പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

JULIE PREEYAPETTA JULIE ജൂലി പ്രീയപ്പെട്ട ജൂലി FB, N, A, G

ഇമേജ്
ഇന്നത്തെ എൻ്റെ കഥയിൽ ഒരു വില്ലനും ഉണ്ട്. പിന്നെ വില്ലനെ തോൽപിച്ച നായികയും ഉണ്ട്. ഈ നായികയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. കാരണം അവൾക്കു ആരോടും വൈരാഗ്യമില്ല, മുറുമുറുപ്പില്ല. ഒരു പാവം. പ്രതിഫലം നോക്കാതെ കർമ്മം ചെയ്യുന്നവൾ. കഥ തുടങ്ങുന്നത് ഇന്ന് രാവിലെ ആണ്. തിരക്ക് പിടിച്ചു ഓഫീസിലേയ്ക്ക് ഇറങ്ങുന്ന അനുപേട്ടൻ. അത്യാവശ്യമായി എന്തോ ജോലി ചെയ്തു തീർക്കാനുള്ളതാണ് ഓഫീസിൽ. പാവം താഴെ എത്തി വണ്ടി സ്റ്റാർട്ട് ചെയ്യുന്നൂ. വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആയില്ല.  ഈ സമയത്താണ് നായിക ജൂലിയുടെ വരവ്.  ജൂലി ഇവിടുത്തെ ഫ്ളാറ്റിലെ നായികയാണ്. കുട്ടികളുടെ കണ്ണിലുണ്ണി. നാല്പത്തി അഞ്ചു വീട്ടുകാർ ചേർന്ന് വളർത്തുന്ന നായ. അസോസിയേഷൻ മെമ്പർ കൂടെ ആണ്. ഞങ്ങൾ ഈ ഫ്ലാറ്റ് വാങ്ങി വരുമ്പോൾ മുതൽ അവൾ ഇവിടെ ഉണ്ട്. പുതിയതായി വാടകയ്ക്ക് താമസിക്കുവാൻ വരുന്നവർ അവളെ പുറത്താക്കണം എന്നൊക്കെ ഇടയ്ക്കു പറയും. അവരോടു വേണെങ്കിൽ ഇവിടെ നിന്നാൽ മതി ഇല്ലേൽ പൊക്കൊളു എന്നാണ് ഞങ്ങൾ ഫ്ലാറ്റ് ഉടമകൾ പറയാറ്.  അസോസിയേഷൻ ഫണ്ടിൽ നിന്നും സ്പെഷ്യൽ ഫുഡ് അലവൻസ് ഉള്ള ആളാണ് ജൂലി.  സത്യത്തിൽ ജൂലിയുടെ

ANASHASYAM അനാശാസ്യം FB

അവനെ ഞാൻ ബാബു എന്ന് വിളിക്കാം. പണ്ടത്തെ സിനിമയിലെല്ലാം കുട്ടികൾക്കു ബാബു എന്ന പേരാണല്ലോ.. അപ്പോൾ ഞാൻ പറയുന്നത് ബാബുവിൻ്റെ കഥയാണ്.. ബാബുവിനെ ഞാൻ ആദ്യമായി കാണുന്നത് നാട്ടിലെ ഇടവഴിയിൽ വെച്ചാണ്, പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയായിട്ടു മാത്രമേ എനിക്ക് അന്ന് അവനെ കണ്ടപ്പോൾ തോന്നിയുള്ളൂ. പിന്നീടെപ്പോഴോ അവനെ ഞാൻ സ്കൂൾ യുവജനോത്സവ വേദിയിൽ കണ്ടു. എത്ര രസമായിട്ടാണ് അവൻ നൃത്തം ചെയ്തത്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച ഞാൻ അവൻ്റെ ഏഴയലത്തു പോലും വരില്ല. പിന്നീട് അങ്ങോട്ടു സ്കൂളിലെ ഏതു വേദികളിലും മതി മറന്നു നൃത്തമാടുന്ന ഒരു അത്ഭുതമായി എൻ്റെ മുന്നിൽ അവൻ മാറി.  ഒരു പഴയ സ്കൂൾ യൂണിഫോം ഷർട്ടും പാൻസും മാത്രമേ അവനു ഉണ്ടായിരുന്നുള്ളൂ. പാവം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.  പെട്ടെന്ന് ഒരു ദിവസം അവൻ സ്കൂളിൽ വരാതെയായി.അവൻ ഒളിച്ചോടിപ്പോയി എന്ന് ആരൊക്കെയോ പിറുപിറുക്കുന്നതു ഞാൻ കേട്ടു.  "പന്ത്രണ്ടു വയസ്സുള്ള അവൻ എന്തിനു ഒളിച്ചോടി പോകണം" എന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നൂ.. അത് പതിയെ അവൻ്റെ ഭൂതകാലം ചികയുവാൻ എന്നെ പ്രേരിപ്പിച്ചൂ.. അവനെക്കുറിച്ചു ഞാൻ അറിഞ്ഞ ക

KOOTUKKARI കൂട്ടുക്കാരി FB, N, K, P, A

അവളെ എങ്ങനെ വിളിക്കണം എന്നെനിക്കറിയില്ല. അവൾ എനിക്ക് ആരായിരുന്നൂ..? " അനിയത്തിയായിരുന്നോ....അതോ കൂട്ടുകാരിയായിരുന്നോ.." എൻ്റെ ചോറ്റു പാത്രത്തിൽ അമ്മ കറികൾ വയ്ക്കുമ്പോൾ ഇത്തിരി കൂടുതൽ വേണമെന്ന് ഞാൻ അമ്മയോട് പറയുമായിരുന്നൂ. അത് അവൾക്കു വേണ്ടിയായിരുന്നൂ. അവളുടെ ചോറ്റുപാത്രത്തിൽ എന്നും ഉള്ളിയും മുളകും കൂട്ടി ഇടിച്ച ഒരു ചമ്മന്തി അല്ലാതെ ഒന്നും എന്നോടൊപ്പം അവൾ ഉണ്ടായിരുന്ന നാലു വർഷങ്ങളിലും ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ സ്കൂളിൻ്റെ വരാന്തയിൽ വെച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. മെലിഞ്ഞുണങ്ങിയ ഒരു കുട്ടി. കണ്ണിലെപ്പോഴും ദുഖാചുവയായിരുന്നോ..... വെറുതെ പുറത്തെ കാഴ്ച നോക്കി നിന്നിരുന്ന അവളുടെ മേലേയ്‌ക്ക്‌ ഓടി വന്ന കുരുത്തം കെട്ട ഒരുത്തൻ വീണു.അതോടെ അവളുടെ ഷർട്ടിൻ്റെ  അരികു ചെറുതായൊന്നു കീറി. അവൻ അപ്പോൾ തന്നെ പേടിച്ചു ഓടി കളഞ്ഞു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ പിന്നെ ഭയങ്കര കരച്ചിലായിരുന്നൂ. കൂട്ടത്തിൽ അവൾ പറയുന്നുണ്ടായിരുന്നൂ .. "ചിറ്റ ഇന്ന് തല്ലികൊല്ലും". "അമ്മ തല്ലും അല്ലെങ്കിൽ  അച്ഛൻ തല്ലും" എന്ന് പറയാതെ ഇവൾ എന്താ ഇങ്ങനെ എന്നാണ് ഞാൻ ആ സമയം ചിന്തിച

