ടിയില്ല." "ഇനി രക്ഷയില്ല" എന്ന് തോന്നിയപ്പോൾ വീട്ടിൽ പറഞ്ഞു. അവൻ്റെ വീട്ടിലും അറിയിച്ചൂ.. കേട്ട പാതി കേൾക്കാത്ത പാതി ജ്ഞാനദൃഷ്ടിയുള്ള നാട്ടുകാർ ഉറപ്പിച്ചൂ " കുട്ടിയെ തട്ടിക്കൊണ്ടു പോയത് തന്നെ " അത് കൂടി കേട്ടതോടെ അവൻ്റെ അമ്മ വലിയ വായിൽ കരച്ചിലായി... തെക്കേലെ പറമ്പു മൊത്തം ആൾകൂട്ടമായി... ആൾകൂട്ടത്തിൻ്റെ നടുവിൽ കരഞ്ഞു കൊണ്ട് അവൻ്റെ അമ്മ

KALLANUM POLICUM കള്ളനും പോലീസും FB, N, G, A

ബാല്യകാലത്തിലെ അവധി ദിവസ്സങ്ങളിൽ കളികളിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് "കള്ളനും പോലീസും" കളി ആയിരുന്നൂ.. ഇപ്പോഴെത്തെ കുട്ടികൾക്ക് ഇങ്ങനെ ഒരു കളി ഉണ്ട് എന്ന് തന്നെ അറിയണം എന്നില്ല. അവരുടെ ലോകം മുഴുവൻ വീഡിയോ ഗെയിം ആണല്ലോ... പറമ്പിലെ പഴുത്ത പ്ലാവിലകൾ മുഴുവൻ പെറുക്കിയെടുത്താണ് അന്ന് പോലീസിൻ്റെ അരപ്പട്ടയും തൊപ്പിയും ഉണ്ടാക്കിയിരുന്നത്. പിന്നെ കയ്യിൽ ഒരു വടിയും കൂടെ ആയാൽ പോലീസ് തയ്യാറായി.. എനിക്കെന്നും പോലീസ് ആകുവാനായിരുന്നൂ ഇഷ്ടം.. കള്ളൻ ആകുവാൻ പിന്നെ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തേണ്ട ആവശ്യം ഇല്ല.. കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി തിരിയുന്നൂ. ഒന്ന് കള്ളൻമ്മാരുടെതും പിന്നൊന്ന് പോലീസിൻ്റെതും.. പിന്നെയാണ് ഭാവാഭിനയം.. കള്ളൻമ്മാരുമായി ജയിലേയ്ക്ക് പോവുന്ന പോലീസ് വഴിയിൽ ഉറങ്ങി പോവുന്നൂ.അങ്ങനെ കള്ളൻമ്മാർ രക്ഷപെടുന്നു.. പത്തു മിനുട്ടിനുള്ളിൽ കള്ളൻമ്മാർ ഒളിച്ചിരിക്കണം.. പിന്നെ പറമ്പു മുഴുവൻ കള്ളന് വേണ്ടിയുള്ള തിരചിലാണ്.. ഇങ്ങനെ ഓടിച്ചാടിയുള്ള കളികൾ കാരണം അന്നൊന്നും തടിയൻമ്മാരായ കുട്ടികൾ ആരും തന്നെ അയല്പക്കങ്ങളിലോ ക്ലാസ്സിലോ ഉണ്ടായിരുന്നില്ല. അന്ന്  "ഭക്ഷ