NAGARAJEEVITHATHINTE MARUPURAM നഗരജീവിതത്തിൻ്റെ മറുപുറം രണ്ടാം ഭാഗം FB, N, K

ഇമേജ്
എൻ്റെ ജീവിതത്തിലെ ഓരോ ദിവസ്സവും ഓരോ യാത്രയാണ്. ഓരോ യാത്രകളും എനിക്ക് സമ്മാനിക്കുന്നത് ഒത്തിരി പ്രതീക്ഷകളാണ്. എത്രയോ നിസ്സാരൻമ്മാർ എന്ന് നമ്മൾ കരുതുന്ന ഓരോ ആളുകളും പകർന്നു തരുന്ന അറിവുകൾ എന്നും മുന്നോട്ടുള്ള യാത്രയിൽ തുണച്ചിട്ടേയുള്ളൂ.. അന്ന് രാത്രിയിലെ ക്ലാസ് കഴിഞ്ഞപ്പോൾ 8 മണിയായി. തിരിച്ചു എങ്ങിനെയെങ്കിലും വീട്ടിൽ എത്തണം എന്ന് കരുതി ola app നോക്കി. ഒരു വണ്ടിയും കിട്ടിയില്ല. പിന്നെ നേരെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നൂ. ചിലപ്പോഴൊക്കെ ഇവിടെ കാത്തു നിൽക്കുന്ന ഓട്ടോ കിട്ടാറുണ്ട്. അധികം പൈസ വാങ്ങാതെ സാധാരണ ആരും വരാറില്ല. കുറെ ഓട്ടോകൾ ഉണ്ട്. കൂട്ടത്തിൽ ആ അപ്പൂപ്പൻ്റെ ഓട്ടോ എനിക്കെന്തോ പെട്ടെന്ന് മനസ്സിൽ പതിഞ്ഞു. വിളിച്ചപ്പോൾ തന്നെ പുള്ളിക്കാരൻ വേഗം വന്നൂ. വണ്ടിയിൽ കയറിയപ്പോൾ തന്നെ പുള്ളി തമിഴിൽ ചറപറാ സംസാരിച്ചു തുടങ്ങി. ഇടയ്ക്കൊക്കെ ഞാനും മൂളി കൊടുത്തു. പിന്നീടെപ്പോഴോ ഞാനും ആ സംസാരം ഇഷ്ടപ്പെട്ടു തുടങ്ങി. അല്ലെങ്കിലും ഈ നഗരത്തിലെ തിരക്കിൽ ശ്വാസം മുട്ടി ഇരിക്കുന്നതിനേക്കാൾ ഭേദം ഇത് തന്നെ ആണ്. "എന്നാലും ഈ പ്രായത്തിൽ ഈ അപ്പാപ്പൻ എന്തിനു ഓട്ടോ ഓടിക്കണം"  എൻ്റെ മനസ്സിൽ

ENTE CHETHI എൻ്റെ ചെത്തി FB, G

ഇമേജ്
നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിൻ്റെ തിരക്കിലേയ്ക്ക് ചേക്കേറിയിട്ടു ഒത്തിരി നാളായെങ്കിലും ഇപ്പോഴും മനസ്സുകൊണ്ട് ഞാൻ ആ പഴയ നാട്ടിൻപുറത്തുകാരിയാണ്. ഇപ്പോഴും മനസ്സ് അവിടെ എവിടെയോ കുടുങ്ങി നിൽപ്പുണ്ട്. പുഴകളെയും വയലുകളെയും സ്നേഹിക്കുന്ന നാട്ടിൻപുറത്തുകാരി. ഇടയ്ക്കൊക്കെ നാട്ടിൻപുറം മനസ്സിലേയ്ക്ക് കടന്നു വരും. അത് ഒഴിവാക്കുവാനായിട്ടാണ് ഞാൻ ഫ്ലാറ്റിൽ ചെറിയ പൂന്തോട്ടം ഉണ്ടാക്കിയത്. ഇവിടെ എനിക്ക് ഇഷ്ടപെട്ട നാട്ടിൻ പുറത്തെ  ഒട്ടുമിക്ക ഇനം ചെടികളും ഉണ്ട്. ചെമ്പരത്തി, ചെത്തി അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ചിലപ്പോൾ ചെടിച്ചട്ടിയിൽ ചെടികൾ വളരെ അധികം വളർന്നു കഴിയുമ്പോൾ ഇവയെ താഴെ കൊണ്ട് പോയി നടും (പൊതുവായിട്ടുള്ള തോട്ടത്തിൽ). അവിടെ അതങ്ങനെ വളർന്നു വലുതായി വരുമ്പോൾ എൻ്റെ മനസ്സിൽ നാട്ടിൻ പുറത്തെ ഒരു വസന്തം വിടരും. കൂട്ടത്തിൽ ഏറ്റവും പ്രീയപ്പെട്ടത് എനിക്ക് എൻ്റെ ചെത്തിയായിരുന്നൂ. അത് ഒത്തിരി വളർന്നപ്പോൾ ഞാൻ താഴെ കൊണ്ട് പോയി നട്ടു. എന്താണെന്നു അറിയില്ല താഴെ നട്ടതിനു ശേഷം  ചെത്തി പൂക്കുന്നത് അങ്ങു നിറുത്തി. വഴക്കിട്ടതാണോ എന്നൊരു സംശയം ഇല്ലാതില്ല. ഒത്തിരി വിഷമം തോന്നിയിരുന്നൂ അപ്പോൾ. ഏതായാലും അവൾ വ

A trip to Devipattinam continuation of Our Tamilnadu Exploration FB, N, A

ഇമേജ്
We started around 12PM from Rameshwaram to our next destination Devipattinam. It is a coastal village in Ramanathapuram district of Tamilnadu. This village is famous for the Navagraha Temple or the Thilakeshwar Temple or the Navaprashnam Temple. We reached around 1.30PM at Devipattinam. We heard a lot about this temple from one of our friend. As it is on the way to our next destination Karaikudi, we plan to visit this historically important place. People come here to perform the Navagraha pooja. Navagraha means the "nine celestial bodies". These are The Surya (Sun), Chandra (Moon), Mangala (Mars), Budha (Mercury), Brihaspati - Dev Guru ( Jupiter), Shukra (Venus), Shani (Saturn), Rahu (Solar Eclipse) and Ketu ( Lunar Eclipse). It is believed that Lord Rama installed the nine stones in the sea behind this temple which represents the Navagrahas. These stones can be seen in the morning when the tides are low. Hindus perform religious rites for their deceased ancestors here

UNNESO KODUTHA PANI ഉണ്ണീശോ കൊടുത്ത പണി FB, N, A, G

എന്നും കഥകളിൽ കുഞ്ഞു ആങ്ങളയെ മാത്രം ഉപദ്രവിച്ചാൽ പോരല്ലോ.  ഇടയ്ക്കൊക്കെ ആളെ മാറ്റി പിടിക്കേണ്ടേ. അപ്പോൾ ഇന്നത്തെ കഥ എൻ്റെ രണ്ടാമത്തെ ആങ്ങളെയെ കുറിച്ചാണ്. സിനോജ് എന്നാണ് അവൻ്റെ പേര്. അന്നൊരിക്കൽ സിൽവി അങ്കിൾ ഗൾഫിൽ നിന്നും വന്നപ്പോൾ അവനു ഒരു ലേസർ ലൈറ്റ് കൊണ്ട് കൊടുത്തു. അന്ന് അവനു ഒരു പത്തു വയസ്സ് പ്രായം കാണും. ആശാൻ ആ ലേസർ ലൈറ്റ് ഉപയോഗിച്ചുപയോഗിച്ചു അതിൻ്റെ പണിക്കുറ്റം തീർത്തു. എന്ന് പറഞ്ഞാൽ ബാറ്ററി തീർന്നു എന്ന് പറയാം. അപ്പോഴാണ് കുന്നേൽ പള്ളി പെരുന്നാൾ വരുന്നത്. ആശാൻ പള്ളിയിൽ പോയി കഷ്ടപ്പെട്ട് ഒരു കടയിൽ നിന്നും ബാറ്ററി സംഘടിപ്പിച്ചൂ. അവനു ആ ലൈറ്റ് അത്രയും പ്രീയപെട്ടതായിരുന്നൂ. അവൻ്റെ അലമാര തുറന്നു നോക്കണം. ഇഷ്ടമുള്ള ഒന്നും കളയില്ല. ഇഷ്ടമുള്ള മിഠായിയുടെ കവർ വരെ സൂക്ഷിച്ചു വയ്ക്കും. ബാറ്ററി ഇട്ട ശേഷം അവൻ പതിയെ ലൈറ്റ് ഓൺ ചെയ്തു നോക്കി. ലൈറ്റ് കത്തുന്നില്ല. വീണ്ടും ബാറ്ററി ഊരിയിട്ട് തിരികെ ഇട്ടു നോക്കി. സംഭവം കത്തുന്നില്ല. ആശാന് വിഷമം ആയി. ഇനി ഇപ്പോൾ ഒരു വഴി മാത്രമേ ഉള്ളൂ. ഉണ്ണീശോ കനിയണം. അവൻ നേരെ പള്ളിയുടെ ഉള്ളിലേയ്ക്ക് കയറി. ഉണ്ണീശോയ്ക്കുള്ള ഓഫറുകൾ തുടങ്ങി. "എൻ്റെ ഉണ്ണ

NAGARAJEVITHATHINTE MARUPURAM MOONAM BHAGAM നഗരജീവിതത്തിൻ്റെ മറുപുറം മൂന്നാം ഭാഗം FB, N, G

ഇമേജ്
കർണ്ണാടകയിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ ഞാൻ കേട്ട പേരാണ് ലക്ഷ്മി. അതിങ്ങനെ പല രീതിയിൽ ഉണ്ട്. ജയലക്ഷ്മി, ലക്ഷ്മി, വിജയലക്ഷ്മി എന്നിങ്ങനെ പോകുന്നൂ. എനിക്കെപ്പോഴെങ്കിലും വീട്ടു ജോലിക്കു ആളെ കിട്ടിയാൽ അതെല്ലാം ലക്ഷ്മിമാരായിരിക്കും. ഇവരുടെ പേരുകൾ സൂക്ഷിക്കുന്നതാണ് പ്രയാസം. അങ്ങനെ ഞാൻ ഓരോരുത്തർക്കും അവരുടെ പേരിൻ്റെ കൂടെ ഇരട്ട പേര് ചേർത്ത് തുടങ്ങി. ജോക്കുട്ടൻ്റെ കെയർ ടേക്കർ ആണ് അപ്പാജി ലക്ഷ്മി. വീടടിച്ചു വാരുവാൻ ആദ്യം വന്ന ലക്ഷ്മിയെ ഞാൻ വെറും ലക്ഷ്മി എന്ന് വിളിച്ചൂ. അവർ കേൾക്കെ അല്ല കേട്ടോ.. എനിക്കും അനുപേട്ടനും ആശയവിനിമയം ചെയ്യുമ്പോൾ ആളെ മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത്. ഫോണിലും ഇങ്ങനെ തന്നെ ആണ് പേര് സേവ് ചെയ്യുന്നത്. ആയിടയ്ക്കാണ് പത്താമത്തെ ലക്ഷ്മി വീട്ടിൽ ജോലിക്കായി വരുന്നത്. അവർ നോർത്ത് കർണ്ണാടകക്കാരി ആയിരുന്നൂ. ഇനി എപ്പോൾ ഈ പേര് എങ്ങനെ സേവ് ചെയ്യും എന്നോർത്തിരിക്കുമ്പോഴാണ് അനുപേട്ടൻ പുതിയ പേര് പറഞ്ഞു തരുന്നത്. "പത്തു കമ്മൽ ലക്ഷ്മി" " ഇതെന്തു പേര്" എന്ന് ഞാൻ ചോദിച്ചൂ.. അനുപേട്ടൻ പറഞ്ഞു "നീ ആ ലക്ഷ്മിയുടെ ചെവിയിലേക്ക് നോക്കിയിട്ടു പറ". അപ്പോഴാണ്

BHOOTHOCHADANAM ഭൂതോച്ചാടനം FB, G

കുട്ടിക്കാലത്തെല്ലാം ഭൂതോച്ചാടനം എന്ന വാക്ക് ഞാൻ ഒത്തിരി കേട്ടിട്ടുണ്ട്. അമ്മ പോട്ടാ ധ്യാനകേന്ദ്രത്തിലെ പ്രാർത്ഥനക്കാരിയാണ്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതലേ ധ്യനങ്ങൾക്കെല്ലാം ഞാൻ മുടങ്ങാതെ പോവാറുണ്ട്.ഇന്നും അതിനൊന്നും ഒരു മാറ്റവുമില്ല. ഭൂതോച്ചാടനത്തിൻ്റെ പലരീതികളും നേരിട്ട് കണ്ടിട്ടുമുണ്ട്. അപ്പോൾ അങ്ങനെ ഞാൻ നേരിട്ട് കണ്ട ഒരു ഭൂതോച്ചാടന കഥയാണ് ഇത്. അന്നെനിക്ക്  ഒൻപതു വയസ്സു കാണും. അമ്മയുടെ കൂടെ  ഫോർട്ട് കൊച്ചിയിലുള്ള വിക്ടർ ബ്രദറിൻ്റെ ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിക്കുവാൻ പോയതായിരുന്നൂ ഞാൻ. ഞാൻ അവിടെ ഇരുന്നു ബ്രദർ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നൂ. പെട്ടെന്ന് ആരോ വന്നു ബ്രദറിനെ പുറത്തേക്കു വിളിച്ചൂ. അപ്പോഴാണ് ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്. ചെറുപ്പമാണ് (ഒരു ഇരുപതു വയസ്സ് കാണും) പക്ഷെ ആളുകളെ തുപ്പുന്നൂ. പ്രാർത്ഥനക്കാർ പറയുന്നത് കേൾക്കുന്നില്ല. പെട്ടെന്ന് ബ്രദർ ചെന്നു അവരുടെ അടുത്തേക്ക് . ബ്രദറിനെ കണ്ടതോടെ അവൾ അട്ടഹസിക്കുവാൻ തുടങ്ങി. ബ്രദർ ടീമിലുള്ളവരോട് അവളുടെ ചുറ്റിനുമായി നിൽക്കുവാൻ പറഞ്ഞു. പിന്നീട് ബ്രദർ തൻ്റെ കൊന്ത (കുരിശാണോ എന്ന് ഓർമ്മയില്ല) എടുത്തു അവളുടെ നെ

BHASHANDHARAM ഭാഷാന്തരം FB, G

ഞാൻ പറഞ്ഞിട്ടില്ലേ കന്നഡ ആദ്യമൊക്കെ ബാംഗ്ലൂർ ജീവിതത്തിൽ എനിക്ക് നല്ല പണി തന്നിട്ടുണ്ട് എന്ന്. മോൻ ജനിച്ചതിനു ശേഷം അവനെ നോക്കുവാൻ നാട്ടിൽ നിന്നും ആളെ കൊണ്ട് വരുവാൻ ഞാൻ ഒത്തിരി ശ്രമിച്ചൂ. പക്ഷെ കിട്ടിയില്ല. അവസാനം എനിക്ക് ഇവിടെ നിന്നുള്ള ഒരാളെ കിട്ടി. തമാശ എന്താണെന്നു വച്ചാൽ അവർക്കു ആകെ കന്നഡ മാത്രമേ അറിയൂ. എൻ്റെ കന്നഡ ആകെ മലയാളികൾക്കെ മനസ്സിലാവൂ. ലക്ഷ്മി ആണെങ്കിൽ വാ തോരാതെ സംസാരിക്കും. ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു അത് കേട്ടുകൊണ്ടിരിക്കും. ഇടയ്ക്കൊക്കെ ഒരു ഗൊത്തു, എനോ ഒക്കെ മതി ലക്ഷ്മിക്ക്. ലക്ഷ്മി പറയുന്ന പലതും എനിക്ക് മനസ്സിലാവില്ല. ചിലപ്പോഴൊക്കെ ലക്ഷ്മി എന്തോ ചോദിക്കും. ഈ മാഡത്തിനു ഒരു കുന്തവും മനസ്സിലാവില്ല എന്ന് പറഞ്ഞു ചിരിക്കും. അന്നൊരു ദിവസം മോനെയും കൊണ്ട് പുറത്തു പോണം. ഞാൻ വേഗം നല്ല ഒരു കുപ്പായം എടുത്തു കൊണ്ട് വന്നു. കുഞ്ഞിനെ ഉടുപ്പിടീക്കുവാൻ ലക്ഷ്മി സമ്മതിക്കില്ല. "ചളി ആകുത്തെ മാഡം" ഇതാണ് ലക്ഷ്മി പറയുന്നത്. ഞാൻ ആണെങ്കിൽ  സമ്മതിക്കില്ല.  "ചെളി ഇല്ല ലക്ഷ്മി ഇതു പുതിയ ഉടുപ്പാണ്" - ഇതാണ് എൻ്റെ പ്രശ്നം. ലക്ഷ്മി അവളുടെ വാക്കുകളിലും ഞാൻ എൻ

ORU KUNJABADHAM ഒരു കുഞ്ഞബദ്ധം FB

ഭാഷകൾ തമ്മിൽ അന്തരം ഉള്ളപ്പോൾ ആശയവിനിമയം സാധ്യമാവുമെങ്കിലും ചിലപ്പോഴൊക്കെ അത് കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കും. ബാംഗ്ലൂരിൽ ഞാൻ വന്ന സമയത്തു കന്നഡ കേട്ടാൽ ഞാൻ കുന്തം വിഴുങ്ങിയ പോലെ നിൽക്കുമായിരുന്നൂ. ഒരു വാക്ക് പോലും മനസ്സിലാവില്ല. പിന്നെ പതിയെ പതിയെ ഞാൻ ആ ഭാഷ പഠിച്ചെടുക്കുകയായിരുന്നൂ. ആ സമയത്തൊക്കെ ഇഷ്ടം പോലെ അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. അന്നൊരിക്കൽ ഞാനും അനുപേട്ടനും കൂടെ മൈസൂർക്കൊരു യാത്ര പോയി. മൈസൂർ പാലസ് കണ്ടതിനു ശേഷം ഒന്ന് ചാമുണ്ഡി ഹിൽസിലേക്കു പോകാമെന്നു വിചാരിച്ചൂ. അപ്പോഴാണ് രാത്രി മൈസൂർ പാലസിൽ ദീപം തെളിയിക്കുന്നത് കാണണം എന്ന ചിന്ത വന്നത്. അന്ന് ഒരു പൊതു അവധി ദിവസം ആയിരുന്നൂ അതുകൊണ്ടു തന്നെ ദീപം തെളിയിക്കുവാനുള്ള സാധ്യത കൂടുതലായിരുന്നൂ. ഇൻറർനെറ്റിൽ വിവരമൊന്നും ഇല്ല. ഞാൻ അനുപേട്ടനോട് പറഞ്ഞു "ഏതെങ്കിലും നാട്ടുകാരോട് കാര്യം ചോദിക്കാം" അനുപേട്ടന് കന്നഡ അറിയില്ല അന്ന്. ഞാൻ കന്നടയിൽ ഏതാണ്ടൊക്കെ ഒപ്പിക്കും എന്ന കോൺഫിഡൻസ് എനിക്കുണ്ട്, ആ കാര്യത്തിൽ ലേശം അഹങ്കാരവും ഇല്ലാതില്ല. അതുകൊണ്ടു തന്നെ ഞാൻ അനുപേട്ടനോട് പറഞ്ഞു  "ധൈര്യമായിട്ടു പോരെ, ദാ ഇപ്പോൾ തന്നെ എല്ലാം