ENTE MITHAYI BHARANI എൻ്റെ മിഠായി ഭരണി, FB, N, A, G

അന്നും ഇന്നും ചോക്ലേറ്റുകൾ എൻ്റെ ദൗർബല്യമാണ്.  ഇന്നും ഏതു പള്ളിയിൽ  പെരുന്നാളിന് പോയാലും തേൻ മിഠായി വാങ്ങിക്കാതെ ഞാൻ തിരിച്ചു വരാറില്ല. ഇപ്പോഴും ബാംഗ്ലൂരിലെ കൊച്ചു പെട്ടിക്കടകളിൽ നിന്നും കപ്പലണ്ടി മിഠായി തിന്നുന്നത് എനിക്ക് ഇഷ്ടമാണ്... അപ്പോൾ ഈ കഥ എൻ്റെ മിഠായി പ്രണയത്തെകുറിച്ചുള്ളതാണ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം... ഒട്ടു മിക്കവാറും ദിവസ്സങ്ങളിലും അപ്പച്ചൻ മിഠായി കൊണ്ടുവന്നു തരും. ശനിയാഴ്ചകളിൽ അപ്പച്ചൻ സ്പെഷ്യൽ ആയി "ഡയറി മിൽക്ക്" കൊണ്ട് വന്നു തരും, ഇല്ലെങ്കിൽ "ഫൈവ് സ്റ്റാർ." കാണുവാൻ വരുന്ന ബന്ധുക്കളും മിഠായിയുമായിട്ടാണ് വരവ്. അങ്ങനെയാണ് ഞാൻ ഒരു തീരുമാനം എടുത്തത്. "കിട്ടുന്നത് മുഴുവൻ ഒറ്റയടിക്ക് തിന്നാതെ സൂക്ഷിച്ചു വയ്ക്കുക." അപ്പോൾ തന്നെ നേരെ അടുക്കളയിൽ കയറി ഒരു കൊച്ചു ടിന്നു സംഘടിപ്പിച്ചു. അതിൽ മിഠായി ശേഖരണം തുടങ്ങി. ആങ്ങളമാർ കണ്ടാൽ അടിച്ചു മാറ്റും എന്നുള്ളതുകൊണ്ട് ആരും കാണാതെ കട്ടിലിൻ്റെ അടിയിൽ ഒളിപ്പിച്ചു വച്ചു. ഇടയ്ക്കിടയ്ക്ക് ഈ മിഠായി ഭരണി എടുത്തു ഓരോന്നായി എണ്ണി നോക്കി ഞാൻ നിർവൃതി അടയും. എല്ലാത്തിനും മൂകസാക്ഷി അമ്മയും..

ADYA ADYAYANA DHINAM ആദ്യ അധ്യയന ദിനം FB, G

മൂന്ന് വർഷം മുൻപേ നടന്ന സംഭവമാണ്. എൻ്റെ കുഞ്ഞൻ്റെ സ്കൂളിലെ ആദ്യദിനം. മോനെ ആദ്യമായി സ്കൂളിൽ വിടുന്നതിൻ്റെ ചെറിയ ഒരു പേടി എനിക്കും അനുപേട്ടനും ഉണ്ടായിരുന്നൂ. ഇതുവരെ അങ്ങനെ പുറത്തു ഇത്രയും നേരം മാറി നിന്നിട്ടില്ല. ഞാൻ, അനുപേട്ടൻ അല്ലെങ്കിൽ ജോലിക്കാരി കൂടെ വേണം ... ചെറുക്കനാണെങ്കിൽ ഒരു സങ്കടവും ഇല്ല.  "ഇതെന്തു കഥ?" എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നീടാണ്  എനിക്ക് കാര്യങ്ങൾ വ്യക്തമായത് ... ചെക്കനെ സ്കൂളിൽ (പ്രീ കെജി) ചേർക്കുവാൻ ഞാൻ ചെന്നപ്പോൾ കൂടെ അവനും  ഉണ്ടായിരുന്നൂ.അന്ന് ഒരു പൊതു അവധി ദിവസ്സമായിരുന്നൂ.. സ്കൂളിൽ  ആണെങ്കിൽ നിറയെ കളിപ്പാട്ടങ്ങൾ, ഒരു ഭാഗത്തു മണ്ണിൽ കളിക്കാനുള്ള സൗകര്യവും ഉണ്ട്.... അവർ ഞങ്ങൾ ചെന്ന ഉടനെ തന്നെ തനതായ മാർക്കറ്റിംഗ് സ്ട്രാറ്റജി പ്രയോഗിച്ചിരുന്നൂ.. ഞാനുമായി മാനേജർ വർത്തമാനം പറയുമ്പോൾ ചെറുക്കൻ ആയയുടെ കൂടെ മണ്ണിൽ കളിക്കുകയായിരുന്നൂ.. ചെറുക്കൻ്റെ മനസ്സിൽ കയറികുടിയിരിക്കുന്ന സ്വപ്നങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് മനസ്സിലായി ... പാവം ..... ഏതായാലും അവനെയും കൂട്ടി ഞങ്ങൾ സ്‌കൂളിൽ എത്തി. സ്കൂളിൽ നിറയെ വലിയ വായിൽ കരയുന്ന കുട്ടികളുടെ ഒരു നീണ്