POIMUGHANGHAL പൊയ്‌മുഖങ്ങൾ, FB, G

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ കണ്ടത് പൊയ്മുഖങ്ങളായിരുന്നോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പലപ്പോഴും തോന്നാറുള്ള  സത്യo. മുഖം മൂടി അണിഞ്ഞവർ മാത്രമേ  കൂടുതലായി നമ്മുക്ക് ചുറ്റിനുമായി  ഉണ്ടായിരുന്നുള്ളോ. അതോ എല്ലാം എൻ്റെ തോന്നൽ മാത്രമാണോ.. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന കുറെ ജന്മങ്ങൾ. ഇടയിലുള്ള ഇത്തിരി നേരം സ്വന്തം നേട്ടത്തിനായി കുതികാൽ വെട്ടുന്നവർ ഒരു വശത്തും വെട്ടേറ്റു പിടയുന്നവർ മറുവശത്തും, ഇതു കണ്ടു ആസ്വദിക്കുന്ന വേറൊരു കൂട്ടരും.  എല്ലാം എന്തിനാവും ? ആ ആറടി മണ്ണ് മാത്രം അവസാനം കൂടെ ഉണ്ടാവു എന്ന് അവർ തിരിച്ചറിയുന്നത് എപ്പോഴാവും? അവസാന ശ്വാസം നിലയ്ക്കും വരെ പോരാടുന്നവരാണ് ചുറ്റിനും.  എല്ലാം നേടി കഴിയുമ്പോൾ ഒന്നിനും അർത്ഥമില്ലെന്ന് തിരിച്ചറിയുന്ന വലിയൊരു വിഭാഗവും ഉണ്ട്. പഴയ തലമുറ എന്നൊക്കെ പറഞ്ഞു പുതിയ തലമുറ അവരെ പുച്ഛിച്ചു തള്ളുന്നൂ.. ആറടി മണ്ണ് മാത്രമേ തനിക്ക് സ്വന്തമായുള്ളൂ. അതിനപ്പുറം എല്ലാം മായയാണെന്നു തിരിച്ചറിയുവാൻ വാർദ്ധക്യം വരണം.  മനസ്സ് ഓടുമ്പോൾ ശരീരം ഓടാതെ വരുമ്പോൾ, തളർന്നു തുടങ്ങുമ്പോൾ, ചെയ്തെതെല്ലാം ഓർത്തു പശ്ചാത്തപിക്

EE MARATHANALIL ETHIRI NERAM ഈ മരത്തണലിൽ ഇത്തിരി നേരം FB, N, G

ഈ മരത്തണലിൽ ഇത്തിരി നേരം ഞാൻ ഒന്നിരുന്നോട്ടെ ഇവിടെ നിന്നും മടങ്ങും മുൻപേ എനിക്കായ് മാത്രം ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ ഓടിത്തളർന്നു ഞാൻ വീഴുമ്പോൾ കുതിച്ചു പൊങ്ങിയ ഈ ചിറകുകൾ തളരുമ്പോൾ നേടിയതൊന്നും നേട്ടമല്ലെന്നു തിരിച്ചറിയുമ്പോൾ എന്നിലെ എനിക്കായ് ഈ മരത്തണലിൽ ഇത്തിരി നേരം ഞാൻ ഇരുന്നോട്ടെ.. ഇനിയെത്ര നാൾ എന്നറിയുമ്പോഴും പോയ നാളുകൾ തിരിച്ചു വരില്ലെന്നറിയുമ്പോഴും എനിക്ക് മാത്രമായ് ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ.. എൻ്റെ ഓർമ്മകൾ ഇവിടെ എന്നെ പിൻതുടരാതിരിക്കട്ടെ പൊയ്‌മുഖങ്ങളൊന്നും മനസ്സിൽ തെളിയാതിരിക്കട്ടെ ഇനിയും നടക്കാത്ത സ്വപ്നങ്ങൾ ഇവിടെ അവസാനിക്കട്ടെ എനിക്ക് മാത്രമായ് ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ.. ഇനിയൊരു ജന്മം എനിക്കായ് കരുതിയിട്ടുണ്ടെങ്കിൽ അതിലേക്കുള്ള പ്രയാണം തുടങ്ങും മുൻപേ ഈ മരത്തണലിൽ ഇത്തിരി നേരം ഞാൻ ഇരുന്നോട്ടെ എനിക്കായ് മാത്രം ചില നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ... .....................സുജ അനൂപ്

THIRICHARIVU തിരിച്ചറിവ് FB, N, G, K, P, A, KZ, TMC, LF, NA, EK

ജീവിതം നമ്മുക്ക് ചിലതൊക്കെ കരുതി വച്ചിട്ടുണ്ടാകും. ചിലപ്പോൾ നമ്മൾ അതൊന്നും തിരിച്ചറിയാതെ ഇരുട്ടിൽ തപ്പി കൊണ്ടിരിക്കും. എന്ന് നാം സ്വയം തിരിച്ചറിയുന്നുവോ അവിടെ നമ്മുടെ ചിന്താഗതി മാറും. നല്ലൊരു മാറ്റം അത് എപ്പോഴും വിജയത്തിലേയ്ക്ക് നയിക്കും. മുന്നോട്ടുള്ള ജീവിതത്തിൽ വാശിയോടെ പഠിച്ചുയരുവാൻ എനിക്ക് പ്രേരണയായ ഒരു സംഭവം ആണ് ഇന്ന് ഇവിടെ കുറിക്കുന്നത്. അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.  നാലാം ക്ലാസ്സുവരെ വളരെ നല്ല രീതിയിൽ പഠിച്ച ഞാൻ ചെറുതായി ഒന്ന് ഉഴപ്പുവാൻ തുടങ്ങിയിരുന്നോ .... എനിക്ക് തന്നെ അത് നന്നായിട്ടറിയാം. അന്ന് ഒരു ദിവസം ഓണാവധി കഴിഞ്ഞു സ്കൂൾ തുറന്നിട്ടേയുള്ളൂ. ആ പീരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. ക്ലാസ് ടീച്ചർ അന്ന്  സിസ്റ്റർ ലൂയിസ ആണ്. ഒരു പാവം സിസ്റ്റർ ആണ്.  പുള്ളിക്കാരിക്ക് എന്നെ വലിയ കാര്യം ആണ്. ഇന്നും അങ്ങനെ തന്നെ ആണ് കേട്ടോ. ഇടയ്ക്കൊക്കെ അമ്മയോട് എന്നെ പറ്റി അന്വേഷിക്കാറുണ്ട്. പെട്ടെന്ന് സിസ്റ്റർ ക്ലാസ്സിലേയ്ക്ക് വന്നു പറഞ്ഞു  "ഓണപ്പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യ പേപ്പറിനു ഉത്തരം എഴുതി കൊണ്ട് വരാത്തവർ കളിക്കുവാൻ പോവേണ്ട. ക്ലാസിനു അകത്