ADYARATHRI ആദ്യരാത്രി FB, N, A, G

അന്നൊക്കെ കല്യാണാഘോഷങ്ങൾ എന്ന് പറഞ്ഞാൽ ഒരു പ്രത്യേക ചന്തമാണ്. കല്യാണത്തിന് ഒരാഴ്ച മുന്നേ തന്നെ ബന്ധുക്കൾ എല്ലാം കല്യാണവീട്ടിൽ വന്നു തുടങ്ങും. പിന്നെ ഒത്തൊരുമിച്ചാണ് പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്നത്. അതുപോലെ തന്നെ ഉള്ള സംഗതിയാണ് ആദ്യരാത്രിയിൽ പുതുചെക്കനേയും പെണ്ണിനേയും പേടിപ്പിക്കുക എന്നുള്ളതും. അങ്ങനെ എൻ്റെ മനസ്സിൽ ഉള്ള ഒരു കല്യാണം പോൾ അങ്കിളിൻ്റെ ആയിരുന്നൂ. കല്യാണമൊക്കെ നല്ല അടിപൊളിയായിരുന്നൂ. പട്ടാളത്തിൽ നിന്നൊക്കെ ഒത്തിരി ആളുകൾ വന്നിരുന്നു എന്നാണെൻ്റെ ഓർമ്മ. അങ്കിളിൻ്റെ ഒത്തിരി കൂട്ടുകാർ എല്ലാം വന്നിരുന്നൂ... ആദ്യരാത്രിയിൽ എന്തെങ്കിലും പണി അനിയന്മ്മാരും അളിയനും കൂടെ തരും എന്ന ചിന്ത അങ്കിളിനുണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ പുള്ളിക്കാരൻ പട്ടാളക്കാരൻ്റെ പോലെ തന്നെ ജാഗ്രത പുലർത്തിയിരുന്നൂ. ആദ്യരാത്രി അങ്കിൾ മുറിയിൽ കയറിയ ഉടനെ തന്നെ അപ്പച്ചനും അനിയന്മ്മാരും കൂടെ വീടിൻ്റെ മച്ചിൻ്റെ മുകളിൽ കയറി പറ്റി. അങ്കിളിൻ്റെ മുറിയുടെ മച്ചിൻ്റെ മുകളിൽ എന്തോ പരിപാടി അവർ ഒപ്പിച്ചു വച്ചിട്ടുണ്ടായിരുന്നൂ. പക്ഷെ എൻ്റെ തെറുപ്പനായ മൂത്ത ആങ്ങള "ജോസ് കൊടിയൻ" അവരെ പിന്തുടരുന്നത് ആ പാവങ്