ENJUVADI - എഞ്ചുവടി FB

ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരുന്ന പുസ്‌തകത്തിൻ്റെ പേര് ചോദിച്ചാൽ എനിക്ക് എഞ്ചുവടി എന്ന് പറയേണ്ടി വരും. ഞാൻ മാത്രമല്ല ... പാനായിക്കുളം ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്കൂളിൽ പഠിച്ചിട്ടുള്ള ആരും തന്നെ ഈ ചെറിയ പുസ്തകം കാണാതെ വന്നിട്ടുണ്ടാവില്ല. അന്നൊക്കെ എല്ലാവരുടെയും ബാഗിൽ നിർബന്ധമായും ഇത് ഉണ്ടാവും. ഞാൻ പറഞ്ഞു വരുന്നത് എൺപതുകളിലെ എൻ്റെ വിദ്യാലയത്തെ പറ്റിയാണ്. അന്ന് സിസ്റ്റർ ഫിദെലിസ് ആണ് ഹെഡ്മിസ്ട്രസ്. സിസ്റ്ററിനെ കണ്ടാൽ ഒരു മദാമ്മയെ പോലെ ഇരിക്കും. വെളുത്തു തുടുത്തു സുന്ദരിയായ സിസ്റ്റർ. പ്രായo ഒത്തിരിയായി എങ്കിലും ചുറുചുറുക്കോടെ കാര്യങ്ങൾ നടത്തുന്ന സിസ്റ്റർ. അന്നൊക്കെ എൻ്റെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ  തന്നെ ഗുണന പട്ടിക കാണാതെ പഠിക്കണം. നാലാം ക്ലാസ് എത്തുമ്പോഴേക്കും 2 മുതൽ 12 വരെയുള്ള പട്ടിക കാണാപാഠം ആവും. ഈ പട്ടിക മുഴുവൻ എഞ്ചുവടി എന്ന പുസ്തകത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ബൈബിൾ അന്ന് എഞ്ചുവടിയാണ്. ഇടയ്ക്കിടയ്ക്ക് സിസ്റ്റർ ഇന്സ്പെക്ഷന് ഒരു വരവുണ്ട്. പെട്ടന്ന് ക്ലാസ്സിലേയ്ക്ക് കയറി വന്നു ഒരു കുട്ടിയോട് ഗുണന പട്ടിക ചോദിക്കും. പറഞ്ഞില്ലെങ്കിൽ നല്ല വഴക്കു കേൾക്കും.

JOSEPH KODIYAN ജോസഫ് കൊടിയൻ FB, G

ഇമേജ്
തറവാട്ടിൽ തെക്കേ മൂലയിലായി തൂക്കിയിട്ടിരുന്ന കറുത്ത ഉടുപ്പിട്ട (കപ്പൂച്ചിൻ) അച്ചൻ്റെ പടം എനിക്കെന്നും അത്ഭുതമായിരുന്നൂ. ആരാണെന്നു അറിയില്ല. പക്ഷെ കാണുമ്പോൾ ഒരു പ്രൗഢി ഒക്കെ ഉണ്ട്. എപ്പോഴും കെടാതെ ഒരു ബൾബ് അതിനു മുൻപിൽ പ്രകാശിച്ചു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ മരിച്ചു പോയ ഒരാളുടെ ആണ് അത് എന്ന് എനിക്ക് അറിയാമായിരുന്നൂ.. ഒരിക്കൽ അപ്പച്ചനാണ് അദ്ദേഹത്തെ പറ്റി പറഞ്ഞു തന്നത്.  ഞാൻ വിചാരിച്ചിരുന്നത് പോലെ അപ്പച്ചൻ ഒറ്റ മകനായിരുന്നില്ല എന്ന സത്യം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. അപ്പച്ചന് ഒരു ചേട്ടൻ ഉണ്ടായിരുന്നൂ.എനിക്ക് അപ്പച്ചൻ്റെ അഞ്ചു പെങ്ങമ്മാരെ മാത്രമേ അറിയാമായിരുന്നുള്ളൂ. എട്ടാം തര0 മുതൽ ആ ചേട്ടൻ സെമിനാരിയിലായിരുന്നൂ. അന്നൊക്കെ ഏഴാം തരാം കഴിഞ്ഞാൽ സെമിനാരിയിൽ ചേരാം. മഞ്ഞുമ്മൽ സിആർസിയുടെ ആസ്പിരന്സ് ഹോമിലായിരുന്നൂ അദ്ദേഹം താമസിച്ചിരുന്നത്. പഠനത്തിലും വായനയിലും എഴുത്തിലും എല്ലാം അദ്ദേഹം മികവ് പുലർത്തിയിരുന്നു എന്ന് പറയപ്പെടുന്നൂ. പലപ്പോഴും പഴമക്കാർ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നതു കേട്ടിരുന്നൂ. മക്കളിൽ ഏറ്റവും സമർത്ഥനായിരുന്നൂ ചേട്ടൻ എന്നാണ് അപ്പച്ചൻ പറഞ്ഞ

AMINA BUS - ആമിന ബസ് FB, N, G, A

ആരെങ്കിലും ഒരു പ്രൈവറ്റ് ബസിനെ ഇത്രയും സ്നേഹിക്കുമോ.. സ്നേഹിക്കുമല്ലോ...... സംശയം ഉള്ളവർ വന്നാൽ മതി ഞങ്ങളുടെ നാട്ടിലേയ്ക്ക്. ഇന്നും എന്നോ ഓട്ടം നിർത്തിയ ഒരു ബസ് പഴമക്കാർ നെഞ്ചിലേറ്റി ജീവിക്കുന്നത് ഇവിടെ കാണാം. അപ്പോൾ പറഞ്ഞു വരുന്നത് ആ സുന്ദരിയെ പറ്റിയാണ്. പച്ചത്തട്ടം അണിഞ്ഞു മന്ദം മന്ദം ഞങ്ങളുടെ നാട്ടിലൂടെ ഓടി നടന്നിരുന്ന സുന്ദരി. അന്നൊക്കെ എൻ്റെ നാട്ടിൽ ഒത്തിരി ബസ് സർവിസുകൾ ഉണ്ടായിരുന്നില്ല. ആകെ ഉള്ളത് ആമിന ബസ് ആണ്. വാരാപ്പുഴയെയും ആലുവയെയും തമ്മിൽ ബന്ധിപ്പിക്കുവാൻ പാനായികുളത്തു കൂടെ ഓടിയിരുന്ന ബസ്. ഞങ്ങളുടെ സ്വന്തം ആമിന ബസ്. രാവിലെ 8.30  നും വൈകുന്നേരം 5 മണിക്കും ഉള്ള ഇവളുടെ ട്രിപ്പുകൾ ഒത്തിരി സഹായമായിരുന്നൂ പ്രത്യേകിച്ചും ഓഫീസിൽ ജോലി ഉള്ളവർക്ക്.എത്രയോ നാൾ ഞങ്ങളുടെ നാട്ടിലെ ജനങ്ങളെ കൃത്യ സമയത്തു ഓഫീസുകളിലും വേണ്ട സ്ഥലത്തെല്ലാം എത്തിച്ചത് അവളായിരുന്നൂ.  എഴുത്തും വായനയും അറിയാത്തവർ വരെ ബസ് സ്റ്റാൻഡിൽ പോലുംഅവളെ ഒരുകൂട്ടം ബസ്സുകളുടെ ഇടയിൽ നിന്നും എളുപ്പത്തിൽ കണ്ടുപിടിക്കുമായിരുന്നൂ... എനിക്കാണെങ്കിൽ അവളോട്‌ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. അമ്മ വീടിൻ്റെ മുന്നിലൂടെയാണ് ഇവളുടെ പ

PRATHIBHA COLLEGE - പ്രതിഭ കോളേജ് FB, N, G

 ഒരു  കാലഘട്ടത്തിൽ നാടിൻ്റെ മുഖച്ഛായ തീരുമാനിച്ചിരുന്നത് പാരലൽ കോളേജുകൾ ആയിരുന്നൂ. അതില്ലാത്ത ഒരു നാടുണ്ടായിരുന്നോ. പാരലൽ കോളേജുകൾ തമ്മിൽ വിദ്യാർത്ഥികളെ കൂട്ടുവാൻ ഒരു മത്സരം തന്നെ ഉണ്ടായിരുന്നു. എൻ്റെ ഓർമ്മയിലും അങ്ങനെ തിളങ്ങി നിൽക്കുന്ന ഒരു പാരലൽ കോളേജ് ഉണ്ട്. പ്രതിഭ കോളേജ് എന്നായിരുന്നൂ അതിൻ്റെ പേര്. ഞാനും അവിടെ പഠിച്ചിട്ടുണ്ട് കേട്ടോ... അത് ഒരു ട്യൂഷൻ സെൻറ്റർ ആയിരുന്നൂ. പാനായിക്കുളം പുതിയറോഡിലായിരുന്നു അത് ഉണ്ടായിരുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഇവിടെയാണ് ട്യൂഷന് പോയിരുന്നത്. പനമ്പ് കൊണ്ട് മറച്ച ഒരു ട്യൂഷൻ സെൻറ്റർ. കുറച്ചു ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു സംരംഭം. പതിയെ അത് വിജയത്തിലേക്ക് കുതിച്ചു തുടങ്ങി. എൻ്റെ പള്ളിക്കൂടത്തിൽ പെൺകുട്ടികൾ മാത്രം ആണല്ലോ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരു  കോളേജിൻ്റെ അനുഭവം ആദ്യമായി കിട്ടിയത് ഇവിടെ നിന്നായിരുന്നൂ. ജോഷിസാറിൻ്റെ  കണക്കു ക്ലാസും ജോണിസാറിൻ്റെ ഇംഗ്ലീഷ് ക്ലാസും ഇന്നും മനസ്സിൽ തളിരിട്ടു നിൽക്കുന്നൂ. സ്നേഹമുള്ളവരായിരുന്നൂ അദ്ധ്യാപകരെല്ലാം. തിരിച്ചു ഞങ്ങൾക്കും അവരോടു ബഹുമാനമായിരുന്നൂ. നല്ല മഴയുള്ള സമയത്തു പനമ്പിൽ തട്ട

AMMAYUDE MOOKUTHI - അമ്മയുടെ മൂക്കുത്തി FB, A, N, K, E, AP, G

ഇമേജ്
മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഞാൻ മൂക്കു കുത്തുന്നത്. ഒത്തിരി ഇഷ്ടമായിരുന്നൂ എനിക്ക് മൂക്കുത്തി. ചെറുപ്പത്തിലേ ഉള്ള ഒരു ഇഷ്ടം. ഇപ്പോഴാണ് സാധിച്ചത് എന്ന് മാത്രം. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ. കഴിഞ്ഞ ഡിസംബറിൽ അമ്മ ബാംഗ്ലുരിൽ എന്നെ കാണുവാൻ വന്നു. ഒരു മാസം അമ്മ കൂടെ ഉണ്ടായിരുന്നൂ. ഇടയ്ക്കൊക്കെ അമ്മ എൻ്റെ മൂക്കുത്തിയിൽ നോക്കും. ചുമ്മാ അങ്ങനെ നോക്കി കുറെ നേരം ഇരിക്കും. ആൾക്ക് ഈ വർഷം ഷഷ്‌ഠിപൂർത്തിയാണ് കേട്ടോ.എന്നാലും എൻ്റെ അമ്മ കാണുവാൻ ചെറുപ്പം ആണ്. ചുമ്മാ ഞാൻ അമ്മയെ ചൊടിപ്പിക്കുവാൻ ചോദിച്ചു "എന്തേ മൂക്കുത്തി ഇടണോ" ഉടനെ അമ്മ പറഞ്ഞത് മറ്റൊരു കഥയായിരുന്നൂ. പുള്ളിക്കാരിക്ക് കുട്ടിക്കാലം മുതലേ മൂക്കുത്തി ഒത്തിരി ഇഷ്ടം ആയിരുന്നൂ. പക്ഷെ കൊച്ചിലെ മൂക്കുത്തി ഇടാൻ അപ്പൂപ്പൻ (അമ്മയുടെ അപ്പൻ) സമ്മതിച്ചില്ല. ക്രിസ്ത്യൻ പെൺകുട്ടി മൂക്കുത്തി ഇട്ടാൽ ആകാശം ഇടിഞ്ഞു വീഴുമല്ലോ പണ്ടുള്ള ആളുകൾ അങ്ങനെ ആണല്ലോ. കല്യാണം കഴിഞ്ഞിട്ടും പുള്ളിക്കാരി ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി കഴിഞ്ഞു. മകൾ എന്ന നിലയിൽ ഞാൻ അമ്പേ പരാജയം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നൂ അത്. ആ മനസ്സ് എന്തെ ഞാൻ മുൻപേ അറിഞ്ഞില്

Journey to Rameshwaram - Dhnushkodi FB, N, A

ഇമേജ്
As I informed in my last trip description, from Madhurai I started my journey towards Rameshwaram. We started our journey by 9.30PM and reached by around 12AM, It was a 2.5 hours journey and covered around 175 kilometres. We can reach Rameshwaram from the mainland by Pamban Road Bridge (Indira Gandhi Road Bridge). It's about 2.3 kilometres long. The view from this road bridge is mindblowing.   Pamban railway bridge is also there parallel to the road bridge.  We stayed in a hotel near the Rameshwaram temple. Because visiting Dhanushkodi and Temple is quite easy. Early morning 6.30AM we started our journey towards Dhanushkodi. It's around 20kilometres from Rameshwaram. It's advisable to plan the visit before 8AM to avoid tourist crowd and scorching heat.  The way to Dhanushkodi is a small road, on either side bordered by the blue waters of the Bay of Bengal. Driving on the beach road is an awesome experience. Dhanushkodi is an abandoned town at the Sout

KOCHAVASSI CHETTANTE KADA കൊച്ചാവസി ചേട്ടൻ്റെ കട FB, G

പണ്ടൊക്കെ പള്ളി പെരുന്നാൾ എന്ന് പറഞ്ഞാൽ മനസ്സിലൊരു തിരയോട്ടമാണ്. ചെറിയ പള്ളിയാണ് ഞങ്ങളുടേത്. മൂന്നു ദിവസ്സം നീണ്ടു നിൽക്കുന്ന ചെറിയ ഒരു പെരുന്നാൾ. കൊച്ചുത്രേസ്യ പുണ്യവതിയുടെ നാമദേയത്തിലാണ് നമ്മുടെ പള്ളി. അധികം ഇടവക ജനങ്ങളും ഇല്ല. എന്തായാലും ഒരു ഗാനമേള, പിന്നെ ഒരു നാടകം സാധാരണ പള്ളിപെരുന്നാളിനോട് അനുബന്ധിച്ചു ഈ രണ്ടു കലാപരിപാടികളും ഉണ്ടാവാറുണ്ട്. മുടങ്ങാതെ ഇതെല്ലം  കാണുവാൻ ഞാൻ പോകാറുണ്ട്. കുട്ടികാലത്തെല്ലാം  എന്നെയും ചേട്ടനെയും കൊണ്ട്പോകുവാനായിട്ടു അപ്പച്ചൻ പണിസ്ഥലത്തു നിന്നുള്ള ചേട്ടൻമ്മാരെ പറഞ്ഞു ഏല്പിക്കാറുണ്ട്. കാരണം അപ്പച്ചനും അമ്മച്ചിയുമൊന്നും കലാപരിപാടി കാണുവാൻ വരാറില്ല. അവരില്ലെങ്കിൽ കൂട്ടുകാരി ലിൻഡ വരും. അവളുടെ വീട്ടുകാരുടെ കൂടെ പോവും. അതാണ് സാധാരണ പതിവ്. എന്താണെന്നറിയില്ല നാടകം കണ്ടില്ലെങ്കിൽ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ കപ്പലണ്ടി, ഇഞ്ചി മിഠായി തുടങ്ങിയവ വിൽക്കുന്നവർ വരുന്നത് കാണാം. അതും തിന്നു കൊണ്ട് നാടകം കാണണം. ആഹാ എന്താ സുഖം.. അപ്പോൾ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ ഞങ്ങളുടെ പള്ളി പെരുന്നാളിന് കളിപ്പാട്ടം വിൽക്കുന്ന കടക്കാർ ഉണ്ടാവാറില്ല. ആകെ

KATHALAN കാതലൻ FB

വീട്ടിൽ വലിഞ്ഞു കയറി ഒരു മഴക്കാലത്ത് വന്നു കയറിയ പൂച്ചയ്ക്ക് ഞാനിട്ട പേരായിരുന്നൂ കാതലൻ. കാതലൻ എന്ന തമിഴ് സിനിമ ഹിറ്റായി ഓടുന്ന സമയമാണ് നമ്മുടെ പൂച്ചയുടെ വരവ്. വീട്ടിലാർക്കും അതിനോട് തീരെ താല്പര്യം ഇല്ല. എനിക്ക് മാത്രം എന്തോ ഒരു അടുപ്പം  അവനോടു. കറുത്ത ഒരു പൂച്ച. കാണാൻ ഭംഗി ഇല്ല എന്ന് മാത്രമല്ല, അതിൻ്റെ അഹങ്കാരം ഇത്തിരി ഉണ്ട് താനും. കണ്ടാൽ പേടി തോന്നുകയും ചെയ്യും. കള്ളത്തരങ്ങൾ ഒന്നുമില്ല. അതിനൊട്ടു കക്കാനും അറിയില്ല. അത് ഏതു നേരവും എന്തോ നഷ്ടപ്പെട്ടു പോയി എന്ന രീതിയിൽ കിഴക്കോട്ടും നോക്കി അരകല്ലിൽ കയറി ഇരിക്കും. ഞാൻ കാൺകെ ഭക്ഷണം ഒട്ടു കഴിക്കുന്നുമില്ല.. എന്നാൽ തടി ഒട്ടു കുറയുന്നുമില്ല. ക്ഷീണം ആണെന്ന് തോന്നിയിട്ടും ഇല്ല. അനിയന് (സിനോജ്) അവൻ്റെ ഇരുപ്പു കാണുമ്പോഴേ കലി കയറും. ഈ പൂച്ചയെ ഒരു ദിവസം ഇവിടുന്നു ഓടിക്കണം എന്നാണ് അവൻ്റെ തീരുമാനം. ഏതായാലും വന്നത് പോലെ ഒരു ദിവസ്സം അവൻ അപ്രത്യക്ഷനായി. പിന്നീടാണ് കാര്യം മനസ്സിലായത് ആശാൻ അരകല്ലിന്മേൽ കയറി ഇരുന്നു അപ്പുറത്തെ വീട്ടിലെ സുന്ദരി പൂച്ചയെ വളക്കുകയായിരുന്നൂ.. സമയവും സന്ദർഭവും ഒത്തു വന്നപ്പോൾ അവർ ഒളിച്ചോടി. ഇപ്പോൾ കുഞ്ഞുകുട്ട