VIDHYALAYATHILE ADYA DHINAM വിദ്യാലയത്തിലെ ആദ്യ ദിനം FB, N, G, A

ജീവിതത്തിൽ മറക്കുവാൻ പറ്റാത്ത പല സംഭവങ്ങളും ഉണ്ടാവും. അങ്ങനെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ് എൻ്റെ സ്കൂളിലെ ആദ്യദിവസത്തെ പറ്റി... ഞാനും മൂത്ത ആങ്ങളയും തമ്മിൽ ഒരു വയസ്സിൻ്റെ വ്യത്യാസമേ ഉള്ളൂ. അതുകൊണ്ടു തന്നെ അവനെ ആവുമല്ലോ ആദ്യം സ്കൂളിൽ വിടുന്നത്. അവനെ എന്നും അമ്മയാണ് സ്കൂളിൽ കൊണ്ട് പോയി വിടുക. ഞാൻ അമ്മയുടെ ഒക്കത്തു ഇരിപ്പുണ്ടാവും. അന്നും എന്നും കാഴ്ച കാണുവാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. അവൻ്റെ ക്ലാസ് ടീച്ചർ ഒരു സിസ്റ്റർ ആയിരുന്നൂ. എന്നെ കാണുമ്പോഴൊക്കെ സിസ്റ്റർ കളിപ്പിക്കും. സിസ്റ്ററിനു എന്നെ വലിയ കാര്യം ആയിരുന്നത്രേ... അമ്മ പറയുന്നത് അനുസരിച്ചാണെങ്കിൽ "ഞാൻ ആര് കൈ കാണിച്ചാലും ചാടി പോവും." നഴ്സറി ആയതുകൊണ്ട് ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ എല്ലാം ഉണ്ട്. അതെല്ലാം കണ്ടിട്ട് ഞാൻ എന്നും കരച്ചിലായിരുന്നത്രെ..  "ചേട്ടൻ്റെ കൂടെ ക്ലാസ്സിൽ ഇരിക്കണം എന്നുള്ളതാണ് ഈ പാവത്തിൻ്റെ  ആവശ്യം " അമ്മയ്ക്ക് വ്യക്‌തമായി കാര്യം അറിയാം... "കളിപ്പാട്ടങ്ങൾ എടുത്തു കളിക്കുവാനുള്ള അടവാണ്." അമ്മയെ കൂടാതെ ഞാൻ ഒറ്റയ്ക്ക് എങ്ങും നിൽക്കില്ല എന്നും അമ്മയ്ക്ക് അറിയാം. ഏതായാലും എൻ

RAHASYAM രഹസ്യം FB, N

കുട്ടിക്കാലത്തു അമ്മ വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ കുളത്തിൽ പോയി കുളിക്കുന്നത് ഒരു ശീലം ആയിരുന്നൂ. എന്നും വെകുന്നേരങ്ങളിൽ കളിയെല്ലാം കഴിഞ്ഞു ഞാനും കസിനും (രീഗാ) കൂട്ടുകാരിയും കൂടെ ആയിരുന്നൂ കൊച്ചപ്പൻ്റെ കുളത്തിൽ കുളിക്കാനുള്ള പോക്ക്. ഈ കൂട്ടുകാരിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നൂ. അന്ന് ഒരു മൂന്ന് വയസ്സ് പ്രായം കാണും. അവളെ ഞങ്ങൾ കൂടെ കൂട്ടാറില്ല. അന്ന് ഞങ്ങൾ കുളിക്കുവാൻ പോയപ്പോൾ ഈ കുട്ടി കൂടെ വന്നത് ഞങ്ങൾ കണ്ടില്ല. കുളി എന്ന് പറഞ്ഞാൽ ഏകദേശം ഒരു മണിക്കൂർ വെള്ളത്തിൽ മുങ്ങികിടക്കുക, തമാശകൾ പറയുകേ എന്നത് മാത്രമാണ്. ഈ സമയത്താണ് കൂട്ടുകാരിയുടെ അനിയത്തികുട്ടിയുടെ വരവ്. അവൾ പുറകെ കൂടെ വന്നതോ ഒളിച്ചിരുന്നു ഞങ്ങളെ കാണുന്നതോ, ചർച്ചകൾക്കും കളികൾക്കും ഇടയിൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. കുളി കഴിഞ്ഞു കയറുമ്പോഴാണ് രീഗാ പറയുന്നത് " ഇതെന്താ, ഒരു തുണികഷ്ണം വെള്ളത്തിൽ കിടക്കുന്നത്." അവൾ അപ്പോൾ തന്നെ തുണികഷ്ണം പൊക്കി എടുത്തു. അത് ആ കുട്ടിയായിരുന്നൂ. അപ്പോൾ അവൾ വെള്ളത്തിലേയ്ക്ക് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യത്തിന് വെള്ളമൊന്നും കുടിച്ചിട്ടുണ്ടായിരുന്നില്ല. വേഗം തലയെല്ലാം തുട