ENTE PRANAYAM എൻ്റെ പ്രണയം FB, N, K

നിന്നെ കാണുമ്പോൾ  പറയുവാനാവാതെ ഞാൻ ഒളിപ്പിച്ച വാക്കുകളായിരുന്നൂ എൻ്റെ പ്രണയം  എൻ്റെ കണ്ണിൽ നീ തിരിച്ചറിയാതെ  ഒളിപ്പിച്ച പ്രണയം  എഴുതുവാനറിയാതെ മനസ്സിൽ നീറിയ വരികൾ  ആയിരുന്നെൻ്റെ പ്രണയം  ഒരു കുടക്കീഴിൽ ഒരുമിച്ചു നടക്കുവാനാശിച്ച  മനസ്സിൻ്റെ വിങ്ങലാണെൻ്റെ പ്രണയം  നഷ്ടപ്പെടുവാൻ മാത്രമാണെന്നറിഞ്ഞിട്ടും  സ്നേഹിക്കുവാൻ മാത്രം  മുന്നോട്ടുള്ള വഴികളിൽ ആരും കാണാതെ  ഞാനതു കാത്തു വച്ചു.. ഒരിക്കലും നീ അറിയില്ല എന്നറിഞ്ഞിട്ടും  മങ്ങാതെ മനസ്സിൽ കാത്തുവച്ച ഓർമ്മകൾ  നിനക്ക് വേണ്ടിയായിരുന്നൂ.. തിരിഞ്ഞൊന്നു നോക്കാതെ നീ നടന്നു നീങ്ങുബോൾ  കവിളിലൂടെ  ഒലിച്ചിറങ്ങിയ കണ്ണുനീരാണ്  എൻ്റെ പ്രണയം  ഈ  ഓർമ്മകളിൽ നിന്നും നീ മറയുമ്പോൾ  ബാക്കിയാവുന്നതെൻ്റെ പ്രണയമാണ് ....... സുജ അനൂപ്‌ 

ERUMAADAM (TREE TOP HOUSE) ഏറുമാട0 FB, N, A, G

ഇമേജ്
ബിരുദത്തിനു പഠിക്കുന്ന സമയത്താണ് അപ്പച്ചൻ എനിക്ക് ഒരു ഏറുമാടം കെട്ടിത്തരുന്നത്. വീടിൻ്റെ തെക്കേ ഭാഗത്തു അന്ന് ഒരു വലിയ  പ്ലാവും പരുത്തിയും ഉണ്ടായിരുന്നൂ.. ആ മരമുത്തശ്ശൻമ്മാരെ മരകഷണങ്ങളാൽ ചേർത്ത് വച്ച് പനമ്പ് കൊണ്ട് മറച്ചുള്ള ഒന്ന്. 2000 മുതൽ 2005 വരെ ഉള്ള കാലഘട്ടത്തിൽ ബിരുദം മുതൽ ബിരുദാനന്ത ബിരുദം വരെ ഈ ഏറുമാടത്തിലിരുന്നാണ് എൻ്റെ പഠനം മുഴുവൻ നടന്നിരുന്നത്. ഒരു തലയിണ, പായ, ഫാൻ മുതലായവ ഇതിനുള്ളിൽ ഉണ്ടായിരുന്നൂ. എനിക്കും ഈ ഏറുമാടം ഒത്തിരി പ്രിയപെട്ടതായിരുന്നൂ. എൻ്റെ ഏറുമാടം ആയതുകൊണ്ട് ആങ്ങളമാരെ ഞാൻ അവിടേക്ക്‌ അധികം അടുപ്പിക്കില്ല. അപ്പച്ചൻ അത് എനിക്കാണെന്നു കൃത്യമായി പറഞ്ഞതാണ്. ചുമ്മാതാണോ അവൻമ്മാർ മൂന്നെണ്ണം (ആങ്ങളമാർ മൂന്നെണ്ണം ഉണ്ട്) കൂടെ അവിടെ കയറിപ്പറ്റിയാൽ പിന്നെ ഞാൻ എന്ത് ചെയ്യും. അപ്പച്ചൻ പക്ഷപാതം കാണിച്ചു എന്ന് അവനമ്മാർക്ക് ഒരു തോന്നലുണ്ട്. എന്നെ പോലെ ഒരു കുശുമ്പി. ഏതായാലും അവന്മാരും കൂട്ടുകാരും രണ്ടോ മൂന്നോ ദിവസം കലുങ്കിഷിതമായ ചർച്ചയിലായിലായിരുന്നൂ. അന്ന് കോളേജിൽ നിന്നും വന്ന ഞാൻ കാണുന്നത് ഒരു അത്ഭുതമായിരുന്നൂ. വടക്കേ വശത്തുള്ള പ്ലാവും മാവും ചേർത്ത് മരകഷണങ്ങൾ വച്

NATAKAM - നാടകo FB

ഇമേജ്
കലാലയജീവിതം എന്നും നന്മകൾ നിറഞ്ഞ മരം പോലെ പൂത്തുലഞ്ഞു മനസ്സിൻ്റെ ഒരു കോണിൽ നിൽപ്പുണ്ട്. അവിടത്തെ ഓർമ്മകളാണ് ഇന്നും മനസ്സിനെ പിടിച്ചു നിർത്തുന്നത്. ഒരു കൊച്ചുകുട്ടിയെ പോലെ മനസ്സ് തുള്ളിച്ചാടുന്നു. കലാലയജീവിതത്തിൽ കൂടുതലും ഞാൻ ഇഷ്ടപ്പെട്ടിരുന്നത് കലാപരിപാടികൾ ആയിരുന്നൂ. എങ്ങനെ പോയാലും ഇടയ്ക്കിടയ്ക്ക് ഇതിങ്ങനെ വന്നു കൊണ്ടിരിക്കും. നമ്മുടെ പ്രധാന ഐറ്റം എന്ന് പറയുന്നത് നാടകമാണ്. കോളേജിൽ പെൺകുട്ടികൾ മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ആൺ വേഷം അഭിനയിക്കുന്നത് ആണ് എൻ്റെ സ്ഥിരം പരിപാടി. ക്രിസ്മസ് വന്നാൽ കോഴിക്ക് ഇരിക്ക പൊറുതി ഇല്ല എന്ന് പറഞ്ഞ പോലെ നാടകം ഉണ്ടേൽ ആൺവേഷം കെട്ടുവാൻ ഞാൻ ഉണ്ടാവണം. അങ്ങനെ കെട്ടിയ കുറച്ചു വേഷങ്ങളാണ് ചുവടെ ഉള്ളത്... സസന്തോഷം കാഴ്ച വയ്ക്കുന്നൂ.. " നാടകമേ ഉലകം" .....................സുജ അനൂപ് SANTA CLAUS  MAVELI  B.Ed. COLLEGE DISCIPLES 

KUTTICHATHAN -കുട്ടിച്ചാത്തൻ, FB, N, G, A

ബാംഗ്ലൂർ നഗരത്തിൻ്റെ ഭാഗം ആയതിനു ശേഷം പലപ്പോഴും ബ്ലാക്ക് മാജികിനെ പറ്റി കേട്ടിരുന്നൂ. വീട്ടിൽ വരുന്ന ജോലിക്കാരിയുടെ ആങ്ങള പെട്ടെന്ന് മരിച്ചപ്പോൾ അതിനു കാരണമായി അവർ പറഞ്ഞത് ബ്ലാക്ക് മാജിക്കിനെ പറ്റി ആയിരുന്നൂ. അതെല്ലാം കേൾക്കുമ്പോൾ സയൻസ് എടുത്തു പഠിച്ചത് എന്തിനാണ് എന്ന ചോദ്യം എന്നെ കുഴക്കിയിരുന്നൂ. അതോ അതിനപ്പുറം പലതും പിടി തരാതേ വഴി മാറി പോകുന്നുണ്ടോ...? കുട്ടിക്കാലത്തൊക്കെ ബാലരമയിൽ വന്നിരുന്ന മായാവി കുട്ടിച്ചാത്തനെയും ലുട്ടാപ്പി കുട്ടിച്ചാത്തനെയും എനിക്ക് വലിയ ഇഷ്ടം ആയിരുന്നൂ.. അക്കാലത്തു ഇതൊക്കെ കാർട്ടൂൺ ആണോ അതോ ശരിക്കും ഉള്ളതാണോ എന്നുള്ളത് എന്നെ കുഴക്കുന്ന ഒരു പ്രശ്നം ആയിരുന്നൂ.. ഏതായാലും എൻ്റെ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ള ഉത്തരം അപ്പച്ചനായിരുന്നൂ.. അങ്ങനെ ആ കാലഘട്ടത്തിൽ എപ്പോഴോ ഒരു ദിവസം അപ്പച്ചൻ എനിക്ക് ആ കഥ പറഞ്ഞു തന്നൂ. കുട്ടിച്ചാത്തൻ്റെ കഥ. വേഗം പണക്കാരനാകുവാൻ ആൾക്കാർ കുട്ടിച്ചാത്തൻ സേവ നടത്തുമത്രേ . ഇങ്ങനെ ആവശ്യങ്ങൾ ഉള്ളവർക്ക് കൂട്ടിച്ചാത്തനെ കൊടുക്കുന്ന കുട്ടിച്ചാത്തൻ സേവ മഠങ്ങൾ ഉണ്ട്. അവിടെ പോയി ആവശ്യക്കാർ കുട്ടിച്ചാത്തനെ കൊണ്ടുവന്നു പൂജിക്കുo. അങ്ങനെ ഉള്ളവർക്ക്

MACHINPURATHE KOTTARAM മച്ചിൻപുറത്തെ കൊട്ടാരo FB, N, G, A

പണ്ടൊക്കെ അമ്മയുടെ വീട്ടിൽ പോവുമ്പോൾ അവിടത്തെ മച്ചിൻപുറം എനിക്ക് ഒരു അത്ഭുതമായിരുന്നൂ. അതിന് മുകളിലേക്ക് കയറുവാൻ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നൂ.. പക്ഷെ കൊച്ചു കുട്ടിയാണ് വീഴും എന്നൊക്കെ പറഞ്ഞു നാലാം ക്ലാസ്സു വരെ അവിടെ കയറുവാൻ സമ്മതിച്ചിട്ടില്ല.. അതുകൊണ്ടു തന്നെ എൻ്റെ സ്വപ്നലോകത്തിൽ അതിനെ ഞാൻ ഒരു കൊട്ടാരമായി കരുതി പോന്നൂ.. അങ്ങനെ ആ ദിവസം വന്നു.. സിൽവി അങ്കിൾ എന്നെ തട്ടിൻ്റെ മുകളിൽ കയറ്റാമെന്നു പറഞ്ഞു. കേട്ടപാടെ ഞാനും കസിന്സും എല്ലാ തയ്യാറെടുപ്പുകളോടും കൂടെ റെഡിയായി വന്നു. എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. മച്ചിൻ്റെ ഉള്ളിൽ നിന്നും തട്ടിന്മുകളിലേക്ക് കയറുവാൻ ഒരു ചെറിയ വാതിൽ ഉണ്ട്. അവിടെ കയറിയാൽ പേര മരത്തിൻ്റെ ശാഖകൾ നിറയെ ഉണ്ട്. അതിൽ എപ്പോഴും പേരയ്ക്ക കാണും. പിന്നെ നമ്മുടെ ആഞ്ഞിലി ചക്ക പറിക്കുവാനും എളുപ്പമാണ്.. ഏതായാലും ദിവാസ്വപ്നങ്ങൾ കണ്ടു കൊണ്ട് ഞാൻ പതിയെ അങ്കിളിൻ്റെ കൈ പിടിച്ചു മുകളിലേക്ക് കയറി. പുറകെ അരുട്ടൻ, രീഗാ, ജോസ്, സിനോജ്. അങ്ങനെ അങ്കിൾ ഓരോരുത്തരെ മുകളിൽ എത്തിച്ചൂ. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നൂ. എല്ലാം തകർത്തുകൊണ്ട് അത് സംഭവിച്ചു. പെട്ടന്നാണ് മച്ചിൽ നിന്നും പുറത്

JINN -ജിന്ന് FB, A, G

കുട്ടിക്കാലത്തെപ്പോഴോ ജിന്നിനെ പറ്റി അറേബ്യൻ കഥകളിൽ വായിച്ചിട്ടുണ്ട്.. ഈ സംഭവം ഉണ്ടെന്നും അതിനെ പൂജിക്കുന്നവർ ഉണ്ടെന്നും പിന്നീട് പറഞ്ഞു കേട്ടു.. ഏതായാലും ഇന്ന് ഞാൻ പറയുന്ന കഥ ജിന്നുമായി ബന്ധപ്പെട്ടതാണ്.. അപ്പോൾ വീണ്ടും പാവം എൻ്റെ പുന്നാര അനിയൻ കഥാനായകനാവുന്നൂ.. അന്ന് എൻ്റെ കുഞ്ഞാങ്ങള എട്ടാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുന്നു.. വേനൽ അവധിക്കാലമായപ്പോൾ പോക്കറ്റ് മണിക്കായി ആശാൻ പത്രവിതരണം തുടങ്ങാൻ തീരുമാനിചൂ.. സ്വയംപര്യാപ്തനാവാനുള്ള ശ്രമം ആണ്.. എല്ലാവരും സമ്മതിച്ചൂ.. അവൻ്റെ അടുത്ത കൂട്ടുകാരനും അവനും ചേർന്നാണ് സംരംഭം.. അവൻ്റെ കൂട്ടുക്കാരൻ്റെ മാമായാണ്‌ എല്ലാത്തിനും സപ്പോർട്ട് കൊടുക്കുന്നത്.. ഏതായാലും തകൃതിയായി സംഭവങ്ങൾ നടന്നു തുടങ്ങി.. ചിലപ്പോഴൊക്കെ അവൻ കൂട്ടുകാരൻ്റെ  കൂടെ മാമയുടെ വീട്ടിൽ പോയിരിക്കും.. ബിസിനസ് ചർച്ചകൾ.. അന്നൊരിക്കൽ മാമ അവനു ജിന്നിൻ്റെ കഥ പറഞ്ഞു കൊടുത്തു.. ഭയങ്കര ധൈര്യശാലി ആയ അവൻ കഥ മൊത്തം നന്നായി തന്നെ കേട്ടു.. അത് കേട്ട് ചെറുക്കൻ ചെറുതായി ഒന്ന് പേടിച്ചിട്ടുണ്ടാകും..എന്നാണ് എനിക്ക് തോന്നുന്നത്.. രാത്രിയിൽ ജിന്ന് വരുന്നതും ആൾക്കാരുടെ മേലെ കയറി ബാധയുണ്ട

CHUNKZZ - ചങ്കുകൾ FB, A, G

ഇമേജ്
എന്തെഴുതണം എന്നറിയാതെ നിൽക്കുമ്പോഴാണ് അവിചാരിതമായി ആ പഴയ ഫോട്ടോ  മുന്നിലേക്ക് വരുന്നത്.. പഴയ പുസ്തകകെട്ടിനിടയിൽ നിന്നും ഒരു കോളേജ് ഫോട്ടോ.... പിന്നെ മടിച്ചില്ല.. നിധി പോലെ വച്ചിരുന്ന എല്ലാ ഫോട്ടോസും ഒന്ന് കൂടെ നോക്കി.. അവിടെ അവരെല്ലാം ഉണ്ട്.. എന്നെ ഞാനാക്കുന്നതിൽ മുന്നിൽ നിന്നവർ.. പിണങ്ങുവാനും ഇണങ്ങുവാനും നിമിഷങ്ങൾ വേണ്ടവർ.. എൻ്റെ കൂട്ടുകാർ.. ചങ്കുകൾ എന്നൊക്കെ ന്യൂ ജൻ പിള്ളേർ വിളിക്കുന്ന നമ്മുടെ സ്വന്തം ഗ്യാങ്.. ഇപ്പോഴും തിരിയെ ചെല്ലുവാൻ വിളിക്കുന്ന ആ കാലഘട്ടം.. കലാലയ ജീവിതം.. അല്ലലില്ലാ .. പരീക്ഷ പേടിയില്ല.. പരസ്പരം മാത്സര്യ ബുദ്ധിയില്ലാ... നിനക്കും എനിക്കും ഒരുപോലെ വേണം.. എന്തും പങ്കിടാൻ ഇഷ്ടം.. നമുക്കൊന്ന് നോക്കിയാലോ.. Post your photos along with your dearest friends... Let's start... കൂട്ടുകാരുമൊത്തുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്താലോ.. ഒരു തിരിഞ്ഞു നോട്ടം വേണമല്ലോ.. അവരില്ലാതെ നമ്മളുണ്ടോ.. .....................സുജ അനൂപ് At Kodaikanal Marriage Reception At Walkway - Kodaikanal At St.Xavier's College, Aluva At St.Xavier's College, Aluva