ATHMAVU ആത്മാവ് FB, N, K, G, P, E, A, PT, KZ, AP

തിരക്ക് പിടിച്ച ജോലിക്കിടയിലെ  ഇടവേളകൾ ആനന്ദകരമാക്കിയിരുന്നത് അവൻ്റെ തമാശകളായിരുന്നൂ. എത്ര രസമായിട്ടായിരുന്നൂ അവൻ സംസാരിച്ചിരുന്നത്."  പതിയെ പതിയെ ഞാനറിയാതെ എൻ്റെ മനസ്സ് അവനിലേയ്ക്ക് ചായുന്നതു ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നൂ. "തെറ്റാണ്. മതത്തിൻ്റെ  വലിയൊരു മതിൽകെട്ടു ഞങ്ങൾക്ക് ഇടയിൽ ഉണ്ട്. എന്നിൽ വിശ്വാസം അർപ്പിച്ചു ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം തരുന്ന മാതാപിതാക്കൾ. അവരെ ഒന്നും വഞ്ചിക്കുവാൻ എനിക്ക് ആവുമായിരുന്നില്ല.". പലപ്പോഴും കൂടുതൽ അടുത്തിടപഴകുവാൻ ശ്രമിക്കുന്ന അവനെ മനഃപൂർവം നീക്കി നിർത്തുവാൻ ഞാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ.... പക്ഷെ.. അവനിലേയ്ക്ക് ചാഞ്ഞ എൻ്റെ മനസ്സിന് കടിഞ്ഞാണിടുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല... ഒരു പുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും അവനിൽ ഉണ്ടായിരുന്നൂ.  അറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചു തുടങ്ങി. ലോകത്തിലെ ഒരു ശക്തിയും ഞങ്ങളെ പിരിക്കില്ല എന്ന് ഞങ്ങൾ വിശ്വസിക്കുവാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ ... പക്ഷെ എങ്ങനെയോ എല്ലാം വീട്ടിൽ അറിഞ്ഞു. അതോടെ ഞാൻ വീട്ടു തടങ്കലിൽ ആക്കപെട്ടു. എനിക്ക് പക്ഷെ അവനെ പിരിയുവാൻ സാധിക്കുമായിരുന്നില്ല.. ഒര

KADANNAL MAN കടന്നൽ മാൻ FB, N, G, P, A, TMC

കഴിഞ്ഞ അവധിക്കാലത്തു നാട്ടിൽ പോയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ്. കഥയിലെ നായകൻ കുഞ്ഞാങ്ങള തന്നെ "കിംഗ് സോളമൻ"... ഈ തവണ നാട്ടിൽ കുറച്ചു ദിവസ്സം കൂടുതൽ ചെലവഴിക്കുവാൻ അവസരം കിട്ടി. ആ സമയത്താണ് കുഞ്ഞാങ്ങളയ്ക്കു തോന്നുന്നത് എൻ്റെ മോനെയും മൂത്ത ആങ്ങളയുടെ മോനെയും മറൈൻ ഡ്രൈവിൽ ഒന്ന് കൊണ്ട് പോവാം... ഒറ്റയ്ക്ക് ഈ രണ്ടു പോക്കിരികളെയും കൊണ്ട് പോവുന്നത് ശരിയാവില്ല എന്ന് അപ്പൻ ആദ്യം തന്നെ അവനെ പറഞ്ഞു മനസ്സിലാക്കിയതാണ്... എവിടെ..... ഒരിക്കൽ വാക്ക് കൊടുത്താൽ ഈ പോക്കിരികൾ പിന്നെ സമ്മതിക്കുമോ ?.. അങ്ങനെ അപ്പൻ കുളിക്കുവാൻ പോയ നേരത്തു അവൻ പോക്കിരികളുമായി സ്ഥലം വിട്ടു.. മറൈൻ ഡ്രൈവ് യാത്രയെല്ലാം കഴിഞ്ഞു ആശാന്മാർ തിരിച്ചെത്തി. അപ്പോഴാണ് മോൻ ഓടി വന്നു പറയുന്നത് " അമ്മെ.. എൻ്റെ കൈ നോക്കൂ.."  നടുവിരൽ മൊത്തം നീര് വന്നു വീങ്ങി ഇരിപ്പുണ്ട്. അവൻ കരയുന്നൊന്നുമില്ല. പാവം തോന്നി.. അപ്പോഴാണ് കഥകൾ മനസ്സിലാവുന്നത്... മറൈൻ ഡ്രൈവിൽ ഒരു കുഞ്ഞു കടന്നാൽ കൂടു ഈ പോക്കിരികൾ കണ്ടെത്തി. റയാൻ കുട്ടൻ (മൂത്ത ആങ്ങളയുടെ മകൻ )ഒരു കോലെടുത്തു അതിനെ കുത്തി നോക്കി. ജോക്കുട്ടൻ (എൻ്റെ മകൻ) നേരെ കൈകൊണ്ടു

SAHACHARYAM സാഹചര്യം FB, E, N, A

"രമേച്ചി, സുമിമോളെ ഹോട്ടലിൽ വച്ച് കണ്ടു എന്ന് അപ്പുറത്തെ വീട്ടിലെ രമണി പറഞ്ഞു." ഞാൻ വേവലാതിയോടെ അനിയത്തിയെ നോക്കി. കേട്ടത് സത്യം ആകരുതേ എന്ന് പ്രാർത്ഥിച്ചു. ഞാനും അനിയത്തിയും ഇങ്ങനെ ആയി. പക്ഷേ വേറെ ആർക്കും ഞങ്ങളുടെ വിധി ഉണ്ടാകരുത്.  കണ്ണ് തുടച്ചു, ആങ്ങളയുടെ വീട്ടിലേക്കു ഇറങ്ങിയ എന്നെ അനിയത്തി തടഞ്ഞു.  "രമേച്ചി അങ്ങോട്ട് പോകരുത്. അവർ നമ്മളെ മാത്രമേ കുറ്റം പറയൂ. അവർക്കു എല്ലാം അറിയാം എന്നാണ് പറഞ്ഞു കേട്ടത്. എന്നിട്ടും അവളെ അവർ കൂട്ടികൊണ്ടു വരുന്നില്ല പോലും." ഞാൻ നിന്നിടത്തു നിന്നും അനങ്ങിയില്ല.  "ശരിയാണ്, എന്നും കുറ്റം ഞങ്ങൾക്ക് മാത്രം ആയിരുന്നൂ. അവൾ അമ്മായിയെ കണ്ടു പഠിച്ചു എന്നേ നാത്തൂൻ പറയൂ."  വഴിവക്കിൽ വച്ച് പകൽ വെളിച്ചത്തിൽ കാണുമ്പോൾ എല്ലാവർക്കും ഞങ്ങളോട് പുച്ഛമാണ്. ഞങ്ങൾ ആരുടെ കൈയ്യിൽ നിന്നും ഒന്നും തട്ടി പറിച്ചിട്ടില്ല. ആരുടേയും മുന്നിൽ ഭിക്ഷ യാചിച്ചു ചെന്നിട്ടില്ല. നാട്ടുകാർക്കെല്ലാം രാത്രികാലങ്ങളിൽ ഞങ്ങളോട് സ്നേഹമാണ്. പകൽ കാണുമ്പോൾ അയല്പക്കകാർ വരെ തിരിഞ്ഞു നടക്കും. ഞങ്ങൾ വേശ്യകൾ ആണത്രേ.... എനിക്കു എന്നോട് തന്നെ പലപ്പോഴും ദേഷ്യo തോന്നിയിട്ടുണ്ട്.